മഴയിൽ മുങ്ങി കേരളം; മരണം 12, നാലുപേരെ കാണാതായി
text_fieldsതിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയിൽ സംസ്ഥാനമാകെ വെള്ളപ്പൊക്കവും നാശനഷ്ടവും. വിവിധ സംഭവങ്ങളിൽ 12 പേർ മരിച്ചു. നാലുപേരെ കാണാതായി. റെയിൽ ഗതാഗതവും താളംതെറ്റി. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. പലയിടത്തും ഉരുൾപൊട്ടി. 244.84 ഹെക്ടറിൽ സംസ്ഥാനത്ത് കൃഷിനാശമുണ്ടായതായാണ് വിവരം. മഴക്കെടുതിയെ തുടർന്ന് തുറന്ന 186 ദുരിതാശ്വാസ ക്യാമ്പുകളിൽ 26,833 പേരാണ് കഴിയുന്നത്. വീടുകൾ തകർന്ന് 1.40 കോടിയുടെ നഷ്ടമുണ്ടായി. 14.75 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തിരുവനന്തപുരം ജില്ലയിൽ മഴയുടെ ശക്തി തിങ്കളാഴ്ച കുറഞ്ഞു.
കൊല്ലം ജില്ലയിൽ മഴെക്കടുതിയെ തുടർന്നുള്ള മരണം രണ്ടായി. വീടിന് മുകളിലേക്ക് വീണ മരെക്കാമ്പ് മുറിച്ചുമാറ്റവെ െകാല്ലം ചവറ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ ബെനഡിക്ട് (40) ടെറസിൽനിന്ന് വീണ് മരിച്ചു. വെള്ളക്കെട്ടിൽ കളിക്കവെ അടുത്ത വീട്ടിലെ എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റ് െകാല്ലം തേലക്കര പാലയ്ക്കൽ െവെഷ്ണവത്തിൽ രാധാകൃഷ്ണപിള്ള-ലേഖ ദമ്പതികളുടെ മകൻ അനൂപ് (12) മരിച്ചു. കാസർകോട് തൃക്കരിപ്പൂരിൽ ബന്ധുവിെൻറ നിക്കാഹിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. ചന്തേരയിലെ മുഹമ്മദ് വില്ലയിൽ കെ.എൻ.പി. മുസ്തഫയുടെ മകൻ ടി.പി. മുഷ്റഫാണ് (14) മരിച്ചത്. ആയിറ്റി വാട്ടർടാങ്ക് പരിസരത്തെ വെള്ളക്കെട്ടിൽ വൈകുന്നേരമാണ് സംഭവം.
പത്തനംതിട്ടയിൽ ശനിയാഴ്ച വൈകീട്ട് അട്ടച്ചാക്കൽ കാവുംപുറത്ത് കടവിൽ ഒഴുക്കിൽപെട്ട യുവാവിനെ കണ്ടെത്താനായില്ല. വകയാർ ഇളപ്പുപാറ തടത്തുകാലായിൽ ബൈജു (30)വിനെയാണ് കാണാതായത്.ശബരിമല പമ്പ കുളിക്കടവിൽ ബലിതർപ്പണം നടത്തവെ തീർഥാടകനെ ഒഴുക്കിൽപെട്ട് കാണാതായി. ആലപ്പുഴ സ്വദേശി ഗോപകുമാറിനെ (35) യാണ് കാണാതായത്. അപ്പർകുട്ടനാട്ടിൽ വീടുകളിൽ വ്യാപകമായി വെള്ളംകയറി.
ആലപ്പുഴ ജില്ലയിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ചെങ്ങന്നൂരിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു. നീരൊഴുക്ക് പുനഃസ്ഥാപിച്ച വരട്ടാറിൽ ഒഴുക്കിൽപെട്ട് പടിഞ്ഞാറ്റോതറ, തൈമറവുംകര, കല്ലുവെട്ടുകുഴിയിൽ വീട്ടിൽ പരേതനായ മനോഹരെൻറ മകൻ മനോജ് കുമാർ (മനു -42) ആണ് മരിച്ചത്. കടൽക്ഷോഭത്തെ തുടർന്ന് നീർക്കുന്നം കടൽത്തീരത്ത് ബാർജ് ലക്ഷ്യം തെറ്റി തീരത്തടിഞ്ഞു. ചെങ്ങന്നൂരിൽ വയോധികയുടെ മൃതദേഹം വെള്ളക്കെട്ടിനെത്തുടർന്ന് ഉയരത്തിൽ തട്ട് കെട്ടിയാണ് സംസ്കരിച്ചത്.കുട്ടനാട്ടില്‍ കൈനകരി ആറുപങ്ക്, ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരങ്ങളിൽ മട വീണ് കോടികളുടെ കൃഷിനാശമുണ്ടായി.
