മലയോരപാത രണ്ടുവർഷത്തിനകം; 2020ഒാടെ തീരദേശപാതയും
text_fieldsതിരുവനന്തപുരം: കേരളത്തിന് പുതുതായി വരുന്ന മലയോര, തീരദേശപാതകൾ ഇൗ സർക്കാറിെൻറ കാലത്തുതന്നെ യാഥാർഥ്യമാക്കും. മലയോരപാത 2019-ഒാടെയും തീരദേശപാത 2020-ലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥലമേറ്റെടുപ്പ് നടപടികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും പങ്കെടുത്ത യോഗത്തിൽ രണ്ട് ഹൈവേകളുടെയും പുരോഗതി വിലയിരുത്തി. കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ പാറശ്ശാല വരെ 1251 കിലോമീറ്ററിലാണ് നിർദിഷ്ട മലയോര ഹൈവേ. പദ്ധതിക്കാവശ്യമായി വരുന്ന 3500 കോടി രൂപ കിഫ്ബിയില്‍നിന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കി. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവേ കടന്നുപോകും.
ആദ്യഘട്ടമായി 13 ജില്ലകളില്‍ 25 റീച്ചുകളിലെ നിർമാണം ഈവര്‍ഷം തന്നെ ആരംഭിക്കും. പദ്ധതി രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകര്‍ യോഗത്തില്‍ അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തി. തീരദേശ ഹൈവേ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്ററിലാണ് നിർമിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി ഒമ്പത് ജില്ലകളിലൂടെ ഹൈവേ കടന്നുപോകും. വല്ലാര്‍പ്പാടം, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളേയും തീരദേശ ഹൈവേ ബന്ധിപ്പിക്കും.
ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവേ പണിയുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ ഏഴ് മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുള്ള പണവും ലഭ്യമാക്കുന്നത്. ദേശീയപാത ചീഫ് എൻജിനീയര്‍ പി. പ്രഭാകരന്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ചീഫ് എൻജിനീയര്‍ ജീവരാജ്, റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ വി.വി. ബിനു എന്നിവരും േയാഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.