Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിർബന്ധിത മത പരിവർത്തന...

നിർബന്ധിത മത പരിവർത്തന സ്ഥാപനങ്ങൾ പൊലീസ് പൂട്ടിക്കണം -ഹൈകോടതി

text_fields
bookmark_border
നിർബന്ധിത മത പരിവർത്തന സ്ഥാപനങ്ങൾ പൊലീസ് പൂട്ടിക്കണം -ഹൈകോടതി
cancel

കൊച്ചി: സ്വന്തം മതം സ്വീകരിച്ചു ജീവിക്കാൻ അനുവദിക്കാതെ നിർബന്ധിത മത പരിവർത്തനം നടത്തുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സ്ഥാപനങ്ങളെ പൊലീസ് റെയ്ഡ് ചെയ്ത് പൂട്ടിക്കണമെന്ന് ഹൈകോടതി. എല്ലാ മിശ്ര വിവാഹങ്ങൾക്കും മതത്തിെൻറ ൈവകാരിക പരിവേഷം ചാർത്തി ലവ് ജിഹാദെന്നും ഖർ വാപസിയെന്നും ആേരാപിച്ച് ദൈവത്തിെൻറ സ്വന്തം നാടിനെ ഭിന്നിപ്പിക്കരുതെന്നും പരിശുദ്ധ പ്രണയ ബന്ധങ്ങൾക്ക് പോലും ഇത്തരം ആേരാപണങ്ങളുന്നയിച്ച് നാടിെൻറ മത സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.  തെൻറ ഭാര്യ ശ്രുതിയെ രക്ഷിതാക്കളുടെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അനീസ് ഹമീദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.പ്രായപൂർത്തിയായ ഇരുവരും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം നടത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ശ്രുതിയെ ഭർത്താവിനൊപ്പം പോകാൻ അനുവദിച്ചു.

ശ്രുതിയും അനീസും തമ്മിൽ സഹപാഠികളായിരിക്കുേമ്പാൾ മുതലുള്ള പ്രണയമാണ്. ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഇൗ ബന്ധത്തെ ശ്രുതിയുടെ മാതാപിതാക്കള്‍ ലവ്ജിഹാദായും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ അനീസ് ഘര്‍വാപസിയായും ആരോപിക്കുകയാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും സ്വീകരിക്കാനും അവ പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25ാം പരിഛേദം പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നു. ഭരണഘടനാപരമായ ഇൗ  അവകാശം ഇല്ലാതാക്കാൻ മത തീവ്രവാദ സംഘടനകൾക്കും വിധ്വംസക സംഘടനകൾക്കും ഒരിക്കലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശ്രുതി സിന്ദൂരം തൊട്ടാണ് കോടതിയിൽ വന്നത്. മരണം വരെ ഹിന്ദുവായി തുടരുമെന്നാണ് പറഞ്ഞത്. അനീസും മുസ്‌ലീമായി തുടരാനാണ് ഉദ്ദേശിക്കുന്നത്. ഒാക്ടോബർ ഒമ്പതിന് ഇരുവരും വിവാഹം രെജിസ്റ്റർ ചെയ്തതിെൻറ രേഖ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. മറ്റൊരു മതസ്ഥനായ യുവാവുമായുള്ള പ്രണയത്തിെൻറ പേരിൽ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിൽ തടവിലാക്കിയെന്നാണ് യുവതി നൽകിയിട്ടുള്ള മൊഴി. അവിെട നേരിടേണ്ടി വന്ന പീഡനങ്ങളും വിവരിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രായപൂർത്തിയായ പക്വതയുള്ള യുവതി വിവാഹം കഴിക്കാനുദ്ദേശിക്കുന്നയാളെ സ്വയം കണ്ടെത്തുകയാണ് ചെയ്തത്. യോഗ കേന്ദ്രത്തിലോ മാതാപിതാക്കളുടെ വീട്ടിലോ അവരെ തളച്ചിടാനാവില്ല. ശ്രുതിക്കും അനീസിനും മാതാപിതാക്കളില്‍ നിന്നോ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ ഇടപെടലുകളില്ലാതെ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് പോലിസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തനിക്കെതിരായ ആരോപണങ്ങളെല്ലാം നേരിട്ട് വിജയം നേടും വരെ ദൃഡവിശ്വാസം പുലര്‍ത്തിയ യുവതിയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ച കോടതി നീതി വ്യവസ്ഥയെ വഴിതെറ്റിക്കാനുദ്ദേശിച്ച് മാതാപിതാക്കൾ ഹരജികൾ നൽകിയതിനെ അപലപിക്കുകയും ചെയ്തു. 

യോഗ കേന്ദ്രത്തെ അനുകൂലിച്ച് ആതിര എന്ന യുവതിയും ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന സംഘടനയും യോഗാകേന്ദ്രത്തില്‍ പീഡനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യോഗാകേന്ദ്രം നടത്തുന്ന വിജ്ഞാന ഭാരതി എജുക്കേഷണല്‍ ആൻറ് ചാരിറ്റബിള്‍ സൊസൈറ്റിയും കക്ഷി ചേരാൻ ഹരജികൾ നൽകിയെങ്കിലും അപേക്ഷകൾ പരിഗണിച്ചില്ല. വ്യക്തിയുടെ സ്വാതന്ത്ര്യം അപകടത്തിലാകുന്ന അവസ്ഥയിൽ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഹേബിയസ് കോർപസ്. അനധികൃതവും നിയമവിരുദ്ധവുമായ തടങ്കലിലാണ് വ്യക്തിയെന്ന് ബോധ്യപ്പെട്ടാൽ അസ്വാതന്ത്ര്യത്തിെൻറ പൂട്ടു പൊട്ടിച്ച് തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യം മാത്രമേ കോടതിക്ക് പരിശോധിക്കേണ്ടതുള്ളൂ. കക്ഷി ചേരാൻ വന്നവരുെട ആക്ഷേപങ്ങൾ പരിഗണിക്കേണ്ട ആവശ്യം കോടതിക്കില്ല. അക്കാര്യങ്ങൾ അവർക്ക് കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ നൽകാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ പരിഗണിക്കാതെ തള്ളിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newsmalayalam newsforced religious conversion centersKochi yoga centre
News Summary - forced religious conversion centers should demolish- kerala high court- Kerala news
Next Story