Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ചിട്ടും...

മരിച്ചിട്ടും അവരുടെ ശമ്പളം  മുടങ്ങാതെ വീട്ടിലെത്തും

text_fields
bookmark_border
മരിച്ചിട്ടും അവരുടെ ശമ്പളം  മുടങ്ങാതെ വീട്ടിലെത്തും
cancel

സ്വന്തം കുടുംബത്തോടുള്ള അത്രമേൽ സ്നേഹമാണ് ഒാരോ പ്രവാസിയെയും മണലാരണ്യത്തിലേക്ക് വിമാനംകയറ്റുന്നത്. കുടുംബത്തെ ദാരിദ്രത്തിൽ നിന്ന് കരകയറ്റാനായി മറുനാട്ടിൽ അകവും പുറവും നീറ്റുേമ്പാൾ അപകടമരണം പോലുള്ള ദാരുണസംഭവങ്ങൾ അവരെ തട്ടിയെടുക്കും. അങ്ങിനെയൊന്നാണ് നവംബർ 16ന് ദോഹയിൽ സംഭവിച്ചത്. അന്ന് രാത്രി ഇൻഡസ്ട്രിയൽ ഏരിയ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലിയും (42) കോഴിക്കോട് ഒളവണ്ണ ഗുരൂവായൂരപ്പൻ കോളജ് മാത്രകുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീണ്‍ കുമാറും (52) വാഹനമിടിച്ച് മരിച്ചത്. രണ്ട് പേരും ദോഹ അലി ഇൻറര്‍നാഷണല്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരായിരുന്നു. മുഹമ്മദലി മൂന്നുവർഷവും പ്രവീൺ കുമാർ ഒന്നരവർഷവുമായി കമ്പനിയിൽ ജോലിക്ക് ചേർന്നിട്ട്. ഇരുവർക്കും സ്വന്തമായി വീടില്ല. അടച്ചുറപ്പുള്ള വീട്ടിൽ കുടുംബത്തെ അന്തിയുറക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മറുനാട്ടിൽ അവരുടെ ജീവൻ പൊലിയുന്നത്. 

മുഹമ്മദലിക്ക് 16, 12 വയസുള്ള രണ്ട് പെൺകുട്ടികളും 12കാരനായ മകനുമാണുള്ളത്. പ്രവീൺകുമാറിന് 15 വയസുകാരിയായ മകളും ഒമ്പതുവയസുള്ള മകനുമുണ്ട്.മാസന്തോറും വീട്ടിലെത്തുന്ന ഇവരുടെ ശമ്പളം പൊടുന്തനെ മുടങ്ങുേമ്പാൾ നിത്യേനയുള്ള കാര്യങ്ങൾക്ക് പോലും കുടുംബങ്ങൾ കഷ്ട്ടപ്പെടുന്ന സ്ഥിതിയായിരുന്നു. നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാൻ ആർക്കുമാകില്ലെങ്കിലും കമ്പനിയുടെ ഉടമ മലയാളിയായ  മുഹമ്മദ് ഈസ ഒരു കാര്യം ഉറപ്പിച്ചു. അവർ മരിച്ചാലും അവരുടെ ശമ്പളം കമ്പനി ഉള്ള കാലത്തോളം മുടങ്ങാതെ വീട്ടിലെത്തിക്കുമെന്ന്. ഇൗ മാസം മുതൽ തന്നെ ശമ്പളം വീടുകളിൽ എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. 

 
അലി ഇൻറർനാഷനൽ ജനറൽ മാനേജർ മുഹമ്മദ് ഇൗസ
 

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് ഇദ്ദേഹം. 23 ശാഖകളിലായി 210ഒാളം ജീവനക്കാരാണ് അലി ഇൻറർനാഷനൽ കമ്പനിയിലുള്ളത്. ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതും കമ്പനിയാണ്. കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ രണ്ട് മൃതദേഹങ്ങളും ഒരേ ദിവസം കൊണ്ടുപോകാന്‍ സാധിച്ചില്ല. രണ്ടു ദിവസങ്ങളിലായി കൊണ്ടുപോകേണ്ടിവരുന്നത് കുടുംബങ്ങൾക്ക് പ്രയാസമുണ്ടാക്കുമെന്നതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഒന്നിച്ചു മറ്റൊരു വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. തകാഫുല്‍ ഇന്‍ഷൂറന്‍സ് മുഖേന ജീവനക്കാരെ കമ്പനി ഇന്‍ഷൂര്‍ ചെയ്യുന്നുമുണ്ട്. ഇതിനാൽ ഇരുവരുടേയും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ദിവസം നാട്ടിൽ നടന്ന സംസ്കരചടങ്ങുകളിൽ നിരവധിപേരാണ് പെങ്കടുത്തത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsali internationaltrading companyAccident NewsAccident News
News Summary - doha ali international trading company staff accident
Next Story