സ്വാശ്രയ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിന് ഏകീകൃത ഫീസ്
text_fieldsതിരുവനന്തപുരം:സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിൽ ഇൗ വർഷം മുതൽ ഏകീകൃത ഫീസ് മാത്രമേ നടപ്പാക്കാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി. ഏകീകൃത ഫീസ്ഘടന നടപ്പാക്കുേമ്പാൾ പാവപ്പെട്ട വിദ്യാർഥികൾക്ക് ഫീസിളവ് നൽകുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും. സർവകക്ഷിയോഗം അറിയിച്ചില്ലെന്ന് കാണിച്ച് കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ യു.ഡി.എഫ് ഘടകകക്ഷികൾ പെങ്കടുത്തില്ല. വിദ്യാർഥിപ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്.
പ്രവേശനത്തിന് ഏകീകൃത ഫീസ് വാങ്ങണമെന്നും സബ്സിഡി അനുവദിക്കരുതെന്നുമാണ് സുപ്രീംകോടതിവിധിയെന്ന് േയാഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിച്ചു. ഇൗ സാഹചര്യം പാവപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് യോഗത്തിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഫീസ്നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്ര നിയമനിർമാണ നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ ഒരുതവണകൂടി യോഗം ചേരും.
മുഴുവൻ സീറ്റിലും നീറ്റ് റാങ്ക്പട്ടികയിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽതന്നെ പ്രവേശനം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഫീസ് നിശ്ചയിക്കേണ്ടത് െറഗുലേറ്ററി കമ്മിറ്റിയാണ്. മുൻ വർഷങ്ങളിലെ 50 ശതമാനം മെറിറ്റ്, 50 ശതമാനം മാനേജ്മെൻറ് സീറ്റ് എന്ന വ്യത്യാസവും വ്യത്യസ്ത ഫീസ്ഘടനയും കോടതിവിധിയുടെ സാഹചര്യത്തിൽ നടപ്പാക്കാനാകില്ല. എൻ.ആർ.െഎ ഉൾപ്പെടെയുള്ള സീറ്റുകളിൽ പോലും നീറ്റ് പട്ടിക പ്രകാരം സംവരണം പാലിച്ചുമാത്രമേ പ്രവേശനം നൽകാനാകൂ. സ്വകാര്യ മാനേജ്മെൻറുകളുമായി സർക്കാർ സീറ്റ് പങ്കിടലിനും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഇൗ വർഷം അനുവദനീയമല്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻമന്ത്രി എം. വിജയകുമാർ (സി.പി.എം), പി.സി. ജോർജ് എം.എൽ.എ, കെ. പ്രകാശ്ബാബു (സി.പി.െഎ), കെ.എം. മാണി (കേരള കോൺഗ്രസ് എം) , വി.വി. രാജേഷ് (ബി.ജെ.പി) ഉഴവൂർ വിജയൻ (എൻ.സി.പി), ജി. സുഗുണൻ (സി.എം.പി), സി. വേണുഗോപാലൻ നായർ (കേരള കോൺഗ്രസ് ^ബി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് ^എസ്), വാക്കനാട് രാധാകൃഷ്ണൻ (കേരള കോൺഗ്രസ് ^ജേക്കബ്), അഡ്വ. ഷാജി എസ്. പണിക്കർ (ആർ.എസ്.പി ലെനിനിസ്റ്റ്), കെ. കൃഷ്ണൻകുട്ടി(ജനതാദൾ ^എസ്)തുടങ്ങിയവരും യോഗത്തിൽ പെങ്കടുത്തു. യോഗവിവരം പ്രതിപക്ഷനേതാവ് അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ അറിയിച്ചിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.