Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനാവകാശ നിയമം: കേന്ദ്ര...

വനാവകാശ നിയമം: കേന്ദ്ര നിർദേശം സംസ്ഥാനത്തിന് അട്ടിമറിക്കാനാവില്ല

text_fields
bookmark_border
court
cancel

തിരുവനന്തപുരം: വനാവകാശ നിയമപ്രകാരം നിശ്ചിതസമയത്തിനുള്ളിൽ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്തെന്ന് ഉറപ്പുവരുത്തണമെന്ന കേന്ദ്ര നിർദേശം സംസ്ഥാനത്തിന് അട്ടിമറിക്കാനാവില്ല. വനാവകാശനിയമം പാസാക്കി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. 2014 ഡിസംബറിൽ കേന്ദ്ര ആദിവാസി മന്ത്രാലയം വനാവകാശനിയമം നടപ്പാക്കുന്നതിൽ അനാസ്ഥ കാണിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. അതിനെ തുടർന്നാണ് സമയപരിധി നിശ്ചയിക്കാൻ പുതിയ നിർദേശം നൽകിയത്. മാവോവാദികൾ  ആദിവാസികളെ സ്വാധീനിക്കുന്നത് തടയാനാണ് കേന്ദ്രം ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ നിയമം നടപ്പാക്കിയത് 16 ശതമാനമെന്നാണ് വിലയിരുത്തൽ.  

അപേക്ഷ നൽകിയവർക്കെല്ലാം വ്യക്തിഗത വനാവകാശം അനുസരിച്ച് കൈവശരേഖ നൽകിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സാമൂഹിക വനാവകാശത്തിെൻറ കാര്യത്തിൽ മുന്നോട്ടുപോയിട്ടില്ല. പ്രാക്തന ഗോത്രവർഗത്തിെൻറ അവകാശങ്ങളും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നതിന് പ്രധാന തടസ്സം വനംവകുപ്പിെൻറ മോശം സമീപനമാണ്. ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിക്കുെന്നന്നാണ് ആക്ഷേപം. 2005 ഡിസംബർ 13ന് മുമ്പ് കൃഷി ചെയ്തിരുന്ന മുഴുവൻ ഭൂമിയും ആദിവാസികൾക്ക് അവകാശപ്പെട്ടതാണെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കുന്നില്ല. നിയമം നിഷ്കര്‍ഷിക്കുന്ന സമയപരിധിക്കുള്ളില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണ്. എന്നാല്‍, അതിനുവേണ്ടി വാദിക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നില്ല. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സംവിധാനമില്ലാത്തത് പ്രധാനപ്രശ്നമാണ്. നിയമം നടപ്പാക്കേണ്ട പട്ടികവർഗവകുപ്പിനും ആദിവാസി പുനരധിവാസ മിഷനും നിലവിൽ മുഴുവൻ സമയ ഡയറക്ടറുമില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestkerala newsmalayalam news
News Summary - Forest - Kerala News
Next Story