ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ; ചിട്ടിക്കമ്പനി ഉടമ േപ്രരണക്കുറ്റത്തിന് അറസ്റ്റിൽ
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴയിൽ ചിട്ടി നടത്തിപ്പുകാരെൻറ വീട്ടിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം ആത്്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമ്പലപ്പുഴ ബി ആൻഡ് ബി ചിട്ടിക്കമ്പനി ഉടമ കോമന വെളിയിൽകാവ് സുരേഷ് ഭക്തവത്സലനെ(52) ആത്മഹത്യ േപ്രരണക്കുറ്റം ചുമത്തി അമ്പലപ്പുഴ െപാലീസ് അറസ്റ്റ് ചെയ്തു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി രാജാക്കാട് കീരിത്തോട് കുമരൻകുന്നേൽ കെ.കെ. വേണു(54), ഭാര്യ സുമ(50) എന്നിവർ കടബാധ്യതമൂലം ആത്്മഹത്യ ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയത്. വാങ്ങിയ പണം തിരികെനൽകാത്തത് മൂലമാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്ന വിലയിരുത്തലിലാണ് സുരേഷിനെതിരെ േപ്രരണക്കുറ്റം ചുമത്തിയത്. ഫോറൻസിക് സംഘത്തിെൻറ റിപ്പോർട്ടും ആത്്മഹത്യയാണെന്നായിരുന്നു.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയായിരുന്നു. ശക്തമായ തെളിവുകൾ കിട്ടാത്തതിനാലാണ് ചിട്ടിക്കമ്പനിയുടമയുടെ അറസ്റ്റ് വൈകിയത്. സുരേഷ് പെേട്രാൾ ഒഴിച്ച് തീകൊളുത്തിയെന്നായിരുന്നു ദമ്പതികളുടെ മരണമൊഴി. എന്നാൽ, ദമ്പതികളുടെ ശരീരത്തിൽ മുറിവുകളോ പരിക്കുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവസമയം സുരേഷിെൻറ ഭാര്യ പാചകത്തൊഴിലിന് പോയിരിക്കുകയായിരുെന്നന്ന് െപാലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും ഈസമയം വീട്ടിലിൽ ഉണ്ടായിരുന്നേയില്ലെന്നും സുരേഷ് ആവർത്തിച്ചിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.