തോരാമഴയിൽ കോട്ടയം ജില്ലയിൽ മൂന്നും ഇടുക്കിയിൽ ഒരാളും മരിച്ചു. കോട്ടയത്ത് രണ്ട് അജ്ഞാത മൃതദേഹവും കണ്ടെത്തി. ഒരാളെ ഒഴുക്കിൽപെട്ട് കാണാതാകുകയും ചെയ്തു. മലയോരമേലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി വൻതോതിൽ കൃഷിനശിച്ചു. വയലിൽപടി കള്ളുഷാപ്പിലെ ജീവനക്കാരൻ മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവൻ (50), ഭരണങ്ങാനം മേലമ്പാറ കുന്നത്ത് െക.വി. ജോസഫ് (58), കൊൽക്കത്ത ബർദുവാൻ ജില്ല സ്വദേശിനി ഷിബു അധികാരി (38) എന്നിവരാണ് മരിച്ചത്. ഇതിനൊപ്പം ചിങ്ങവനത്ത് പാടശേഖരത്തെ വെള്ളക്കെട്ടിൽ മധ്യവയസ്കെൻറയും പെരുവയിൽ ദിവസങ്ങൾ പഴക്കമുള്ള പുരുഷെൻറയും അജ്ഞാതമൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഴുതയാറ്റിൽ കാൽവഴുതിവീണ് കോരുത്തോട് അമ്പലവീട്ടിൽ ദീപുവിനെ (34)യാണ് കാണാതായത്.
ഇടുക്കിയിൽ നിറഞ്ഞുകിടന്ന പടുതക്കുളത്തിൽ കാൽ വഴുതിവീണ് രാജാക്കാട് മഞ്ഞക്കുഴി തേക്കുംകാട്ടിൽ സന്തോഷിെൻറ മകൻ വിഷ്ണുവിെന (15) മരിച്ചനിലയിൽ കണ്ടെത്തി. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. അടിമാലിയിൽ മണ്ണിടിഞ്ഞ് വീടിനു മുകളിൽവീണ് വീട്ടമ്മക്ക് നിസ്സാര പരിക്കുണ്ട്. ഏഴിടത്ത് ഉരുൾപൊട്ടി വ്യാപക കൃഷിനാശവുമുണ്ടായി.
എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. മഴയും വെള്ളക്കെട്ടും മൂലം സമയത്ത് ചികിത്സ കിട്ടാതെ കോതമംഗലത്ത് കുട്ടമ്പുഴ പുളിയനാനിക്കൽ ടോമി (55) മരിച്ചു. വള്ളത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. പെരിയാർ കരകവിഞ്ഞതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. എം.ജി. റോഡ്, ബ്രോഡ് വേ ഉൾപ്പെടെ വാണിജ്യ മേഖലകളിൽ വെള്ളം കയറിയതിനാൽ പല കടകളും തുറന്നില്ല.
തൃശൂർ ജില്ലയില്‍ മഴക്ക് തിങ്കളാഴ്ച ഉച്ചയോടെ ശമനമായെങ്കിലും തീരമേഖലകളിൽ കടലേറ്റം രൂക്ഷമാണ്. പാലക്കാട് മഴ ശക്തമായി തുടരുകയാണ്. കടപ്പാറയിൽ തിങ്കളാഴ്ച ഉരുൾപൊട്ടിയതിനെതുടർന്ന് 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം തെന്മലയിലെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കാണാതായ ആലത്തൂർ സ്വദേശി ആഷിഖിനെ കണ്ടെത്തിയില്ല.
മലപ്പുറം ജില്ലയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചങ്ങരംകുളം കാഞ്ഞിയൂർ കീഴിഞ്ഞലിൽ അബ്ദുറഹ്മാെൻറ മകൻ അദ്നാൻ (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് തേഞ്ഞിപ്പലത്ത് കടലുണ്ടിപ്പുഴയിൽ കാണാതായ ചേലേമ്പ്രയിലെ അബ്ദുൽ മജീദിെൻറ മകൻ മുഹമ്മദ് റബീഹിനായി (ഏഴ്) തിങ്കളാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വഴിക്കടവ് നാടുകാണിച്ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി.
കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 40ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വയനാട്ടിൽ തോട്ടിൽ കാണാതായ ഏഴുവയസ്സുകാരെൻറ മൃതദേഹം നാലാം ദിവസം കണ്ടെത്തി. പേര്യ 38ൽ തയ്യുള്ളതിൽ അയ്യൂബ്-റസീന ദമ്പതികളുടെ മകൻ അജ്മലിെൻറ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ണൂരിൽ വീടിനു മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി (68) മരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ തേങ്ങ എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കാസർകോട് ജില്ലയിൽ മഴയുടെ ശക്തി തിങ്കളാഴ്ച്ച താരതമ്യേന കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.