Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 7:44 AM GMT Updated On
date_range 13 Sep 2017 7:44 AM GMTകോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തിെൻറയും പ്രഹസന സമരങ്ങളുടെയും പേരിൽ മുന്നണിയിലും കോൺഗ്രസിലും തർക്കം തുടരുന്നതിനിടെ സര്‍ക്കാറിനെതിരായ പ്രചാരണ പരിപാടികളെപ്പറ്റി ആലോചിക്കാൻ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃയോഗങ്ങള്‍ ചേരുന്നു.
ബുധനാഴ്ച രാവിലെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെയും വ്യാഴാഴ്ച യു.ഡി.എഫ് ഏകോപന സമിതിയുടെയും യോഗം നടക്കും. സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭ പരിപാടികളും കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹനയങ്ങളോട് സംസ്ഥാന സർക്കാർ തുടരുന്ന മൃദു സമീപനം തുറന്നുകാട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ ജാഥ ഉൾപ്പെടെ പ്രചാരണ പരിപാടികളും യു.ഡി.എഫ് യോഗം പരിഗണിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങളും യോഗങ്ങളിൽ ചർച്ചയാകും.
കെ.പി.സി.സി ആസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് രാവിലെയാണ് ചേരുന്നത്. വ്യാഴാഴ്ച രാവിലെ യു.ഡി.എഫും ചേരും. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന അപ്രതീക്ഷിത ചർച്ച മുന്നണിയിലും കോൺഗ്രസിലും അസ്വാരസ്യം സൃഷ്ടിച്ചിരിക്കെയാണ് യോഗം. ഇൗ വിഷയം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചര്‍ച്ചയായേക്കും. അനവസരത്തിൽ ഇങ്ങനൊരു വിഷയം ഉയർന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമായില്ലെന്ന് അഭിപ്രായം ചിലർക്കുണ്ട്.
യോഗത്തിൽ ഇൗ വിഷയം ചർച്ചചെയ്യുന്നത് കൂടുതൽ ദോഷമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാറിെൻറ മദ്യവ്യാപനനയം, സ്വാശ്രയ െമഡിക്കൽ പ്രവേശനം, വിലക്കയറ്റം തുടങ്ങി ജനവികാരം മുതെലടുക്കാൻ സഹായകമായ ഒേട്ടറെ വിഷയങ്ങൾ ലഭിച്ചിട്ടും സർക്കാറിനെതിരായ സമരങ്ങൾക്ക് വേണ്ടത്ര ഉൗർജം ഇല്ലെന്ന വിമർശനം യോഗത്തില്‍ ഉയരും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതിെൻറ തൊട്ടടുത്ത ദിവസമാണ് യു.ഡി.എഫ് യോഗം. മദ്യനയം, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാറിനെതിരെ പ്രക്ഷോഭത്തിന് യോഗം രൂപംനൽകിയേക്കും.
സർക്കാറിനെതിരെ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അതൊന്നും കാര്യമായി ഏശിയിട്ടില്ലെന്ന വിലയിരുത്തലാണ് യു.ഡി.എഫില്‍ പൊതുവെയുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അനാവശ്യ ചര്‍ച്ചക്കാണ് തുടക്കമിട്ടതെന്ന വികാരമാണ് എല്ലാ കക്ഷികൾക്കും ഉള്ളത്.
ബുധനാഴ്ച രാവിലെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെയും വ്യാഴാഴ്ച യു.ഡി.എഫ് ഏകോപന സമിതിയുടെയും യോഗം നടക്കും. സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭ പരിപാടികളും കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹനയങ്ങളോട് സംസ്ഥാന സർക്കാർ തുടരുന്ന മൃദു സമീപനം തുറന്നുകാട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ ജാഥ ഉൾപ്പെടെ പ്രചാരണ പരിപാടികളും യു.ഡി.എഫ് യോഗം പരിഗണിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങളും യോഗങ്ങളിൽ ചർച്ചയാകും.
കെ.പി.സി.സി ആസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് രാവിലെയാണ് ചേരുന്നത്. വ്യാഴാഴ്ച രാവിലെ യു.ഡി.എഫും ചേരും. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന അപ്രതീക്ഷിത ചർച്ച മുന്നണിയിലും കോൺഗ്രസിലും അസ്വാരസ്യം സൃഷ്ടിച്ചിരിക്കെയാണ് യോഗം. ഇൗ വിഷയം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചര്‍ച്ചയായേക്കും. അനവസരത്തിൽ ഇങ്ങനൊരു വിഷയം ഉയർന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമായില്ലെന്ന് അഭിപ്രായം ചിലർക്കുണ്ട്.
യോഗത്തിൽ ഇൗ വിഷയം ചർച്ചചെയ്യുന്നത് കൂടുതൽ ദോഷമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാറിെൻറ മദ്യവ്യാപനനയം, സ്വാശ്രയ െമഡിക്കൽ പ്രവേശനം, വിലക്കയറ്റം തുടങ്ങി ജനവികാരം മുതെലടുക്കാൻ സഹായകമായ ഒേട്ടറെ വിഷയങ്ങൾ ലഭിച്ചിട്ടും സർക്കാറിനെതിരായ സമരങ്ങൾക്ക് വേണ്ടത്ര ഉൗർജം ഇല്ലെന്ന വിമർശനം യോഗത്തില്‍ ഉയരും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതിെൻറ തൊട്ടടുത്ത ദിവസമാണ് യു.ഡി.എഫ് യോഗം. മദ്യനയം, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാറിനെതിരെ പ്രക്ഷോഭത്തിന് യോഗം രൂപംനൽകിയേക്കും.
സർക്കാറിനെതിരെ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അതൊന്നും കാര്യമായി ഏശിയിട്ടില്ലെന്ന വിലയിരുത്തലാണ് യു.ഡി.എഫില്‍ പൊതുവെയുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അനാവശ്യ ചര്‍ച്ചക്കാണ് തുടക്കമിട്ടതെന്ന വികാരമാണ് എല്ലാ കക്ഷികൾക്കും ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story