ജയിലിൽ സൗകര്യം വർധിപ്പിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജയിലുകളിലെ സൗകര്യങ്ങൾ കഴിയുന്നത്ര വർധിപ്പിക്കണമെന്നാണ് സർക്കാറിെൻറ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം, എസ്.ബി.ടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ^ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലേത്. സംസ്ഥാനത്തെ ജയിലുകളിൽ തൊഴിലെടുക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട പ്രതിഫലമാണ് നൽകുന്നത്. കഴിഞ്ഞ ബജറ്റിൽ 20 ശതമാനം വർധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത് 175 രൂപയുമാണ്.
ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലിൽ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് േപ്രാത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലിൽ തൊഴിൽ നൽകുന്നത് നല്ലതാണ്. പക്ഷേ, ആയുഷ്കാലം ആരും ജയിലിൽ താമസിക്കാൻ പാടില്ല. ജയിലിലെത്തുന്നവരെയെല്ലാം കുറ്റവാസനയുള്ളവരായി കാണരുത്. സമൂഹത്തിലെ ഭൂരിപക്ഷം പേരും നല്ലവരാണ്.
കുറ്റം ചെയ്തു എന്നതുകൊണ്ട് ആരും സമൂഹത്തിന് വേണ്ടാത്തവരാകുന്നില്ല. ജയിൽ മുക്തരായവർ സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ തൊഴിലവസരങ്ങളും അതിന് സഹായകമായ സ്വഭാവ സർട്ടിഫിക്കറ്റും നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒ. രാജഗോപാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു.
ൃജയിൽ ഡി.ജി.പി ആർ. ശ്രീലേഖ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ വിജയലക്ഷ്മി, എസ്.ബി.ടി ജനറൽ മാനേജർ സാം കുട്ടി മാത്യു, ഡി.ഐ.ജി പ്രദീപ്, ജയിൽ വെൽഫെയർ ഓഫിസർ കുമാരൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.