Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിജുവധം: പ്രതിക്കായി...

ബിജുവധം: പ്രതിക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ്

text_fields
bookmark_border
ബിജുവധം: പ്രതിക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ്
cancel

പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയശേഷം വിദേശത്തേക്കുകടന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് വിമാനത്താവളങ്ങൾക്ക് ലുക്കൗട്ട് സർക്കുലർ കൈമാറി. ഒരു പ്രതി വിദേശത്തേക്ക് കടന്നുവെന്ന വാർത്ത സ്ഥിരീകരിക്കാൻ പ്രതിയുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ളവ ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നേരത്തെ കൈമാറിയിരുന്നു. തുടർന്ന് കോയമ്പത്തൂർ വിമാനത്താവളം അധികൃതരാണ് അതുവഴി ഷാർജയിലേക്ക് കടന്ന വിവരം നൽകിയിരുന്നത്. 

കേസിൽ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 12ന് വൈകീട്ട് മൂന്നരക്കാണ് മുട്ടം പാലത്തിനടുത്തുവെച്ച് ബിജു കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ സംഘം ബിജു യാത്രചെയ്ത ബൈക്കിൽ ഇടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 
കൂടെയുണ്ടായിരുന്ന സുഹൃത്ത് പണ്ടാരവളപ്പിൽ രാജേഷ് ഓടിരക്ഷപ്പെട്ടു. സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssBiju murder
News Summary - Biju murder
Next Story