Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം: പ്രതിപക്ഷം...

ഷുഹൈബ് വധം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

text_fields
bookmark_border
ഷുഹൈബ് വധം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
cancel

തിരുവനന്തപുരം: ഷുഹൈബ് വധം ആയുധമാക്കി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ചോദ്യോത്തരവേള റദ്ദാക്കിയതിനു പിന്നാലെ ശൂന്യവേളയില്‍ ഷുഹൈബ് വധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം കാരണം നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് 11.15ന് നിയമസഭ പിരിഞ്ഞു. 

അടിയന്തര പ്രമേയ നോട്ടീസിന്മേൽ സംസാരിക്കുന്നതിനിടെ കൊന്നവരുടെ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊമ്പുകോര്‍ത്തു. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് സണ്ണിജോസഫ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വിറകു കീറുന്നതുപോലെയാണ് ഷുഹൈബിെൻറ ശരീരം വെട്ടിമുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കണം. ഗൂഢാലോചന വകുപ്പ് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇതുവരെ അത് അന്വേഷിച്ചിട്ടില്ല.  കണ്ണൂരില്‍ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

 കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നത് വസ്തുതപരമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ കണ്ണൂരിൽ സമരം നടത്തുന്ന നേതാവ് ഡി.സി.സി പ്രസിഡൻറായി വന്നശേഷമാണ് അവിടെ സമാധാനം തകര്‍ന്നത്. ചൊവ്വാ ബാങ്കിനുള്ളില്‍ കയറി വിനോദ് എന്ന ജീവനക്കാരനെ വെട്ടിയത്, സേവറി ഹോട്ടലിലെ ബോംബ് ആക്രമണത്തിൽ നാണുവെന്ന തൊഴിലാളി മരിച്ചത്, കോഒാപറേറ്റിവ് പ്രസിനുള്ളിലെ ആക്രമണത്തിൽ പ്രശാന്തിെൻറ ഒരുകൈക്ക് സ്വാധീനമില്ലാതായത്, നാല്‍പാടി വാസു വധം, ഇ.പി. ജയരാജന്‍ വധശ്രമം എന്നിവയെല്ലാം തെളിവായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസുകാരനായ പുഷ്പരാജിനെതിരെ നടന്ന വധശ്രമവും കഴിഞ്ഞദിവസം മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ ഉണ്ടായ ആക്രമണവും അദ്ദേഹം വിശദീകരിച്ചു.കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രാഷ്ര്ടീയ കൊലപാതകങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കണ്ണൂരില്‍ സമാധാനയോഗം വിളിച്ചത് പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ്. യോഗത്തിലുണ്ടായ പ്രശ്‌നം കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എമ്മിന് ചോരയുടെ രുചി പിടിച്ചിരിക്കുെന്നന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അറേബ്യയിലെ സുഗന്ധം  മുഴുവന്‍ ഉപയോഗിച്ചാലും അവരുടെ കൈകളിലെ ചോരമണം മാറില്ലെന്ന് ഷേക്‌സ്പിയറിെൻറ വരികൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂറും ൈഫസലും നാദാപുരത്ത് അസ്ലമും വാടിക്കല്‍ രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവർ സി.പി.എം അക്രമത്തിൽ കൊല്ലെപ്പട്ടത് കെ. സുധാകരന്‍ ഡി.സി.സി പ്രസിഡൻറായതിനാലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണമാവശ്യെപ്പട്ട് നിരാഹാരം നടത്തുന്ന വ്യക്തിയെ അവഹേളിച്ചത് ശരിയായില്ല. പ്രതികളുടെ കാര്യത്തില്‍ കോടിയേരിയും പൊലീസും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും രമേശ് പറഞ്ഞു. പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്ന് മന്ത്രി ബാലന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിെൻറ പ്രസംഗത്തിനുശേഷം യു.ഡി.എഫ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. എന്നാൽ, സഭാ നടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോയി. ഡയസില്‍ ചാടിക്കയറാൻ ശ്രമിച്ച് അവർ പ്രതിഷേധം ശക്തമാക്കുന്നതിനിടെ നടപടികളെല്ലാം സ്പീക്കർ വേഗത്തിൽ പൂര്‍ത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAssembly Meet
News Summary - Assembly - Kerala News
Next Story