Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതി: കമ്മീഷൻ...

അഴിമതി: കമ്മീഷൻ ചൂണ്ടിക്കാട്ടിയ എല്ലാവർക്കെതിരെയും അന്വേഷണം   

text_fields
bookmark_border
solar-commission
cancel

തിരുവനന്തപുരം: േസാളാർ വിവാദത്തിൽ കാര്യസാധ്യത്തിന് പണവും ലൈംഗിക സംതൃപ്തിയും കൈപ്പറ്റിയെന്ന ആരോപണം സംബന്ധിച്ച് അഴിമതിനിരോധന നിയമപ്രകാരം അന്വേഷണം നടത്തും. അഴിമതി നടത്തിയതായി കമീഷൻ ചൂണ്ടിക്കാട്ടിയ എല്ലാവരുടെ പേരിലും അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ഇതിനായി ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ തലവനായി പ്രത്യേക സംഘത്തെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് ഹെഡ്ക്വാർേട്ടഴ്സ് െഎ.ജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവൻ, തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്.പി ഇ.എസ് ബിജുമോൻ, തിരുവനന്തപുരം സി.ബി.സി.െഎ.ഡി ഡി.വൈ.എസ്.പി എ. ഷാനവാസ്, എസ്.ബി.സി.െഎ.ഡി കൊല്ലം ഡിറ്റാച്മെൻറിലെ ബി. രാധാകൃ്ഷണപിള്ള എന്നിവർ ആണ് അന്വേഷണ സംഘാംഗങ്ങൾ. 

പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിക്കുന്ന പക്ഷം അവയും അന്വേഷിക്കും.  വൻ തുക കൈക്കൂലിയായി വാങ്ങുകയും ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് സഹായിച്ചുവെന്നതിലും ക്രിമിനൽ നടപടി സംഹിത, അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷ നിയമം, മറ്റു ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരമായിരിക്കും അന്വേഷണം. 
സോളാർ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാനും തെളിവ് നശിപ്പിക്കുന്നതിനുമായി  ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും പൊലീസ് ഉദ്യോഗസ്ഥരും ശ്രമം നടത്തിയത് സംബന്ധിച്ച് ക്രിമിനൽ നടപടി സംഹിത, ഇന്ത്യൻ ശിക്ഷ നിയമം, മറ്റു ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം അന്വേഷണം നടത്തും. 

എ. ഹേമചന്ദ്രെൻറ നേതൃത്വത്തിൽ നേരത്തേയുണ്ടായിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. കേസന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.   സരിതയുമായും അവരുടെ അഭിഭാഷകനുമായും തമ്പാനൂർ രവി, ബെന്നി െബഹനാൻ തുടങ്ങിയവർ ഫോണിൽ ബന്ധപ്പെട്ടത് സോളാർ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണോയെന്നും അന്വേഷിക്കും. 

സരിതക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച് ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ ശിക്ഷ നിയമം, മറ്റു ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം അന്വേഷിക്കും. കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ആർ. അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് വകുപ്പു തല അന്വേഷണവും ആരോപണങ്ങൾ സംബന്ധിച്ച് ക്രിമിനൽ നടപടി സംഹിത, ഇന്ത്യൻ ശിക്ഷ നിയമം, അഴിമതി നിരോധന നിയമം തുടങ്ങിയവ അനുശാസിക്കുന്ന രീതിയിലുള്ള അന്വേഷണവും നടത്തും.

പൊലീസ്, ജയിൽ വകുപ്പുകളിൽ നടത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച് ശിപാർശ സമർപ്പിക്കാൻ  ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായി മൂന്നംഗ കമീഷനെ നിയമിക്കും. സെക്രേട്ടറിയറ്റിെൻറ സുരക്ഷക്കായി സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിനായി 500 ജി.ബി ഹാർഡ് ഡിസ്ക് സ്ഥാപിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യണമെന്ന കമീഷൻ ശിപാർശ പരിശോധിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയെ നിയമിച്ചു. 

അനർട്ടിനെ പാരമ്പര്യേതര ഉൗർജ പ്രചരണത്തിനുള്ള നോഡൽ ഏജൻസിയായി നിയമിച്ച് പദ്ധതികൾ ആവിഷ്കരിക്കണമെന്ന കമീഷൻ ശിപാർശ പരിശോധിക്കാൻ ഉൗർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysaritha s nairkerala newsmalayalam newsSolar Commission Report1
News Summary - Investigation on All Vips in Solar Report-Kerala News
Next Story