Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ 40 ദിവസത്തെ...

ഇടുക്കിയിൽ 40 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം; പ്രതിസന്ധിയില്ലെന്ന്​ ബോർഡ്​

text_fields
bookmark_border
ഇടുക്കിയിൽ 40 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം; പ്രതിസന്ധിയില്ലെന്ന്​ ബോർഡ്​
cancel

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ശേഷിക്കുന്നത് 40 ദിവസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം. എന്നാൽ, ഇൗ കാലയളവിനുള്ളിൽ കാലവർഷം പ്രതീക്ഷിക്കുന്നതിനാലും ഡാമിലേക്ക് ഇപ്പോഴും നീരൊഴുക്ക് ഉള്ളതിനാലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് ബോർഡ് അധികൃതർ അറിയിച്ചു. ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇപ്പോൾ ഡാമിലുള്ളത്.

2311.98  അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. മൊത്തം സംഭരണശേഷിയുടെ 17.80 ശതമാനം വരുമിത്. കഴിഞ്ഞവർഷം ഇതേസമയം 2324.94 അടിയായിരുന്നു. നിലവിലെ ശരാശരി ഉൽപാദനം കണക്കാക്കുേമ്പാൾ 383ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഡാമിലുണ്ട്. അടുത്ത 40 ദിവസത്തേക്ക് ഇത് മതിയാകും. ഇനിയും ജലനിരപ്പ് താഴ്ന്നാൽ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവുകൂട്ടും.

പുറത്തുനിന്നുള്ള വൈദ്യുതിക്ക് വില കൂടുന്നതനുസരിച്ച് ആഭ്യന്തര ഉൽപാദനം ഉയർത്തുകയും വില താഴുന്നതനുസരിച്ച് ആഭ്യന്തര ഉൽപാദനം കുറക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് ശേഷം ഇതുവരെ 22 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം ഡാമിൽ ഒഴുകിയെത്തിയിട്ടുണ്ട്. ഇടുക്കിയിൽ വൈദ്യുതി ഉൽപാദനം നിർത്തിവെക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് വൈദ്യുതി ബോർഡ് ഗ്രിഡ് വിഭാഗം ചീഫ് എൻജിനീയർ എസ്.ആർ. ആനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യമെങ്കിൽ ഇടുക്കിയിൽ ഉൽപാദനം കുറക്കുകയും ഇൗ കുറവ് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങി നികത്തുകയും ചെയ്യും. ഇൗ വർഷം കായംകുളത്തുനിന്ന് താപവൈദ്യുതി വാങ്ങിയിട്ടില്ല. ഇടുക്കിയിൽ വൈദ്യുതി ഉൽപാദനം മുടങ്ങുന്നത് ഒഴിവാക്കാൻ കായംകുളം വൈദ്യുതി വാങ്ങുകയുമാകാം. അത്തരമൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങില്ലെന്നാണ് ബോർഡി​​െൻറ വിലയിരുത്തലെന്നും ആനന്ദ് പറഞ്ഞു.

ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്നിട്ടുണ്ട്. ബുധനാഴ്ച 76.19 ദശലക്ഷം യൂനിറ്റായിരുന്നു മൊത്തം ഉപഭോഗം. ഇതിൽ 6.21 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങി. ഇടുക്കിയിലെ 5.61 ദശലക്ഷം യൂനിറ്റടക്കം 15.97 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉൽപാദനം.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം കൂടി സംഭരണശേഷിയുടെ 21 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki News
News Summary - idukki dam enough water for electricity production
Next Story