Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരിസൺസ് കേസിൽ...

ഹാരിസൺസ് കേസിൽ സർക്കാർ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവരുന്നു

text_fields
bookmark_border
ഹാരിസൺസ് കേസിൽ സർക്കാർ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവരുന്നു
cancel

കൊല്ലം: ഹാരിസൺസ് മലയാളം കമ്പനിയുടെ ഭൂമി കേസിൽ സർക്കാർ ഭാഗം വാദിക്കാൻ സുപ്രീംകോടതിയിൽനിന്ന് അഭിഭാഷകനെ കൊണ്ടുവരുന്നു. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയായിരിക്കും കേസ് വാദിക്കുകയെന്ന് അഡ്വക്കറ്റ് ജനറൽ സുധാകർ പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജനുവരി 30നാണ് കേസിൽ ഹൈകോടതിയിൽ അന്തിമവാദം തുടങ്ങുന്നത്. അന്ന് ജയദീപ് ഗുപ്തയായിരിക്കും ഹാജരാകുക. കേസിൽ അഡ്വ. ജനറൽ നേരിട്ട് ഹാജരാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും പുതിയ അഭിഭാഷകൻ എത്തുമെന്ന് ഉറപ്പായതിനാൽ താൻ ഹാജരാകേണ്ട സാഹചര്യമില്ലെന്ന് സുധാകർ പ്രസാദ് പറഞ്ഞു. 

ഹാരിസൺസ് ഭൂമി കേസ് 1957ലെ കേരള ഭൂസംരക്ഷണ നിയമം,1963ലെ കേരള ഭൂപരിഷ്കരണ നിയമം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇൗ നിയമങ്ങളിൽ പ്രഗല്ഭരായ അഭിഭാഷകരാണ് കേസ് വാദിക്കേണ്ടത് എന്നിരിക്കെ, സുപ്രീംകോടതിയിൽനിന്ന് അഭിഭാഷകനെ കൊണ്ടുവരുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. സംസ്ഥാനത്തെ തോട്ടം മേഖലയുടെ മുഴുവൻ ഭാവി നിർണയിക്കുന്നതാവും ഹാരിസൺസ് കേസിലെ വിധി. സർക്കാറിന് അനുകൂല വിധിയുണ്ടായാൽ സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്കരണത്തിനാവും അത് വഴിെവക്കുക.

സംസ്ഥാനത്തെ മൊത്തം റവന്യൂഭൂമിയുടെ 58 ശതമാനം ഭൂമി രേഖകളില്ലാതെ അനധികൃതമായി ഒരു കൂട്ടം കമ്പനികൾ ൈകവശം െവച്ച് അതിലെ ആയിരക്കണക്കിന് കോടി രൂപയുടെ ആദായം കൊള്ളയടിക്കുെന്നന്നാണ് സർക്കാർ നിയോഗിച്ച റവന്യൂ സ്പെഷൽ ഒാഫിസർ കണ്ടെത്തിയിരിക്കുന്നത്. ഹാരിസൺസ് നാല്  ജില്ലകളിലായി ൈകവശം െവച്ചിരിക്കുന്ന 30,000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിക്കുന്നത്. ഹൈകോടതിയുടെ വിവിധ െബഞ്ചുകളുടെ നിർദേശം അനുസരിച്ചാണ് റവന്യൂ വകുപ്പ് ഹാരിസൺസിനെതിരായ നടപടികൾ സ്വീകരിച്ചത്. ജസ്റ്റിസുമാരായ എ.വി. രാമകൃഷ്ണ പിള്ളയും തോട്ടത്തിൽ ബി. രാധാകൃഷ്ണനുമടങ്ങിയ ഡിവിഷൻ െബഞ്ച്, എ. മുഹമ്മദ് മുഷ്താഖ്, പി.വി. ആശ, കെ. രാമകൃഷ്ണൻ എന്നിവരുടെ വിധികളാണ് ഭൂമി ഏറ്റെടുക്കലിലേക്ക് നയിച്ചത്. 

ഹൈകോടതി നിർദേശ പ്രകാരം കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് റവന്യൂ വകുപ്പ് നിയമിച്ച സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യമാണ് ഇവരുടെ ഭൂമി ഏറ്റെടുത്ത് ഉത്തരവിട്ടത്. ഭൂസംരക്ഷണ നിയമം അനുസരിച്ചുള്ള രാജമാണിക്യത്തിെൻറ നിയമനവും അധികാരവുമാണ് ഹാരിസൺസ് ചോദ്യം ചെയ്യുന്നത്. ഭൂപരിഷ്കരണ നിയമം ലംഘിച്ച് വിദേശ കമ്പനി കുടിയാൻ എന്ന നിലയിൽ ഭൂമി ൈകക്കലാക്കിയത്, ഭൂപരിഷ്കരണ നിയമത്തിെൻറ അന്തസ്സത്ത, തോട്ടം മേഖലയെ നിയമത്തിൽനിന്ന് ഒഴിവാക്കിയ സാഹചര്യം, തോട്ട ഭൂമി തരംമാറ്റൽ, ഭൂപരിഷ്കരണ നിയമം അനുസരിച്ച് സ്ഥാപിതമായ ലാൻഡ് ബോർഡുകൾ നിയമം മറികടന്ന് പാസാക്കിയ ഉത്തരവുകൾ എന്നിവയെല്ലാം കോടതിയിൽ വാദമുഖങ്ങളായി ഉയരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newsmalayalam newsHarrison Malayalam Case
News Summary - Harrison Malayalam Plantations Case: Kerala Govt will Appoint new Advocate -Kerala News
Next Story