Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരും വർഷങ്ങളിൽ...

വരും വർഷങ്ങളിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുമെന്ന് സർവേ

text_fields
bookmark_border
വരും വർഷങ്ങളിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുമെന്ന് സർവേ
cancel

തിരുവനന്തപുരം: വരും വർഷങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരും. 10 വർഷത്തിനിടെ വീടുകളിലെ വൈദ്യുതി ഉപഭോഗം 60 ശതമാനവും വാണിജ്യ ഉപഭോഗം 74 ശതമാനവും കണ്ട് വർധിക്കും. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ 19ാമത് വൈദ്യുതോർജ സർവേയിലാണ് ഇൗ വിവരം. വൈദ്യുതി ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന സൂചനയാണ് ഇത് നൽകുന്നത്. 

വ്യവസായം, കൃഷി എന്നിവക്ക് ഉപയോഗിക്കുന്ന വൈദ്യുതിയിൽ 10 വർഷം കൊണ്ട് 25 ശതമാനം വീതം വർധന വരും. മൊത്തവിതരണക്കാർക്ക് വേണ്ട വൈദ്യുതിയിൽ 51 ശതമാനവും തെരുവുവിളക്കിന് വേണ്ട വൈദ്യുതിയിൽ 64 ശതമാനവും വർധിക്കും. കുടിവെള്ള പദ്ധതികൾക്ക് 36 ശതമാനവും റെയിൽവേ ട്രാക്കുകൾക്ക് 45 ശതമാനവും അധിക വൈദ്യുതി വേണ്ടിവരും. ശരാശരി 10 വർഷം കൊണ്ട് 54 ശതമാനത്തിെൻറ വർധനയാണ് സർവേ കണക്കാക്കുന്നത്. അതായത് ഇക്കൊല്ലം (2017-18) 21,900 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തിെൻറ വൈദ്യുതി ആവശ്യകതയെങ്കിൽ ഇത് 20-21ൽ 25,460 ആയും 23-24ൽ 29,363 ആയും 26-27ൽ അത് 33,718 ദശലക്ഷം യൂനിറ്റുമായി ഉയരുമെന്നാണ് സർവേ കണക്കാക്കുന്നത്. 

വൈദ്യുതി ഉപഭോഗം കുതിച്ചുയരുേമ്പാൾ സംസ്ഥാനത്ത് വൈദ്യുതി സ്ഥാപിതശേഷിയിൽ ആനുപാതിക വർധനയില്ല. 16-17 വർഷത്തിൽ വിവിധ പദ്ധതികളിലായി ആകെ 55.03 ദശലക്ഷം യൂനിറ്റിെൻറ സ്ഥാപിതശേഷി മാത്രമേ വർധിപ്പിക്കാൻ കഴിഞ്ഞുള്ളൂ. വരും വർഷങ്ങളിലും ആനുപാതിക വർധനക്ക് സാധ്യതയില്ല. മഴയെ ആശ്രയിച്ചാണ് സംസ്ഥാന വൈദ്യുതിരംഗം നിലനിൽക്കുന്നതെങ്കിലും സമീപകാലത്തായി പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയാണ് നിയന്ത്രണം ഒഴിവാക്കാൻ സഹായിക്കുന്നത്. 

അധിക വൈദ്യുതി ആവശ്യം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്ക് വൈദ്യുതി ബോർഡ് തയാറെടുക്കുന്നുണ്ടെങ്കിലും വൻകിട പദ്ധതികളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തോട്ടിയാർ, ചെങ്കുളം ഒഗ്മെേൻറഷൻ എന്നിവ 2020 ജൂണിലും ചാത്തൻകോട്ടുനട 2019 നവംബറിലും കക്കയം ഫെബ്രുവരിയിലും പെരിങ്ങൽകുത്ത് അടുത്ത മേയിലും ഭൂതത്താൻകെട്ട് അടുത്ത ഡിസംബറിലും അപ്പർ കല്ലാർ അടുത്ത ആഗസ്റ്റിലും പള്ളിവാസൽ എക്സ്റ്റൻഷൻ 2020 ഡിസംബറിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സൗരോർജ പദ്ധതികളും പുരോഗമിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricitykerala newsmalayalam news
News Summary - Electricity Use - Kerala News
Next Story