Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രായപൂർത്തിയാവാത്തതിനാൽ തടവറ ‘നഷ്ടപ്പെട്ട’ ആ പോരാളി ഇവിടെയുണ്ട്

text_fields
bookmark_border
unnieri
cancel
camera_alt?????? ??????? ??????? ??????????????? ??????????????? ????????? ????? ????????

കക്കോടി: ചുവരിൽ തൂക്കിയ ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷെൻറ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ 23 അംഗങ്ങളുടെ ഫോേട്ടായിലേക്ക് ചൂണ്ടി ഉണ്ണീരിയേട്ടൻ പറഞ്ഞു: ‘ഇതിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് നാലോ അഞ്ചോ പേരെയുള്ളൂ, ബാക്കിയൊക്കെ പോയി’. വർഷങ്ങൾക്കു മുമ്പത്തെ ആ ഫോേട്ടാ കാണുേമ്പാൾ ഒാർമകളുടെ തിരതള്ളലാണ് ഉണ്ണീരിയേട്ടന്. 92 വയസ്സിലെത്തി നിൽക്കുന്ന കക്കോടി പ്രേമാലയം വീട്ടിൽ ഉണ്ണീരിക്ക് സ്വാതന്ത്ര്യസമരാനുഭവങ്ങൾ ഒാർത്തെടുക്കാൻ ഒരു പ്രയാസവുമില്ല. ഒാർമക്കും കാഴ്ചക്കും പോറലേൽക്കാത്തതുകൊണ്ട് ഗാന്ധിജിയെ നേരിൽ കണ്ടതും ജവഹർലാൽ നെഹ്റുവിന് കൈ കൊടുത്തതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഒാർക്കുന്നു.

1942ലെ ക്വിറ്റിന്ത്യാ സമരത്തിൽ പെങ്കടുത്ത ഉണ്ണീരിക്ക് ജയിൽശിക്ഷ ലഭിക്കാതിരുന്നത് പ്രായപൂർത്തിയായില്ലെന്ന ആനുകൂല്യത്തിലാണ്. പക്ഷേ, വെള്ളക്കാര‍െൻറ കണ്ണിലെ കരടായ ഉണ്ണീരിക്ക് ആഴ്ചയിൽ ഒരുനാൾ പൊലീസ് സ്റ്റേഷനിൽ കയറി ഒപ്പിടണമായിരുന്നു. കുടകിൽനിന്നും മറ്റുമായി കല്ലച്ചിൽ അച്ചടിച്ച സ്വതന്ത്ര ഭാരത പത്രത്തിെൻറ രഹസ്യ വിതരണക്കാരനായിരുന്നു ഉണ്ണീരി. പത്രവിതരണമായിരുന്നില്ല, ആളുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇരുട്ടിെൻറ മറവിൽ പത്രം വിതറലായിരുന്നു ഇപ്പണി. കൂടത്തിൽ ഗോവിന്ദൻ രഹസ്യമായി എത്തിച്ചുനൽകിയ പത്രം അതീവ രഹസ്യമായിത്തന്നെ കൈകാര്യം ചെയ്യേണ്ടിയിരുന്നു. പിടിക്കപ്പെട്ടാൽ താനൊരുത്തനല്ല ഒരു കൂട്ടം പേർ ജയിലിലാകുമായിരുന്നു എന്ന ബോധ്യം ജോലിയുടെ ഗൗരവം വർധിപ്പിച്ചു. 

1934 ജനുവരിയിൽ കോഴിക്കോെട്ടത്തിയ ഗാന്ധിജിയെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞതിന് കാരണക്കാരൻ തെൻറ അധ്യാപകനായ പയ്യന്നൂരുകാരൻ കാമ്പുറത്ത് കമ്മാരപൊതുവാൾ ആയിരുന്നുവെന്ന് ഉണ്ണീരി പറയുന്നു. ഒരു സ്വാതന്ത്ര്യദിനം കൂടി എത്തുന്നതോടെ തെൻറ യൗവനം വൃഥാവിലായില്ലെന്ന തോന്നലിൽ അനുഭൂതി കണ്ടെത്തുകയാണ് ഉണ്ണീരി. വർഷങ്ങളായി ജീവിതത്തിൽ ഏറ്റവും തിരക്കുള്ള ഒരു ദിവസമാണ് ആഗസ്റ്റ് 15. രാവിലെ വെസ്റ്റ്ഹിൽ വിക്രം ൈമതാനിയിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്കുശേഷം നേരം ഇരുട്ടാകുന്നതുവരെ പരിപാടിയുണ്ടാകും. ജയിൽശിക്ഷ അനുഭവിച്ചവർക്കേ സ്വാതന്ത്ര്യസമര പെൻഷൻ പൂർണമായും ലഭിക്കുകയുള്ളൂ.

പെൻഷൻ കിട്ടുമെന്ന വിശ്വാസത്തിലോ ഉറപ്പിേലാ ആയിരുന്നില്ല നാടിെൻറ മോചന സമരത്തിനിറങ്ങിയതെന്നതിനാൽ സർക്കാർ ഇപ്പോൾ നൽകുന്ന 9800 രൂപ ഒരു സഹായമായി ഉണ്ണീരി കരുതുന്നു. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം മഹാത്മാഗാന്ധിയുടെ പേരമകൻ രാജ്മോഹൻ ഗാന്ധിയിൽനിന്ന് കിട്ടിയ ആദരമാണെന്ന് ഉണ്ണീരി പറയുന്നു. 1958 മേയ് ഏഴിന് നടന്ന തെൻറ വിവാഹം കോൺഗ്രസ് നേതാക്കളുടെ കാർമികത്വത്തിലും മംഗളപത്രം വായനക്കും ശേഷമായിരുന്നു. ഇതിെൻറയൊക്കെ തിരുശേഷിപ്പുകളായി ചുമർ നിറയെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുകയാണ്. 

1945 നവംബർ മാസത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് കക്കോടിയിൽ നൽകിയ ഉജ്വല സ്വീകരണത്തെക്കുറിച്ച് ഉണ്ണീരി ഒാർക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് സി.പി. രാമൻ നായരുടെ നേതൃത്വത്തിൽ നൽകിയ ആ സ്വീകരണത്തിനുശേഷം അത്രയും ആളുകൾ കൂടിയ ഒരു സ്വീകരണം ഉണ്ടായിട്ടില്ല. രണ്ടു കിലോമീറ്റർ ദൂരെ ജീപ്പ് നിർത്തി അതിൽനിന്നിറങ്ങിയാണ് അബ്ദുറഹിമാൻ സാഹിബ് വേദിയിലെത്തിയത്. സ്വന്തമായി നൂറ്റെടുത്ത അഞ്ച് കൈനൂൽ കൊടുത്താണ് ഉണ്ണീരിയും അക്കാലത്തെ കോൺഗ്രസുകാരെപ്പോലെ കോൺഗ്രസിൽ അംഗത്വമെടുത്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfreedom fighterfreedom@70Unnerikakkodi
News Summary - freedom fighter Unneri in kakkodi -Kerala News
Next Story