തൃശൂർ-കോഴിക്കോട് റൂട്ടിൽ 23 മുതൽ ബസ് പണിമുടക്ക്
text_fieldsതൃശൂര്‍: കുന്നംകുളം -കോഴിക്കോട് -ഗുരുവായൂർ -പറപ്പൂർ റൂട്ടിൽ 23 മുതൽ ബസ് സർവിസ് അനിശ്ചിതമായി നിർത്തിവെച്ച് പണിമുടക്ക് നടത്തുന്നു. തൃശൂര്‍-കോഴിക്കോട് പാതയും പറപ്പൂര്‍, അടാട്ട് റോഡുകളും തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതിെൻറ പശ്ചാത്തലത്തിലാണ് റൂട്ടിലെ ബസ് സര്‍വിസ് നിർത്തി അനിശ്ചിതകാല പണിമുടക്ക് നടത്തുന്നെതന്ന് വിവിധ ബസ് ഉടമ സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കും റോഡിെൻറ ശോച്യാവസ്ഥയും ഇല്ലാതാക്കണമെന്ന് ഒരു വർഷത്തിലേറെയായി ആവശ്യപ്പെടുന്നതായി അവർ പറഞ്ഞു. ജനപ്രതിനിധികള്‍ക്കും പൊതുമരാമത്ത് വകുപ്പിനും ജില്ല ഭരണാധികാരികള്‍ക്കും നിരവധി നിവേദനം നല്‍കിയിട്ടും സമരം നടത്തിയിട്ടും നടപടിയുണ്ടാവാത്തതിനാലാണ് പണിമുടക്കുന്നത്. ബസ് ഉടമകൾ ബുധനാഴ്ച ജില്ല അധികാരികൾക്ക് പണിമുടക്ക് നോട്ടീസ് നൽകി.
തൃശൂരിൽനിന്ന് പുഴയ്ക്കൽ വഴി പടിഞ്ഞാറോട്ട് ഒാടുന്ന ബസുകൾക്ക് മാസങ്ങളായി സമയത്തിന് സർവിസ് നടത്താനാവുന്നില്ല. പുഴയ്ക്കൽ, മുതുവറ, കേച്ചേരി ഭാഗങ്ങളിൽ വലിയ ഗതാഗതകുരുക്കാണ്. മൂന്നിടങ്ങളിലും റോഡ് പൊളിഞ്ഞതിനാൽ ബസ് യാത്ര ദുരിതമാണ്. പുഴയ്ക്കല്‍ പാലം മുതല്‍ മുതുവറ വരെയും കൈപ്പറമ്പ് ഇറക്കത്തിലും കേച്ചേരി ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തും ചൂണ്ടല്‍ ഐസ് പ്ലാൻറിനടുത്തും റോഡ് തകർന്നു. കേച്ചേരിയിൽ രാവിലെയും വൈകിട്ടും മണിക്കൂറുകള്‍ നീണ്ട കുരുക്കാണ്. പറപ്പൂര്‍ റൂട്ടില്‍ താമരപ്പിള്ളി മുതല്‍ പാങ്ങ് സെൻറര്‍ വരെയും കാലങ്ങളായി റോഡ് തകര്‍ന്ന് കിടക്കുകയാണ്.
മുതുവറയിലെ തകര്‍ന്ന റോഡ് ടൈല്‍ പാകുന്ന പണി പൂര്‍ത്തിയായെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. മറ്റ് ഭാഗങ്ങളിലെ ടാറിങ് തുടങ്ങിയിട്ടുമില്ല. നൂറുകണക്കിന് വാഹനങ്ങള്‍ മണിക്കൂറുകളാണ് ഇവിടെ കുരുങ്ങുന്നത്. മുഴുവഞ്ചേരി-കേച്ചേരി -ചൂണ്ടൽ ഭാഗത്ത് മൂന്നോ നാലോ ജോലിക്കാെര ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്യുന്നത്. രാത്രിയിൽ കൂടുതൽ പേരെ ജോലിക്ക് ഉപയോഗിച്ച് വേഗത്തിലാക്കാൻ നടപടിയില്ല. പറപ്പൂർ റൂട്ടിൽ താമരപ്പിള്ളിയിൽ റോഡിെൻറയും കല്ലുങ്കുകളുടെയും പണി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.
റോഡ് മോശമായതിനാൽ മണിക്കൂറുകള്‍ വൈകിയാണ് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്. ഗതാഗതക്കുരുക്കും റോഡ് തകര്‍ച്ചയും കാരണം അഞ്ച് മുതല്‍ 10 ലിറ്റര്‍ ഡീസൽ ബസുടമകള്‍ക്ക് അധികം ചെലവാകുന്നുണ്ട്. ബസുകളുടെ അടി തട്ടിയും ടയര്‍ പൊട്ടിയുമുണ്ടാകുന്ന സാമ്പത്തികനഷ്ടം വേറെയും. ഇൗ സാഹചര്യത്തില്‍ സര്‍വിസ് നടത്താനാവിെല്ലന്ന് ഉടമകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.