Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം രണ്ടായിരം...

സി.പി.എം രണ്ടായിരം വീട് നിർമിച്ചു നൽകും

text_fields
bookmark_border
cpm
cancel

തൃശൂർ: സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവർക്ക് ഇൗവർഷം 2,000 വീടുകൾ നിർമിച്ച് നൽകാനും സർക്കാർ, എയ്ഡഡ് സ്കൂളുകളെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതി ഏറ്റെടുക്കാനും സി.പി.എം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 209 ആശുപത്രികളുടെ വികസനം, 2,000 സാന്ത്വന പരിചരണ കേന്ദ്രങ്ങൾ ഏറ്റെടുക്കുക തുടങ്ങിയ പദ്ധതികളും നടപ്പാക്കും. 45 ഇന ഭാവി പരിപാടികൾക്കാണ് സി.പി.എം സംസ്ഥാന സമ്മേളനം രൂപം നൽകിയതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

സർക്കാറിന് ദിശാബോധം നൽകുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്ന പദ്ധതികൾ ഏറ്റെടുക്കാനും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കാനും സി.പി.എം സമ്മേളനം തീരുമാനിച്ചത്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം പോലുള്ള പദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെ വിജയം കണ്ട സാഹചര്യത്തിലാണ് സർക്കാർ നടപ്പാക്കുന്ന ഭൂരഹിതർക്ക് ഭൂമിയും വീടും പദ്ധതി ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കാൻ സമ്മേളനം തീരുമാനിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ ഒരു ലോക്കൽകമ്മിറ്റിക്ക് കീഴിൽ ഒരു വീട് എന്ന നിലക്ക് 2,000 വീടുകൾ ഒരുവർഷത്തിനുള്ളിൽ നിർമിച്ച് നൽകും. 

ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുളങ്ങളും തോടുകളും വൃത്തിയാക്കാൻ 2,000 കേന്ദ്രങ്ങൾ ഏറ്റെടുക്കും. ഒരു ജില്ലയിൽ ഒരു പുഴ വൃത്തിയാക്കും. ജൈവ, സംയോജിത കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ലോക്കൽ കമ്മിറ്റികൾ ഏറ്റെടുക്കും. എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളും മികവിെൻറ കേന്ദ്രമാക്കുന്ന പദ്ധതി ഏറ്റെടുക്കും. ഒരു ഏരിയയിൽ നിന്നും ഒരു ആശുപത്രി എന്ന നിലക്ക് 209 ആശുപത്രികളുടെ വികസനം ഏറ്റെടുക്കും. 2,000 സാന്ത്വന പരിചരണ കേന്ദ്രങ്ങൾ ഏറ്റെടുക്കും. കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി ഒരു ലോക്കൽ കമ്മിറ്റിയിൽ നിന്നും പത്ത് പേരെ വീതം ഉൾപ്പെടുത്തി 20,000 വളൻറിയർമാർക്ക് പരിശീലനം നൽകും.

വർഗീയതക്കെതിരായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്ന പുസ്തകത്തിെൻറ ശേഷിക്കുന്ന വാല്യങ്ങൾ ഇൗവർഷം പ്രസിദ്ധീകരിക്കും. ഇ.എം.എസ് അക്കാദമി അനൗപചാരിക സർവകലാശാലയാക്കി മാറ്റും. ട്രാൻസ് ജെൻഡേഴ്സിെൻറ പ്രശ്നങ്ങൾ ഏറ്റെടുക്കും. യുവാക്കൾക്കായി പി.എസ്.സി പരീക്ഷ ഉൾപ്പെടെയുള്ളവക്കായി പരിശീലനം നൽകുന്നതിനായി വിദഗ്ധരെ പെങ്കടുപ്പിച്ച് എല്ലാ ജില്ലകളിലും പരിശീലന കോഴ്സുകൾ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് പരിശീലനം നൽകും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പല വീടുകളുമായി ബന്ധപ്പെടാൻ സഖാക്കൾക്ക് സാധിക്കാത്തതിനാൽ ആറ് മാസത്തിലൊരിക്കൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsState conferanceHouse Built
News Summary - CPM Built 2000 House-Kerala news
Next Story