Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടവപ്പാതി...

ഇടവപ്പാതി ശക്തമായി, മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
ഇടവപ്പാതി ശക്തമായി, മുന്നറിയിപ്പുമായി അധികൃതർ
cancel

ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും തെക്ക് -പടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) ശക്തമായി. 48 മണിക്കൂറിനിടെ പലയിടങ്ങളിലും ഏഴ് സെ.മീന് മുകളിൽ കനത്തമഴ ലഭിച്ചു. ജൂൺ 30 വരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

ജൂൺ 30വരെ രാത്രി ഏഴുമുതൽ പുലർച്ചെ എഴുവരെ മലയോരമേഖലയിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾ ഒഴിവാക്കണമെന്നും കടലിലും പുഴകളിലും നീർച്ചാലുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.  കനത്ത മഴയിൽ പലയിടത്തും ജനജീവിതം സ്തംഭിച്ചു, ഗതാഗതം മുടങ്ങി. കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിനടുത്ത് മണ്ണിടിഞ്ഞ് നാലു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. നൂറുകണക്കിന് വാഹനങ്ങളിലെ യാത്രക്കാർ പുറത്തിറങ്ങാനാകതെ വീർപ്പുമുട്ടി. പോലീസും ഫയർഫോഴ്സും ചേർന്ന് നാലു മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 

നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിപ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ  അവധിയായിരിക്കുമെന്ന് കലക്ടർ വീണ എൻ. മാധവൻ  അറിയിച്ചു.
കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്കും അംഗൻവാടികൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും സി.ബി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ല കലക്ടർ അറിയിച്ചു.

അതീവജാഗ്രതക്ക് നിർദേശം
വ്യാഴാഴ്ചവരെ കേരളത്തിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കലക്ടർമാർക്ക് സർക്കാർ അതീവ ജാഗ്രത നിർദേശം നൽകി. ദിവസവും 12 മുതൽ 20 സെൻറിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. ഇതോടനുബന്ധിച്ചുണ്ടാകാവുന്ന കെടുതികളുടെ ആഘാതം കുറയ്ക്കാൻ ജില്ല ഭരണകൂടങ്ങൾ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശംനൽകി. മൂന്നുദിവസമായി സംസ്ഥാനത്ത് തോരാതെ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലകളിൽനിന്ന് എല്ലാദിവസവും സ്ഥിതിഗതികൾ അടങ്ങിയ റിപ്പോർട്ട് കലക്ടർ സർക്കാറിന് സമർപ്പിക്കണം. 

താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ തുറക്കണം. അവയുടെ ഫോൺ നമ്പറുകൾ മാധ്യമങ്ങൾ മുഖേന പൊതുജനങ്ങളെ അറിയിക്കണം. ആവശ്യമുള്ളിടത്തെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കണം. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫിസർമാരോ തഹസിൽദാർമാരോ മുൻകൂർ വാങ്ങി സൂക്ഷിക്കണം. വൈകീട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ പൊലീസിന് നിർദേശം നൽകണം. ബീച്ചുകളിൽ വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ ഡി.റ്റി.പി.സി മുഖേന അടിയന്തരനടപടികൾ സ്വീകരിക്കണം. മരങ്ങൾക്ക് ചുവട്ടിലും പരിസരത്തും വാഹനം നിർത്തിയിടുന്നതും ഒഴിവാക്കണമെന്ന് ജനങ്ങളെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. പൊതുജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തരമായി ഇടപെടുന്നതിന് സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകൾ, താലൂക്ക് ഓഫിസുകൾ എന്നിവിടങ്ങളിൽ കൺേട്രാൾ റൂമുകൾ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണർ, ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും.

കൺട്രോൾ റൂമുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെത്തുടർന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു. പൊതുജനങ്ങൾ അടിയന്തരഘട്ടത്തിൽ കൺട്രോൾ റൂമുകളിൽ ബന്ധപ്പെട്ട് സഹായംതേടണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാന കൺട്രോൾ റൂം: 1079, 9495323497, 9995378870, 8281737129, 9495482815. കാസർകോട്: 9496419781, 0499 4257700. കണ്ണൂർ: 9447016601, 0497 2713266. വയനാട്: 9447525745, 04936 204151. കോഴിക്കോട്: 8547950763, 0495 2371002. മലപ്പുറം: 9605073974, 0483 2736320. പാലക്കാട്: 9847864766, 0491 2505309. തൃശൂർ: 9446141656, 0487 2362424. എറണാകുളം: 9744091291, 0484 2423513. ഇടുക്കി: 9446151657, 04862233111. കോട്ടയം: 9446052429, 0481 2562201. ആലപ്പുഴ: 9496548165, 0477 2238630. പത്തനംതിട്ട: 9946022317, 0468 2322515. കൊല്ലം: 9061346417, 0474 2794002. തിരുവനന്തപുരം: 9495588736, 0471 2730045. ജില്ലകളിൽനിന്ന് ടോൾ ഫ്രീ നമ്പറായ 1077ലേക്കും വിളിക്കാം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ചോ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചോ പൊതുജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ റവന്യൂ മന്ത്രിയെ നേരിട്ട് അറിയിക്കാം.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainkerala monsoonKerala News
News Summary - heavy rain in Kerala, holiday declared in several districts
Next Story