കോടിയേരിയുടെ മകൻ ദുബൈയിൽ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്ന് പരാതി
text_fieldsന്യൂഡൽഹി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനി. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് പരാതി. സി.പി.എം നേതൃത്വത്തിനെയോ മറ്റാരെയുമോ അഭിസംബോധന ചെയ്യാതെയാണ് പണം തട്ടിപ്പ് സംബന്ധിച്ച ആക്ഷേപം പരാതിയിൽ വിശദീകരിക്കുന്നത്. ദുബൈ, 2018 ജനുവരി അഞ്ചാണ് കത്തിലെ തീയതി.
പരാതിയിൽ നിന്ന്: തെൻറ കമ്പനിയെയും പാർട്ണറായ രാഹുൽ കൃഷ്ണനെയും 13 കോടി രൂപ തട്ടിച്ച് ദുബൈയിൽനിന്ന് കടന്ന ബിനോയ് വിനോദിനി ബാലകൃഷ്ണനെ തിരിച്ച് കൈമാറുന്നതിന് ഇന്ത്യൻ അധികൃതരുടെ സഹായം അഭ്യർഥിച്ച് ഹരജി സമർപ്പിക്കുകയാണെന്ന് ഹസൻ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മൂത്തമകനായ ബിനോയ് സോൾവ് മാനേജ്മെൻറ് കൺസൾട്ടൻസി എഫ്.ഇസഡ്.ഇ എന്ന സ്ഥാപനത്തിലെ പാർട്ണറായിരുന്നു. തെൻറ കമ്പനിയുടെ പാർട്ണർ രാഹുലുമായുള്ള സൗഹൃദം മുതലെടുത്ത് കമ്പനിക്ക് അക്കൗണ്ടുകളുള്ള ബാങ്കുകളിൽനിന്ന് വായ്പകൾ എടുത്തു.
‘എച്ച് 71597’ എന്ന ഒാഡി കാർ വാങ്ങുന്നതിനായി ആദ്യം 3,13,200 ദിർഹമാണ് ബാങ്കുകളിൽനിന്ന് പണയ വായ്പ എടുത്തത്. അത് തവണകളായി അടച്ച് തീർക്കാമെന്നായിരുന്നു ഉറപ്പ്. ശേഷം യു.എ.ഇ, ഇന്ത്യ, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിൽ വിവിധ വ്യവസായ ആവശ്യങ്ങൾക്കായെന്ന് രാഹുൽ കൃഷ്ണനോട് അഭ്യർഥിച്ച് 45 ലക്ഷം ദിർഹവും വായ്പ എടുത്തു. 2016 ജൂൺ 10 ന് മുമ്പ് മുഴുവൻ തുകയും തിരിച്ചടക്കാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, മാസ തിരിച്ചടവ് അടക്കുന്നത് 2015 ആഗസ്റ്റ് മുതൽ മുടങ്ങി. കൂടാതെ വാഹനത്തിെൻറ പ്രതിമാസ തവണയും അദ്ദേഹം മുടക്കി. ഇതോടെ അടക്കാൻ ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹത്തിന് തങ്ങളുടെ കമ്പനിക്ക് നോട്ടീസ് നൽകി. മറ്റു വായ്പ തുകയായ 45 ലക്ഷം ദിർഹം തിരിച്ചടക്കുന്നതിന് മുേമ്പ ബിനോയ് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. തെൻറ കമ്പനിയിൽനിന്നും രാഹുലിൽ നിന്നും മാത്രമല്ല, നിരവധി വ്യക്തികളിൽനിന്നും ബാങ്കുകളിൽനിന്നും ബിനോയ് പണം കടംവാങ്ങിയിട്ടുണ്ടെന്നും തിരിച്ചടക്കാതെയാണ് രക്ഷപ്പെട്ടതെന്നും പിന്നീടാണ് മനസ്സിലായത്. തെൻറ അറിവിൽ ബിനോയിക്ക് എതിരെ ദുബൈ പൊലീസും പബ്ലിക് പ്രോസിക്യൂഷനും അഞ്ചിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരിച്ചടക്കാമെന്ന ഉറപ്പിൽ പണം കടംവാങ്ങിയ ബിനോയിയുടെ ഉദ്ദേശ്യം നല്ലതല്ലായിരുന്നുവെന്ന് വെളിവാക്കുന്നതാണിത്.
