Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു...

ഒരു സെെൻറങ്കിലും ടാറ്റ കൈയേറിയെങ്കിൽ ഒഴിപ്പിക്കണം –കാനം

text_fields
bookmark_border
ഒരു സെെൻറങ്കിലും ടാറ്റ കൈയേറിയെങ്കിൽ ഒഴിപ്പിക്കണം –കാനം
cancel

തിരുവനന്തപുരം: ഒരു സെൻറ് സർക്കാർ ഭൂമിയെങ്കിലും ടാറ്റ കൈയേറിയെങ്കിൽ അത് ഒഴിപ്പിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ടാറ്റയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്ന നിയമം അവതരിപ്പിച്ചപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം നിയമസഭയിൽ വിട്ടുനിന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

സി.പി.െഎക്ക് ടാറ്റയോട് പ്രത്യേകിച്ച് സ്നേഹം ഉണ്ടെന്ന് പറഞ്ഞാൽ ചരിത്രം പരിശോധിച്ചാൽ അത് കാണിക്കാൻ പറ്റില്ല. കേരളത്തിലെ ജനങ്ങൾക്ക് അറിയാം ടാറ്റയുടെ ഭൂമി ആരാണ് ഏറ്റെടുത്തതെന്ന്. കണ്ണൻദേവൻ ഹിൽസിലെ 1.37 ലക്ഷം ഏക്കർ ഭൂമി നാലാം കേരള നിയമസഭയുെട രണ്ടാം സമ്മേളനത്തിൽ നിയമംമൂലം ഏറ്റെടുക്കാനുള്ള ബിൽ കൊണ്ടുവന്നത് സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കുേമ്പാഴാണ്. അന്ന് ബേബി ജോണായിരുന്നു റവന്യൂ മന്ത്രി. ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെയാണ് 1971ൽ ഏറ്റെടുത്തത്. 

1971ലും കണ്ണൻദേവനിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയൻ എ.െഎ.ടി.യു.സി ആണ്. അന്ന് കണ്ണൻ ദേവൻ ഹിൽസ് ഭൂമി ഏറ്റെടുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സി.പി.എം പ്രതിപക്ഷത്താണ്. ചർച്ചയിൽ പെങ്കടുത്തവരിൽ ജീവിച്ചിരിക്കുന്നത് കെ.ആർ. ഗൗരിയമ്മ മാത്രമാണ്. ചർച്ചയിൽ കൂടുതലായി പെങ്കടുത്ത സി.ബി.സി. വാര്യരും ചാത്തുണി മാസ്റ്ററുമാണ്. വാര്യർ സംസാരിച്ചശേഷം ടി.കെ. ദിവാകരൻ പറഞ്ഞത്, പ്രസംഗം മുഴുവൻ കേട്ടുകഴിഞ്ഞിട്ടും സി.ബി.സി. വാര്യർ ബില്ലിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ എന്ന് മനസ്സിലായില്ലെന്നാണ്. വോട്ടിനിട്ടപ്പോൾ പ്രതിപക്ഷം വിട്ടുനിന്നു. ഇങ്ങനെ വിട്ടുനിൽക്കുന്നത് അപൂർവമാണ് ^കാനം പറഞ്ഞു.

‘സി.പി.എം കൈയേറ്റക്കാരുടെ പാർട്ടിയെന്ന് സി.പി.െഎ പറഞ്ഞിട്ടില്ല’

മൂന്നാര്‍ വിഷയത്തില്‍ സി.പി.എം കൈയേറ്റക്കാരുടെ പാര്‍ട്ടിയെന്ന് സി.പി.ഐ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ പറെഞ്ഞന്ന് വരുത്താന്‍ ചിലമാധ്യമങ്ങള്‍ ശ്രമിക്കുന്നു. സി.പി.എമ്മും സി.പി.ഐയും കൈയേറ്റക്കാരുടെ പാര്‍ട്ടിയല്ല. വന്‍കിട കൈയേറ്റം ഒഴിപ്പിക്കാനാണ് മുന്‍ഗണന കൊടുക്കേണ്ടത്. വി.എസ് സര്‍ക്കാറും അതിനാണ് മുന്‍ഗണനകൊടുത്തത്. വന്‍കിടകൈയേറ്റം ഏതെന്ന് കെണ്ടത്തണം. അതിന് ജനങ്ങളെയും അവരുമായി ബന്ധമുള്ള ജനപ്രതിനിധികളെയും മാധ്യമങ്ങളെയും സഹകരിപ്പിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

കൈയേറ്റം ഒഴിപ്പിക്കല്‍ വിവാദമുണ്ടാക്കി ചെയ്യേണ്ട കാര്യമല്ല. ഒഴിപ്പിക്കല്‍ തടസ്സപ്പെടുത്തുന്ന ഒരുനടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ടൂറിസത്തിന് പ്രാധാന്യമുള്ള മൂന്നാറില്‍ താമസസൗകര്യം വേണം. അതേസമയം പരിസ്ഥിതിക്ക് ദോഷംവരരുത്. ഇന്ന് അവിടെ കെട്ടിടം നിര്‍മിക്കാന്‍ ഒരു വ്യവസ്ഥയുമില്ല. പഞ്ചായത്ത് അനുമതികൊടുത്താല്‍ മതി. അതിന് വ്യവസ്ഥ കൊണ്ടുവരണം.  കുടിയേറ്റക്കാരെ സംരക്ഷിക്കണം. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്ക് മുഴുവന്‍ ഉപാധിരഹിത പട്ടയം നല്‍കും. അതിന് ഒരുലക്ഷം അപേക്ഷകരുണ്ട്. പട്ടികവര്‍ഗ ഭൂമിക്ക് അനുബന്ധരേഖ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendran
News Summary - kanam rajendran
Next Story