Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണന്താനത്തിന്...

കണ്ണന്താനത്തിന് സ്നേഹ  വിരുന്നൊരുക്കി മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

ന്യൂഡൽഹി: സി.പി.എം വിട്ട് ബി.െജ.പിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തിന് സ്നേഹവിരുന്ന് ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ സി.പി.എം പി.ബിയിൽ പെങ്കടുക്കാൻ എത്തിയ പിണറായി ഉച്ചക്കുള്ള ഇടവേളയിൽ കേരളഹൗസിൽവെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടത് തമ്മിലുള്ള അടുപ്പം വെളിവാക്കുന്ന തരത്തിലായിരുന്നു. 
 

നിയമസഭാ സാമാജികനെന്ന നിലയിൽ ഡോ. അൽഫോൻസ് കണ്ണന്താനം സംസ്ഥാനത്ത് നല്ല പ്രവർത്തനമാണു കാഴ്ചെവച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽനിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു നിയമസഭാ സാമാജികനായി. പാർലമെൻററി രംഗത്തെ അദ്ദേഹത്തിെൻറ മികവുറ്റ രീതികളുടെ തുടർച്ചക്കുള്ള അവസരമാണിത്. അദ്ദേഹം കേന്ദ്രമന്ത്രിയായതിെൻറ സന്തോഷം പങ്കിടാൻ ഒത്തുകൂടിയെന്നേയുള്ളൂ. അത്രമാത്രമാണ് ഇപ്പോൾ പറയാനുള്ളതെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി സ്നേഹവിരുന്നിന് ക്ഷണിച്ചതിൽ വളരെ സന്തോഷമുെണ്ടന്ന് വ്യക്തമാക്കിയ കണ്ണന്താനം, തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണെന്നും പറഞ്ഞു. ‘എനിക്ക് എം.എൽ.എ സീറ്റ് തന്നതും സാറാണ്. വ്യക്തിപരമായ വളരെ അടുത്ത ബന്ധമാണുള്ളത്. ഞാൻ കേന്ദ്ര മന്ത്രിയായപ്പോൾതന്നെ എഫ്.ബിയിൽ നല്ലൊരു സന്ദേശം ഇട്ടിരുന്നു. ആ നല്ല മനസ്സിന് നന്ദിപറയുന്നു’ -കണ്ണന്താനം പറഞ്ഞു. കേരളവും കേന്ദ്രവുമായി ഒരുമിച്ച് പ്രവർത്തിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിെൻറ ചെറിയ തുടക്കമാണ് ഇൗ ചെറിയ സ്േനഹവിരുന്ന്. സെപ്റ്റംബർ 10ന് കേരളത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ഒരു മണിയോടെ കേരള ഹൗസിലെത്തിയ കണ്ണന്താനം അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെ.കെ. രാഗേഷ് എംപി, റെസിഡൻറ് കമിഷണർ ഡോ. വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUnion Ministermalayalam newsAlphonce kannathanam
News Summary - Chief minister meeting alphonse kannadhanam-Kerala news
Next Story