Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗരറോഡുകൾ ഇനി സംസ്ഥാന...

നഗരറോഡുകൾ ഇനി സംസ്ഥാന പാതകളല്ല; കൂടുതൽ മദ്യശാലകൾ തുറക്കും

text_fields
bookmark_border
നഗരറോഡുകൾ ഇനി സംസ്ഥാന പാതകളല്ല; കൂടുതൽ മദ്യശാലകൾ തുറക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ  കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി  പരിധികളിലുള്ള സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ തീരുമാനം.  ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. നഗരസഭ പരിധികളിലുള്ള ബാറുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനായാണ് പാതകള്‍ അസാധുവാക്കൽ വിജ്ഞാപനെമന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, നഗരപരിധിയിൽ വരുന്ന പാതകളുടെ പരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നത് കണക്കിലെടുത്താണ് ഇൗ തീരുമാനമെന്നാണ് സർക്കാറിെൻറ ഒൗദ്യോഗിക വിശദീകരണം. എന്നാൽ, ബാറുടമകളുടെ ആവശ്യം കണക്കിലെടുത്താണ് ഇൗ തീരുമാനമെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന റോഡുകളുടെ പദവിമാറ്റുന്ന കാര്യം എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ േകാർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലുൾപ്പെടുന്ന സംസ്ഥാന റോഡുകൾ ഡീനോട്ടിഫൈ ചെയ്യുന്നതോടെ ബാറുകൾ ഉൾപ്പെടെ 219 മദ്യശാലകൾ തുറക്കുമെന്നാണ് ഒൗദ്യോഗിക കണക്ക്. 

1999ലെ ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് പാതകൾ ഡീനോട്ടിൈഫ (ചെയ്യുന്നത്. ഡീനോട്ടിഫൈ ചെയ്യുന്ന റോഡുകളുടെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്കായി മാറും. ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന നിരോധിച്ച്  കഴിഞ്ഞ മാര്‍ച്ച് 31-നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. അതിനെത്തുടർന്ന് മദ്യശാലകൾ വ്യാപകമായി അടച്ചുപൂേട്ടണ്ടിവന്നു. അതിനെത്തുടർന്ന്  718 ബാറുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 118 എണ്ണം മാത്രമായി ചുരുങ്ങി.  മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതുകാരണം  നിത്യേന മൂന്നുകോടി രൂപയുടെ നഷ്ടമുള്ളതായാണ് കണക്ക്. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി, വിനോദസഞ്ചാരരംഗത്തെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് നഗരപ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവിമാറ്റുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

റോഡുകളുടെ ഡീനോട്ടിഫിക്കേഷൻ വരുേമ്പാൾ സുപ്രീംകോടതി വിധിപ്രകാരം അടച്ചുപൂട്ടിയ 129 ബിയർ-വൈൻ പാർലറുകൾ, 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപനശാലകൾ, നാല് ക്ലബുകൾ എന്നിവ തുറക്കാനാകും. ഇതിൽതന്നെ ബിയർ-വൈൻ പാർലറുകളിലുൾപ്പെട്ട 70 ഒാളം എണ്ണം ത്രീസ്റ്റാറോ അതിനു മുകളിലോയുള്ള ബാറുകളായി മാറുമെന്നതും മറ്റൊരു വസ്തുത. സംസ്ഥാന പാതയുടെ കാര്യത്തിൽ മാത്രമേ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാൻ കഴിയൂ. അതിൽതന്നെ പഞ്ചായത്ത് റോഡുകളുടെ കാര്യത്തിൽ ഒരു തീരുമാനവും മന്ത്രിസഭായോഗം കൈക്കൊണ്ടിട്ടില്ല. ദേശീയപാതയുടെ പരിധിയില്‍ ഇളവ് വരുത്തണമെങ്കില്‍ അതുസംബന്ധിച്ച ശിപാര്‍ശ കേന്ദ്രത്തിന് നല്‍കണം. നഗരപരിധിയിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ പദവി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് അപേക്ഷ നല്‍കുന്നകാര്യം സര്‍ക്കാറിെൻറ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsstate governmentState roadsRe-notify
News Summary - Government to Re notify the roads-Kerala news
Next Story