വിവാഹം യഥാർഥം, യുവതിയെ ഒപ്പം വിട്ടത് കോടതി –റിയാസ്
text_fieldsജിദ്ദ: യുവതിയെ മതംമാറ്റി വിദേശേത്തക്ക് കടത്താൻ ശ്രമിച്ചുവെന്ന കേസിൽ ഉൾപ്പെട്ട റിയാസ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. യുവതിയുടെ ഭർത്താവാണ് റിയാസ്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മതാചാരപ്രകാരവും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരവും വിവാഹിതരായതാണെന്നും റിയാസ് പറഞ്ഞു. അതിന് രേഖകളും ഉണ്ട്. താൻ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച കേരള ഹൈകോടതിയാണ് യുവതിയെ തനിക്കും മാതാപിതാക്കൾക്കും ഒപ്പം വിട്ടത്. തെൻറ കുടുംബം ജിദ്ദയിലാണ് താമസിക്കുന്നതെന്നതിനാൽ യുവതിയുമായി അവിടേക്ക് പോവുകയാണെന്ന് കോടതിയെ അറിയിച്ചിരുന്നുവെന്നും റിയാസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഗുജറാത്തിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയെ മതംമാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസമാണ് രണ്ടുപേരെ ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ അറസ്റ്റ് ചെയ്തത്. റിയാസിെൻറ ബന്ധുക്കളായ ഫവാസ്, സിയാദ് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ എൻജിനീയറിങ്ങിന് പഠിക്കുേമ്പാഴാണ് യുവതിയുമായി പരിചയത്തിലായത്. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിൽ 2016 മേയിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് മതാചാരപ്രകാരം നിക്കാഹും നടത്തി. വിവാഹത്തിന് ഇരുകുടുംബത്തിനും ആദ്യം സമ്മതമുണ്ടായിരുന്നില്ല. യുവതിയാണ് മതപരിവർത്തനത്തിന് മുൻകൈയെടുത്തത്. താൻ അതിന് ആവശ്യപ്പെടുകയോ സമ്മർദം ചെലുത്തുകയോ ചെയ്തിരുന്നില്ല.
വിവാഹശേഷം ഒരുമാസം ബംഗളൂരുവിൽ ഒന്നിച്ച് താമസിച്ചു. പിന്നീട് കുളിമുറിയിൽ വീണ് പരിക്കേറ്റ അമ്മയെ കാണാൻ ഗുജറാത്തിലേക്ക് പോയ യുവതി തിരിച്ചുവന്നില്ല. ബന്ധപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു. പിന്നീട് കുടുംബം പത്തനംതിട്ടയിൽ എത്തിയതായി അറിഞ്ഞു. കുറച്ചുനാൾ കഴിഞ്ഞ് തന്നെ പിതാവ് അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യുവതി ഒരു സുഹൃത്ത് വഴി അറിയിച്ചു. അങ്ങനെയാണ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകുന്നത്. കേസ് പരിഗണിച്ച കോടതി ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തിയ ശേഷം യുവതിയെ തങ്ങൾക്കൊപ്പം വിടുകയായിരുന്നുവെന്നും റിയാസ് സൂചിപ്പിച്ചു.
അങ്ങനെയാണ് ഇവർ യുവതിക്കൊപ്പം മാഞ്ഞാലിയിൽ വീടെടുത്ത് താമസിക്കുന്നത്. മാഞ്ഞാലിയിൽ വീടെടുക്കാനും മറ്റ് സഹായങ്ങൾക്കും ഒപ്പംനിന്നവരെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം യാത്ര തിരിച്ച റിയാസിനുപിന്നാലെ യുവതിയും വിസിറ്റിങ് വിസയിൽ ജിദ്ദയിലെത്തി. റിയാസിെൻറ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇവിടെയെത്തി മൂന്നാഴ്ച കഴിഞ്ഞപ്പോൾ പിതാവിന് അസുഖമാണെന്ന് പറഞ്ഞു നാട്ടിലേക്ക് പോകാൻ വാശിപിടിച്ചു.
അങ്ങനെ 2017 ഒക്ടോബർ നാലിന് യുവതി ഒറ്റക്ക് നാട്ടിലേക്ക് പോയി. പിന്നീട് താൻ യുവതിയെ കണ്ടിേട്ടയില്ലെന്ന് റിയാസ് പറയുന്നു. ഇതിനിടയിൽ വാട്സ്ആപ്പിൽ സംസാരിച്ച് ചില സൗന്ദര്യപ്പിണക്കങ്ങളുണ്ടായിരുന്നു.
അങ്ങനെയിരിക്കെ നവംബറിലാണ് യുവതിയും കുടുംബവും ഇപ്പോൾ ആരോപിക്കുന്ന നിലയിൽ കേസ് കൊടുത്തതായി അറിയുന്നത്. ഇക്കാര്യം അന്വേഷിച്ച് റിയാസ് മെസേജ് അയച്ചെങ്കിലും അതിനുശേഷം ഒരുതരത്തിലും അവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലത്രെ. പിന്നാലെ, കഴിഞ്ഞദിവസം രണ്ടുപേരെ പിടികൂടുകയും ചെയ്തിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനാണ് യുവതിയെ വിവാഹം കഴിച്ചതെന്നും സിറിയയെ കുറിച്ച്പത്രവാർത്തകൾക്കപ്പുറത്ത് തനിക്ക് ഒന്നും അറിയില്ലെന്നും റിയാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.