മലപ്പുറത്തെ സ്തംഭിപ്പിച്ച് ഗെയിൽ വിരുദ്ധ പ്രതിരോധവലയം
text_fieldsമലപ്പുറം: ഗെയിൽ പൈപ്ൈലൻ പദ്ധതിക്കെതിരായ സമരത്തിെൻറ ഭാഗമായി ജനകീയ സമരസമിതി സംഘടിപ്പിച്ച 24 മണിക്കൂർ സമരസംഗമത്തിന് സമാപനം കുറിച്ച് നടന്ന പ്രതിരോധ വലയം മലപ്പുറം നഗരത്തെ നിശ്ചലമാക്കി. ജനവാസ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മലപ്പുറം കുന്നുമ്മൽ സർക്കിളിന് ചുറ്റും സ്ത്രീകളും കുട്ടികളും രാഷ്ട്രീയ-സാമൂഹിക സംഘടന പ്രതിനിധികളും അണിനിരന്നു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചോരവീണ മണ്ണിൽ ജനങ്ങളുടെ താൽപര്യത്തിന് എതിരായി പദ്ധതി നടപ്പാക്കാൻ തുനിഞ്ഞാൽ ജീവൻ കൊടുത്തും പോരാടുമെന്ന് വലയത്തിൽ പെങ്കടുത്തവർ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് മലപ്പുറം കലക്ടറേറ്റിന് സമീപം സമരസംഗമത്തിന് തുടക്കം കുറിച്ചത്. സമിതി ചെയർമാൻ പി.എ. സലാമിെൻറ നേതൃത്വത്തിൽ 50 പേർ 24 മണിക്കൂർ ഇരിപ്പുസമരത്തിൽ പെങ്കടുത്തു.
ശനിയാഴ്ച വൈകീട്ട് 3.30ഒാടെ സമരത്തിന് പിന്തുണയറിയിച്ച് പൈപ്ലൈൻ കടന്നുപോകുന്ന പഞ്ചായത്തുകളിലുള്ളവർ പ്രകടനമായി പന്തലിലെത്തി. അവിടെ നിന്ന് പ്രകടനമായി നഗരത്തെ വലയം ചെയ്ത നൂറുകണക്കിനാളുകൾ സർക്കിളിന് ചുറ്റും ഒരുമിച്ച് കൂടി കൈകളുയർത്തി പ്രതിേരാധ വലയം തീർക്കുകയായിരുന്നു.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ, ഉമ്മർ മാസ്റ്റർ, സക്കീന പുൽപ്പാടൻ, പുതുവൈപ്പിൻ സമരസമിതി നേതാവ് അജയ് ഘോഷ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.സി. ആയിഷ, പി.കെ. പ്രകാശൻ, സബാഹ് പുൽപ്പറ്റ, സത്താർ പന്തലൂർ, ഹാഷിം, അഡ്വ. പ്രദീപ്കുമാർ, പി.കെ. ബാവ, എം.കെ. മുഹ്സിൻ, മുജീബ് കാടേരി, അഡ്വ. പ്രദീപ്കുമാർ തുടങ്ങിയവർ സമരക്കാരെ അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.