Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ കൊന്നകേസിൽ ജയമോളെ...

മകനെ കൊന്നകേസിൽ ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
jayamol
cancel

കൊട്ടിയം: കൊല്ലത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍  മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തുമണിക്കാണ് ജയമോളെ പരവൂര്‍ കോടതിയിൽ ഹാജരാക്കുക. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്.

വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കൂടുതൽ അന്വേഷണം നടത്താനാണു നീക്കം. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജയമോളെ ഇന്നലെ തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ ജനങ്ങൾ പ്രകോപിതരായിരുന്നു. പൊലീസ് വലയം ഭേദിച്ച് കൂക്കുവിളികളും അസഭ്യവർഷവുമായെത്തിയ ജനത്തെ നിയന്ത്രിക്കാൻ പൊലീസിന് നിരവധിതവണ ലാത്തിവീശേണ്ടിവന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ പൊലീസ് അകമ്പടിയിലാണ് കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിൽ ജയമോളെ മൃതദേഹം കത്തിച്ച പുരയിടത്തിലും ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

മകനും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ ജിത്തു ജോബിനെ കൊലപ്പെടുത്തിയതിെൻറ ഒരു പശ്ചാത്താപവും ഇവരുടെ മുഖത്ത് പ്രകടമായിരുന്നില്ല. തെളിവെടുപ്പ് നടത്തുന്നതിനിടെ ഇവരെ കാണാനായി തടിച്ചുകൂടിയവർക്കുനേരെ ഇവർ പലപ്പോഴും കയർക്കുന്നുണ്ടായിരുന്നു. കൊല നടത്തിയ രീതിയും മൃതദേഹം കത്തിച്ച സ്ഥലവും ഉപേക്ഷിക്കാനായി കൊണ്ടുപോയ വഴികളും ഇവർ െപാലീസിന് കാട്ടിക്കൊടുത്തു. കുടുംബ വീടിനടുത്തെ ആളൊഴിഞ്ഞ മരച്ചീനി തോട്ടത്തിലെ തകർന്നുകിടക്കുന്ന സെപ്റ്റിക്ടാങ്കിെൻറ മേൽമൂടി തകർത്ത് മൃതദേഹം അതിനുള്ളിൽ ഉേപക്ഷിക്കാനായിരുന്നു ആദ്യ പദ്ധതി. സ്ലാബ് വെട്ടിപ്പൊളിക്കുന്നതിനായി വെട്ടുകത്തിയും കൈയിൽ കരുതിയിരുന്നു. അതിന് കഴിയാത്തതിനാലാണ് മൃതദേഹം അവിടെ ഉപേക്ഷിച്ചതെന്ന് പറഞ്ഞു.  

കുട്ടിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ,  കുട്ടിയുടെ ചെരിപ്പുകൾ, മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകാൻ ഉപയോഗിച്ച തോർത്ത്, കരിഞ്ഞ അസ്ഥിക്കഷണങ്ങൾ, വലിച്ചുനീക്കാൻ ഉപയോഗിച്ച കോരി, മണ്ണെണ്ണ വാങ്ങാൻ ഉപയോഗിച്ച കന്നാസ് എന്നിവ കണ്ടെടുത്തു. മൃതദേഹത്തിൽ ഇല്ലാതിരുന്ന ൈകയും കാലും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തെളിവെടുപ്പിനിടെ കണ്ടെടുത്തു. പ്രതിയെ തിരികെ കൊണ്ടുപോകവെ പൊലീസ് ജീപ്പിനുനേരെ കല്ലേറുണ്ടായി. പ്രതിയായ ജയമോൾക്ക് മനോരോഗമുണ്ടോ എന്നറിയുന്നതിനായി മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധനക്ക് വിധേയമാക്കിയശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ഇവരുടെ ഭർത്താവ് ജോബ് വീട്ടിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJithu Murder CaseJayamolKottiyam murder
News Summary - JayaMol will be produced in the court today-Kerala news
Next Story