ഹാദിയയുടെ വീട്ടുതടങ്കൽ; മനുഷ്യാവകാശ, വനിത കമീഷനുകൾ ഇടപെടണം -സാംസ്കാരിക പ്രവർത്തകർ
text_fieldsതിരുവനന്തപുരം: വീട്ടുതടങ്കലിൽ കഴിയുന്ന വൈക്കം ടി.വി പുരത്തെ ഹാദിയ എന്ന പെൺകുട്ടി നേരിടുന്നത് പൗരാവകാശ, മനുഷ്യാവകാശ പ്രശ്നങ്ങളാണെന്ന് കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരി ഡോ. ജെ. ദേവിക, സാമൂഹികപ്രവർത്തകരായ ഗോപാൽ മേനോൻ, മീരാ വേലായുധൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗുരുതരമായ മനുഷ്യാവകാശലംഘനം നേരിടുന്ന പെൺകുട്ടിയുടെ പ്രശ്നത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിത കമീഷനും അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട നിവേദനം കമീഷനുകൾക്ക് കൈമാറിയിട്ടുണ്ട്. വനിത കമീഷനും മനുഷ്യാവകാശ കമീഷനും ഹാദിയയുടെ വീട് സന്ദർശിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണം.
ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല ഹാദിയ മതം മാറിയത് എന്നാണ് ആ പെൺകുട്ടിതന്നെ പറയുന്നത്. ഇഷ്ടമുള്ള വിശ്വാസം പുലർത്താനുള്ള മൗലികാവകാശം ആണ് ഹാദിയയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നത്. അവരെ കാണാനും നിജസ്ഥിതി അറിയാനുമുള്ള പൗരാവകാശവും ലംഘിക്കപ്പെട്ടിരിക്കുന്നു. അവളുടെ മതംമാറ്റത്തെ എതിർക്കുന്ന ഹിന്ദുത്വവാദികൾക്ക് മാത്രമേ കാണാൻ സൗകര്യമൊരുക്കാവൂ എന്ന് ഒരു കോടതി വിധിയിലും പറഞ്ഞിട്ടില്ല. ഹാദിയയുടെ കാര്യത്തിലുള്ള മൗനത്തിലൂടെ മലയാളി സമൂഹത്തിെൻറ പൊള്ളത്തരം ആണ് പുറത്തുവന്നിരിക്കുന്നത്. അവളെ തടങ്കലിൽ ആക്കിയ വീട്ടിൽ എേന്താ മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണ് സന്ദർശനാനുമതിപോലും നിഷേധിക്കുന്നത്. ഹൈകോടതി ഉത്തരവ് പ്രകാരം ഹാദിയ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കണമെന്ന് മാത്രമേ വ്യവസ്ഥയുള്ളൂ. അമുസ്ലിംകൾ ആയവർക്കുേപാലും സന്ദർശനാനുമതി നിഷേധിക്കുകയാണ്. ഹാദിയയെ സന്ദർശിക്കാൻ ശ്രമിച്ച ആറ് യുവതികളെ പൊലീസിെൻറ സാന്നിധ്യത്തിലാണ് മർദിച്ചത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഹാദിയയുടെ സ്ഥിതി അപകടത്തിലാണെന്നും ഇവർ പറഞ്ഞു.
കേരളത്തിൽ ലവ് ജിഹാദ് അല്ല, ജുഡീഷ്യൽ ഘർവാപസിയാണ് നടക്കുന്നതെന്ന് ദേവിക പറഞ്ഞു. അതാണ് ആതിര എന്ന പെൺകുട്ടിയുടെ കാര്യത്തിൽ ഉണ്ടായത്. എന്തുകൊണ്ട് മുസ്ലിം ആയവരെ കല്യാണം കഴിക്കുന്നതുമാത്രം പ്രശ്നമാകുന്നുവെന്ന് പരിശോധിക്കണമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഇതരമതങ്ങളിലുള്ളവർ വിവാഹം കഴിക്കുേമ്പാൾ ഇതേരീതിയിൽ മുദ്രകുത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാദിയയുടെ പ്രശ്നത്തിൽ ടീസ്റ്റ സെറ്റൽവാദ് ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കി ദേശീയതലത്തിൽതന്നെ അനീതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.