പരിസ്ഥിതി ധവളപത്ര കരട് ഉടൻ –മുഖ്യമന്ത്രി
text_fields
തിരുവനന്തപുരം: പരിസ്ഥിതി സംബന്ധിച്ച ധവളപത്രത്തിെൻറ കരട് തയാറായതായും ഉടൻ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്ക് തയാറാക്കാൻ പ്രാദേശിക നിരീക്ഷണ സമിതികളാണ് ഉപഗ്രഹ ചിത്രത്തിെൻറ അടിസ്ഥാനത്തിൽ ഡാറ്റാബാങ്ക് തയാറാക്കിയത്.
എന്നാൽ, ചില സമിതികൾ ഭൗതിക പരിശോധനയുടെയും റവന്യൂ രേഖകളുടെയും അടിസ്ഥാനത്തിലാണ് തയാറാക്കിയത്. ഇത് ഉപഗ്രഹചിത്ര സഹായത്തോടെ വിശകലനം ചെയ്ത് അപാകത നീക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തുന്നതിനും വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും വി.ടി. ബൽറാമിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
ആരോഗ്യമുള്ള പരിസ്ഥിതി സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യം.
നിലവിലെ പാരിസ്ഥിതിക അവസ്ഥ നേരിടൽ, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും പരിപാലനത്തിനുമായുള്ള പദ്ധതികൾ, ജനങ്ങളും പ്രകൃതിയുമായുള്ള ബന്ധത്തിെൻറ പ്രധാന്യം എന്നിവ ഉൾപ്പെടുത്തിയാണ് ധവളപത്രത്തിെൻറ കരട് തയാറാക്കിയത്. പരിസ്ഥിതി പ്രശ്നമെന്ന വെല്ലുവിളി നേരിടാൻ പ്രകൃതിയും ജനങ്ങളുമായുള്ള ബന്ധം ശാക്തീകരിക്കാനും അതിലൂടെ ഹരിതകേരളമെന്ന ലക്ഷ്യം നേടാനുമാണ് ധവളപത്രം ലക്ഷ്യമിടുന്നത്.
ഖനനം പൊതുമേഖലയിൽ തെന്ന നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടി തുടരുന്നു. ഹരിതകേരള മിഷൻ നാമമാത്ര പരിപാടിയല്ല, നാടിനെ വലിയതോതിൽ മാറ്റാൻ ലക്ഷ്യമിടുന്നതാണ്. ഇത് ഗൗരവമായി നടപ്പാക്കും. നദികളെ സംരക്ഷിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.