ഹാദിയ കേസ് നീട്ടിവെക്കണമെന്ന പിതാവിെൻറ ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: വിവാഹത്തിനു ശേഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം തേടി ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന പിതാവ് അശോകെൻറ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് വ്യാഴാഴ്ചതന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം.എം. ഖൻവിൽകർ, ഡി.ൈവ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അഡ്വ. സയ്യിദ് മർസൂഖ് ബാഫഖി മുഖേന ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വീട്ടുകാർക്കും പൊലീസിനും എൻ.െഎ.എക്കുമെതിരെ അതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് മറുപടി നൽകാൻ സമയം വേണമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുമ്പാകെ അശോകെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടത്. വീട്ടുതടങ്കലില്‍ അമ്മ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നുവെന്നും ഇതേകുറിച്ച് പൊലീസിനോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും ഹാദിയയുടെ സത്യവാങ്മൂലത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.