Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: പുതിയ...

ഹജ്ജ്: പുതിയ നിർദേശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ

text_fields
bookmark_border
ഹജ്ജ്: പുതിയ നിർദേശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ
cancel
camera_alt??????????? ??????? ????????????????????? ?????????? ???????? ??????????????????? ??????????? ?????????????????
കോഴിക്കോട്: മാനുഷികനീതിക്ക് നിരക്കാത്ത ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിർദേശങ്ങൾക്കെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മുസ്ലിം സംഘടന നേതാക്കളും. തുടർച്ചയായി അഞ്ചു തവണ അപേക്ഷിക്കുന്നവർക്കും 70 വയസ്സ് കഴിഞ്ഞവർക്കും മുൻഗണന വേണ്ടെന്നുെവക്കാനും സ്വകാര്യ ടൂർ ഒാപറേറ്റർമാരുടെ ഹജ്ജ് േക്വാട്ട 30 ശതമാനമാക്കി വർധിപ്പിക്കാനുമുള്ള സമിതി നിർദേശം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും മുസ്ലിം സംഘടന നേതാക്കളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. 

സംസ്ഥാന ഹജ്ജ് കമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിൽ മുഴുവൻ മുസ്ലിം സംഘടന നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഹജ്ജ് കമ്മിറ്റി ഭാരവാഹികളും പെങ്കടുത്തു. സുപ്രീംകോടതി ഉത്തരവുപ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച അഞ്ചംഗ ഹജ്ജ് നയ പുനരവലോകന സമിതി വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് രണ്ടാഴ്ച മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ ആലോചിക്കാതെ തീർത്തും ഏകപക്ഷീയമായാണ് സമിതി റിപ്പോർട്ട് തയാറാക്കിയതെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി കെ.ടി. ജലീലും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളും എം.പിമാരുമായ ഇ.ടി. മുഹമ്മദ് ബഷീർ, എം.െഎ. ഷാനവാസ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 

ഹജ്ജ് വിമാനയാത്രക്ക്  കൊള്ളനിരക്ക് ഇൗടാക്കി തീർഥാടകരെ ചൂഷണംചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിനുപുറമെ ഹജജ് സബ്സിഡിയുടെ പഴിയും തീർഥാടകർ കേൾക്കേണ്ടിവരുന്നു. ഇതിനു പരിഹാരമുണ്ടാക്കാൻ ഒൗദ്യോഗികതലത്തിൽ ശ്രമം നടത്തുമെന്നും മന്ത്രിയും എം.പിമാരും പറഞ്ഞു.  അഞ്ചു തവണ തുടർച്ചയായി അപേക്ഷിക്കുന്നവരെയും 70 വയസ്സ് കഴിഞ്ഞവരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്ന സമിതി നിർദേശം പരിഗണിക്കരുതെന്നും ഇൗ രണ്ടു വിഭാഗങ്ങൾക്കുമുള്ള സംവരണം നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വകാര്യ ടൂർ ഒാപറേറ്റർമാർക്കുള്ള േക്വാട്ട 30 ശതമാനമാക്കി ഉയർത്താനുള്ള നിർദേശവും പുനഃപരിശോധിക്കണം. നിലവിൽ ഹജ്ജ് കമ്മിറ്റിക്ക് 75 ശതമാനവും സ്വകാര്യ ഒാപറേറ്റർമാർക്ക് 25 ശതമാനവുമാണ് േക്വാട്ട. ഹജ്ജ് കമ്മിറ്റിയുടെ േക്വാട്ട 80 ശതമാനമാക്കി വർധിപ്പിക്കുകയും കാലക്രമേണ സ്വകാര്യ ടൂർ ഒാപേററ്റർമാരെ ഇൗ രംഗത്തുനിന്ന് ഒഴിവാക്കുകയുമാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.  

രാജ്യത്ത് 21 കേന്ദ്രങ്ങളിൽനിന്നാണ് (എംബാർക്കേഷൻ പോയൻറ്) ഇപ്പോൾ ഹജ്ജ് വിമാന സർവിസ് നടത്തുന്നത്. ഇത് ഒമ്പതു കേന്ദ്രങ്ങളിൽനിന്നാക്കി ചുരുക്കണമെന്ന സമിതിയുടെ നിർദേശവും ഹജ്ജ് തീർഥാടകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് 21 എംബാർക്കേഷൻ പോയൻറും നിലനിർത്തണം. കേരളത്തിൽനിന്നുള്ള എംബാർക്കേഷൻ പോയൻറ് കാലിക്കറ്റ് എയർപോർട്ട് തന്നെയാക്കണം. രണ്ട് കാറ്റഗറി (ഗ്രീൻ കാറ്റഗറി, അസീസിയ കാറ്റഗറി)യിലായാണ് ഇപ്പോൾ തീർഥാടകരെ കൊണ്ടുപോകുന്നത്. ഇത് അസീസിയ കാറ്റഗറി മാത്രമാക്കാനുള്ള സമിതിയുടെ നിർദേശം സ്വാഗതാർഹമാണ്. മക്കയിലെയും മദീനയിലെയും താമസത്തിനുള്ള ബിൽഡിങ് സെലക്ഷൻ കമ്മിറ്റിയിൽ ഒാരോ സംസ്ഥാനത്തെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.  യോഗതീരുമാനങ്ങൾ നിവേദനമായി കേന്ദ്ര സർക്കാറിനും വകുപ്പ് മന്ത്രിക്കും ഇൗമാസം 30ന് നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിനും സമർപ്പിക്കുമെന്നും മന്ത്രി ജലീൽ  വ്യക്തമാക്കി.

 ജെ.ഡി.ടി ഹാളിൽ നടന്ന യോഗത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ ജിനാ ശൈഖ് (ഗോവ), മഹാരാഷ്ട്ര സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ശൈഖ്, ജോധ്പുർ ഹജ്ജ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സലീം ചൗഹാൻ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സി.പി. കുഞ്ഞുമുഹമ്മദ്, ടി.വി. ഇബ്രാഹിം എം.എൽ.എ, എം.കെ. മുഹമ്മദലി, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എച്ച്. മുസമ്മിൽ ഹാജി, കുട്ടിഹസൻ ദാരിമി, ഇ.കെ. അഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ് പറപ്പൂർ, കെ.കെ. അബൂബക്കർ, എൻ. അലി അബ്ദുല്ല തുടങ്ങിയവർ പെങ്കടുത്തു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവർ വിഷയം അവതരിപ്പിച്ചു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshajj pilgrims
News Summary - hajj pilgrims in Kerala -Kerala News
Next Story