എരുമേലിയിൽ തീർഥാടകരുെട വൻ തിരക്ക്
text_fieldsകോട്ടയം: മത സൗഹാർദത്തിെൻറ നാട് ഉത്സവലഹരിയിൽ. രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകരാണ് രാപകലെന്നില്ലാതെ എരുമേലിയിൽ പേട്ടതുള്ളി സന്നിധാനത്തേക്ക് നീങ്ങുന്നത്. തോളിൽ വേട്ടക്കമ്പ് പേറിയും വർണങ്ങൾ വാരിപ്പൂശിയും ശരണമന്ത്രങ്ങളുമായി പേട്ടതുള്ളുന്ന തീർഥാടകർ എരുമേലിയെ മതസൗഹാർദത്തിെൻറ ഇൗറ്റില്ലമാക്കുകയാണ്. തീർഥാടകർക്കായി ദേവസ്വം ബോർഡും അയ്യപ്പസേവ സംഘവും വിവിധ ഹൈന്ദവ സംഘടനകളും എരുമേലി മുസ്ലിം ജമാഅത്ത് പരിപാലന സമിതിയും സർക്കാറും വിപുലസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ വ്യാഴാഴ്ചയാണ്. തീർഥാടനത്തിെൻറ ഭാഗമായുള്ള ചന്ദനക്കുട മഹോത്സവം ബുധനാഴ്ച രാത്രി പള്ളിയങ്കണത്തിൽനിന്ന് ആരംഭിക്കും.
മന്ത്രി എ.സി. മൊയ്തീനാണ് ഇത്തവണത്തെ മുഖ്യാതിഥി. തീർഥാടകരെ വരവേൽക്കാൻ എരുമേലി പേട്ടകവലയിൽ മുഖാമുഖം നിൽക്കുന്ന അമ്പലവും നൈനാർ മസ്ജിദും (വാവർ പള്ളി) ഒരുങ്ങിക്കഴിഞ്ഞു. കൊച്ചമ്പലത്തിൽനിന്ന് പേട്ടതുള്ളി എത്തുന്ന തീർഥാടകർ നേരെ എതിർവശത്തുള്ള മസ്ജിദിലേക്കാണ് എത്തുന്നത്. അവിടെ പള്ളിക്ക് വലംവെച്ച് നേർച്ചകാഴ്ചകൾ സമർപ്പിച്ച് ഭക്തി ആദരപൂർവം പിന്നോട്ടിറങ്ങി നേരെ പോകുന്നത് വലിയമ്പലത്തിലേക്ക്. പേട്ട തുള്ളലിന് തലേന്ന് ഒരുക്കം സംബന്ധിച്ച് പള്ളിയങ്കണത്തിൽ അമ്പലപ്പുഴ സംഘാംഗങ്ങളുമായി ചർച്ച ഉണ്ടാകും. മത സൗഹാർദ സമ്മേളനമായാണ് ഇൗ ചടങ്ങിനെ കാണുന്നത്. അമ്പലപ്പുഴ സംഘത്തിെൻറ സമൂഹപെരിയോനായി കളത്തിൽ ചന്ദ്രശേഖരൻ നായരാണ് ഇത്തവണയും എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.