കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് മൊഴി
text_fieldsപമ്പ:ശബരിമല സന്നിധാനത്ത് പുതുതായി പ്രതിഷ്ഠിച്ച സ്വര്ണകൊടിമരത്തിെൻറ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവർ. നവധാന്യത്തോടൊപ്പം പാദരസമെന്ന ദ്രാവകം പഞ്ചവർഗത്തറയിലേക്ക് ഒഴിച്ചെന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേർ സമ്മതിച്ചു. ആചാരത്തിെൻറ ഭാഗമായാണ് ദ്രാവകമൊഴിച്ചതാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ പാദരസം എന്ന ദ്രാവകം എന്തെല്ലാം ചേർന്ന മിശ്രിതമാണെന്ന് വ്യക്തമായിട്ടില്ല. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ്.
ഉച്ചപൂജക്ക് ശേഷമാണ് പുതിയ കൊടിമരത്തിെൻറ പഞ്ചവർഗത്തറയിലേക്ക് രാസവസ്തുവൊഴിച്ചത്. മെർക്കുറിയാണ് (രസം) ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നു പേര്‍ തറയിലേക്ക് എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ കണ്ടെത്തിയിരുന്നു.ഇൗ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംശയമുള്ള ആന്ധ്രസ്വദേശികളെ പിടികൂടിയത്.
പ്രതികളെ സ്ഥിരീകരിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.