ദുരന്തം പഠിക്കാൻ കേന്ദ്രസംഘം വരും; രണ്ടു വട്ടം
text_fieldsന്യൂഡൽഹി: പ്രകൃതിദുരന്തത്തിെൻറ ആഘാതം പഠിക്കാൻ കേന്ദ്രസംഘം വരും; ഒന്നല്ല, രണ്ടുവട ്ടം. സംസ്ഥാന സർക്കാറിൽനിന്ന് കെടുതിയെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചശേഷം മാത്ര ം വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സംഘത്തെ പഠനത്തിന് അയക ്കുന്ന രീതി മാറ്റാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ ഗം തീരുമാനിച്ചു.
വലിയ കെടുതിയാണ് ഉണ്ടായിരിക്കുന്നതെങ്കിൽ സംസ്ഥാനത്തിെൻറ റിപ്പോർട്ടിന് കാത്തുനിൽക്കാതെ ആദ്യം കേന്ദ്രസംഘത്തെ അയക്കും. നഷ്ടക്കണക്കുകൾ വിവരിച്ച് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയശേഷം വീണ്ടും കേന്ദ്രസംഘം എത്തും. ഇതിനുശേഷം കേന്ദ്രസഹായം നിശ്ചയിക്കും. ആദ്യസംഘത്തിെൻറ റിപ്പോർട്ട് പ്രകാരം പ്രാഥമിക സഹായം. ഫലത്തിൽ, ഇതുവരെ നൽകിയ നിവേദനങ്ങളുടെ പശ്ചാത്തലത്തിൽ ഉടനടി സഹായമൊന്നുമില്ല.
വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതിദുരന്തം വിലയിരുത്തിയ ചൊവ്വാഴ്ചത്തെ യോഗം, പുതിയ രീതിയനുസരിച്ച് കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ആദ്യ കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാറിെൻറ റിപ്പോർട്ട് കിട്ടിയ ശേഷം, അതിലെ ആവശ്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ രണ്ടാമത്തെ സംഘം വരും. ആഭ്യന്തരം, കൃഷി, ധനകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് കേന്ദ്രസംഘം. അംഗങ്ങളെ വൈകാതെ നിശ്ചയിക്കും.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലായി ഒന്നര ലക്ഷം പേരെ സേന രക്ഷപ്പെടുത്തിയതായി ഉന്നതതല സമിതി നിരീക്ഷിച്ചു. പ്രളയസാഹചര്യങ്ങൾ അവലോകനം ചെയ്തുവരുന്നതായും അമിത് ഷാ അറിയിച്ചു.
മൂന്നു സംസ്ഥാനങ്ങൾക്ക് 4432 കോടി
ന്യൂഡൽഹി: പ്രകൃതിദുരന്തമുണ്ടായ മൂന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രം 4432 കോടി അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ദുരിതം നേരിട്ട ഒഡിഷ, കർണാടക, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സഹായം അനുവദിച്ചത്. ഒഡിഷക്ക് 3338 കോടി, കർണാടകത്തിന് 1029 കോടി; ഹിമാചൽപ്രദേശിന് 64.49 കോടി. ദുരന്തവേളയിൽ അനുവദിച്ച കേന്ദ്രസഹായത്തിനു പുറമെയാണിത്. ദേശീയ ദുരന്തപ്രതികരണ ഫണ്ടിൽനിന്നാണ് തുക നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.