സർക്കാർ നിയന്ത്രണത്തിൽ കേരളത്തിൽ ന്യായവില ഹോട്ടലുകൾ വരുന്നു
text_fieldsതൃശൂർ: തമിഴ്നാട്ടിൽ പരീക്ഷിച്ച് വിജയിച്ച ന്യായവില ഹോട്ടലുകൾ കേരളത്തിൽ ആരംഭിക്കുന്ന കാര്യം സജീവപരിഗണനയിൽ. വൈകാതെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിെൻറ നിയന്ത്രണത്തിലാകും ഹോട്ടലുകൾ. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഒരേ ഭക്ഷണത്തിന് വ്യത്യസ്ത നിരക്ക് ഇൗടാക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാനൊരുങ്ങുന്നത്.
ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃത നിരക്ക് നിശ്ചയിക്കാൻ സാധിക്കാത്തത്. മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രി സി. ദിവാകരൻ ഇത്തരമൊരു നീക്കം നടത്തിെയങ്കിലും വിജയം കണ്ടില്ല. ആ സാഹചര്യത്തിലാണ് മന്ത്രി പി. തിലോത്തമെൻറ നേതൃത്വത്തിൽ ഇക്കുറി പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാറിെൻറ ഒന്നാംവാർഷികത്തോടനുബന്ധിച്ച പ്രഖ്യാപനത്തിൽ ന്യായവില ഹോട്ടലുകളും ഇടംപിടിച്ചേക്കും.
നിലവിൽ അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കനുസരിച്ച് ഹോട്ടലുകൾ സ്വന്തംനിലക്ക് വില കൂട്ടുകയാണ്. ഭക്ഷണപദാർഥങ്ങളുടെ വിലവിവരം ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മിക്കയിടത്തും പാലിക്കുന്നില്ല. ഇത് ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റക്കും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേർന്നും പരിശോധന നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല. ആ സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണത്തിൽ ന്യായവില ഹോട്ടലുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നത്. എല്ലാ ജില്ലകളിലും ഹോട്ടലുകൾ ആരംഭിക്കാനാണ് ഉദ്ദേശ്യം. കുടുംബശ്രീ പോലുള്ള സന്നദ്ധസംഘടനകളുടെ സേവനം ഇതിനായി ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.