െക.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവിസുകൾ വെട്ടിക്കുറച്ചു
text_fieldsകോട്ടയം: ഒാണത്തിന് കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചതോടെ മലയാളികളുടെ അന്തർസംസ്ഥാന യാത്ര ദുഷ്കരമായി. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഒാണം ആഘോഷിക്കാൻ എത്തുന്ന മലയാളികളാണ് വലയുന്നത്. സീസൺ മുതലെടുത്ത് അമിതചാർജ് ഇൗടാക്കുന്ന സ്വകാര്യ ലക്ഷ്വറി ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിവർ. മുൻവർഷത്തേതിൽനിന്ന് വ്യത്യസ്തമായി ആവശ്യത്തിന് കെ.എസ്.ആർ.ടി.സി സർവിസ് നടത്താത്തതാണ് പ്രശ്നം.
ബംഗളൂരുവിൽനിന്ന് ഒാണക്കാലത്ത് പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയുടെ 18 അധിക സർവിസുകളിൽ അഞ്ചെണ്ണം ഒഴികെ മുഴുവൻ മലബാർ മേഖലയിലേക്കാണ് ഒാടുന്നത്. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12വരെയാണ് കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ നടത്തുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി അധികം അനുവദിച്ച ഒരു സർവിസ് മാത്രമാണ്. അതാവെട്ട ദൂരം കൂടുതലുള്ള മാനന്തവാടി വഴിയാണ്. കൊല്ലം, തിരുവനന്തപുരം ഉൾെപ്പടെ ജില്ലകളിലേക്ക് ഒറ്റ സ്പെഷൽ സർവിസുമില്ല. ബംഗളൂരുവിലെയും െചെന്നെയിലെയും യാത്രക്കാർ ഏറെയും മധ്യകേരളത്തിൽനിന്നുള്ളവരാണ്. ഇത് കണക്കിലെടുത്ത് മുൻവർഷങ്ങളിൽ ഒാണക്കാലത്ത് കോട്ടയം വഴി അധിക സർവിസുകൾ അനുവദിക്കാറുണ്ട്. കഴിഞ്ഞവർഷം രണ്ട് സർവിസ് ഉണ്ടായിരുന്നു. കോട്ടയത്തുനിന്ന് നിലവിൽ മൂന്ന് സർവിസാണ് ബംഗളൂരുവിലേക്ക് നടത്തുന്നത്. സേലം വഴി വോൾവോയും മൈസൂർ വഴി സൂപ്പർ ഡീലക്സും കോട്ടയം ഡിപ്പോയിൽനിന്നും കൊട്ടാരക്കരയിൽനിന്നും വരുന്ന സൂപ്പർ ഡീലക്സുമാണ് സർവിസുകൾ.
മൂന്നു സർവിസിെൻറയും ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലെ ടിക്കറ്റുകൾ പൂർണമായും ബുക്ക് ചെയ്തു. മറുനാടൻ മലയാളികൾക്ക് ഒാൺലൈനിൽ കയറിപ്പറ്റാൻ കഴിയാത്തതും തിരിച്ചടിയായി. കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നവർക്ക് 1000 രൂപയാണ് നിരക്ക്. ഒാണത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യ ബസുകൾ 2000 മുതൽ 2500 രൂപവരെയാണ് ഇൗടാക്കുന്നത്. ഒാണത്തിന് 10 ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്വകാര്യ ബസുകളുടെ നിരക്ക് 3000വരെ എത്തുമെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.