അതേസമയം, 2015- 17 വർഷങ്ങളിൽ പലപ്പോഴായി തെൻറ പാർട്ണർ രാഹുൽ കൃഷ്ണൻ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബിനോയിയെ ബന്ധപ്പെട്ടിരുന്നു. പക്ഷേ, എല്ലായ്പോഴും പറ്റിക്കുകയാണുണ്ടായത്. കൂടാതെ, രാഹുൽ കേരളത്തിലെത്തി ബിനോയിയുടെ വീട്ടിലും പോയി. ബാങ്ക് പലിശ ഉൾപ്പെടെ മുഴുവൻ തുകയായ 13കോടി രൂപയും നൽകാമെന്നാണ് ബിനോയ് ഉറപ്പ് നൽകിയത്. ഉറപ്പ് പറഞ്ഞിരുന്ന കാലാവധിയും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതോടെ ബിനോയ് വാക്ക് പാലിക്കുന്നില്ലെന്ന് രാഹുൽ തിരിച്ചറിഞ്ഞു.
പണം അടക്കണമെന്ന വീണ്ടുമുള്ള അഭ്യർഥനയും ബിനോയ് ഇതുവരെയും ചെവിക്കൊണ്ടില്ല. തുടർന്ന് താൻ ബിനോയിയുടെ ഒന്നും അദ്ദേഹത്തിെൻറ കമ്പനിയുടെ മൂന്നും ചെക്കുകൾ 2017 മേയ് 16 ന് ബാങ്കിൽ സമർപ്പിച്ചുവെങ്കിലും അത് മടങ്ങി. ഇതോടെ അതിന് ‘12719/2016’ , ‘12722/2016’ എന്നീ നമ്പറുകളിൽ താൻ ദുബൈ പൊലീസിൽ കേസ് ഫയൽ ചെയ്തു. ദുബൈ പൊലീസും പ്രോസിക്യൂഷനും ബിനോയ് ബോധപൂർവം കുടിശ്ശിക വരുത്തിയ ആളെന്ന് പ്രഖ്യാപിച്ചു. അതിനാൽ പണം തിരികെ കിട്ടുന്നതിന് തിരിച്ച് അദ്ദേഹത്തെ കൊണ്ടുവരുന്നതിന് ഇൻറർപോളിെൻറ സഹായം തേടാൻ യു.എ.ഇയിലെ കോടതി തങ്ങളോട് നിർദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ തങ്ങൾ നിയോഗിച്ച അഭിഭാഷകൻ, ബിനോയ്ക്ക് എതിരെ ഇൻറർപോളിെൻറ റെഡ് വാറൻറ് ഇന്ത്യൻ പങ്കാളികൾക്ക് കൈമാറാനും അറസ്റ്റ് ചെയ്യാനും യു.എ.ഇയിൽ കാണിച്ച തട്ടിപ്പിന് നിയമനടപടികൾ നേരിടാനും ദുബൈ കോടതിയിൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പണം തിരിച്ചുകിട്ടാൻ രണ്ടു വർഷം കാത്തിരുന്ന ശേഷവും രാഹുൽ കൃഷ്ണനും പിതാവും ബിനോയിയുടെ പിതാവായ കോടിയേരി ബാലകൃഷ്ണനെ തിരുവനന്തപുരത്ത് വെച്ച് കണ്ടു. തട്ടിപ്പിനെയും താൻ ആരംഭിച്ച കോടതി നടപടികളെ കുറിച്ചും രാഹുൽ അദ്ദേഹത്തെ ധരിപ്പിച്ചു. പണം തന്ന് പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ നൽകിയ ഉറപ്പിന് ശേഷവും തങ്ങൾ കഷ്ടപെട്ട് സമ്പാദിച്ച് പൈസ തിരിച്ച് നൽകാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ വിഷയത്തിൽ മധ്യസ്ഥത നടത്തി രാഹുൽ കൃഷ്ണന് ഉറപ്പ് നൽകിയ 13 കോടി രൂപ മുഴുവനായി തിരിച്ചു നൽകിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂക്കി അഭ്യർഥിക്കുന്നു.
പരാതിയുടെ പകർപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.