Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുഴ കടന്നെത്തിയ...

പുഴ കടന്നെത്തിയ കുട്ടിക്കൊമ്പൻ കിണറ്റിൽ വീണു

text_fields
bookmark_border
Elaphant-Kothamngalam
cancel
camera_alt???????? ??? ?????????, ????????? ?????? ???????? ???????????????, ???????????? ???????????????? ??????????

കോതമംഗലം: പുഴ കടന്നെത്തിയ കുട്ടിക്കൊമ്പൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു. ഉരുളൻതണ്ണി ഒന്നാംപടിയിൽ കിളിരായിൽ ജോമോെൻറ പുരയിടത്തിലെ കിണറ്റിലാണ് വീണത്. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് കാട്ടാനസംഘത്തിലെ കുട്ടിക്കൊമ്പൻ വീണത്. ആനകളുടെ ചിന്നംവിളി കേട്ട് ഉണർന്ന ജോമോൻ വനം വാച്ചർമാരെ വിവരം അറിയിച്ചു. രാവിലെ വനം അധികൃതർ മണ്ണുമാന്തിയന്ത്രം എത്തിച്ച് കിണറിന് ചുറ്റും ഇടിച്ച് കുട്ടിയാനക്ക് കരക്ക് കയറാൻ വഴി ഒരുക്കുകയായിരുന്നു. 

അപകടത്തിൽപെട്ട ആനക്കുട്ടിയെ കാട്ടാനക്കൂട്ടം പുഴയുടെ മറുകരയിൽ കാത്തുനിന്നിരുന്നു. ആനക്കുട്ടി കരക്ക് കയറിയതോടെ പുഴ നീന്തിക്കടന്ന് തള്ളയാനയും സംഘവും കുട്ടിക്കൊമ്പന് അടുെത്തത്തി. രക്ഷപ്പെട്ടെത്തിയ കുട്ടിക്കൊമ്പനെയും കൂട്ടി മടങ്ങുന്നതിന് മുന്നോടിയായി കൂടിനിന്ന ആളുകൾക്ക് തുമ്പിക്കൈ ഉയർത്തി തള്ളയാന നന്ദിപ്രകടനവും നടത്തി. റേഞ്ച് ഓഫിസർ എസ്. രാജൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. റോയ്, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ ഇ.എസ്. ഫ്രാൻസിസ്, ജോബിൻ ജോൺ, ബിനേഷ, സിജു, എ.എ. തോമസ്, സുനി, ജയൻ എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥരും കുട്ടമ്പുഴ എസ്.ഐ ബ്രിജുകുമാറും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsmalayalam newskothamangalam
News Summary - Child Elephant Slipped To Well-Kerala News
Next Story