ഒടുവിൽ കണ്ണന്താനത്തെ സ്വീകരിക്കാൻ ബി.ജെ.പി സംസ്ഥാന നേതാക്കളെത്തി
text_fieldsകൊച്ചി: കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനത്തിന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബി.ജെ.പി നേതാക്കളെല്ലാം എത്തിയാണ് കണ്ണന്താനത്തെ വരവേറ്റത്.
കേരളവും കേന്ദ്രവും തമ്മിൽ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം വ്യക്തമാക്കി.സംസ്ഥാന ബി.ജെ.പിയിൽ പ്രശ്നങ്ങളൊന്നുമില്ല. താൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം കേരളത്തിൽ ആഘോഷ പരിപാടികൾ നടക്കാതിരുന്നത് ഒാണമായതിനാലാണെന്നും കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും മറ്റ് ബി.ജെ.പി നേതാക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന നേതാക്കളിൽ പലരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് കണ്ണന്താനം കേന്ദ്ര ടൂറിസം- ഐ.ടി മന്ത്രിയായത്. അതിനാൽ, കണ്ണന്താനം മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും സത്യപ്രതിജ്ഞ ചെയ്തപ്പോഴും പാർട്ടി സംസ്ഥാനത്ത് എവിടെയും ആഘോഷമൊരുക്കിയില്ല. കണ്ണന്താനത്തിെൻറ ജന്മദേശത്തല്ലാതെ മറ്റൊരിടത്തും ആഹ്ലാദപ്രകടനങ്ങൾ പോലും നടന്നില്ല. ബി.ജെ.പി ആസ്ഥാനത്ത് ആളും ആരവവുമൊന്നുമുണ്ടായിരുന്നില്ല. ഇത് വിവാദമായതിനെ തുടർന്നാണ് കണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനം അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്. അതിെൻറ ഭാഗമായാണ് കേരളത്തിലെത്തുന്ന അൽഫോൻസ് കണ്ണന്താനത്തിന് വിവിധയിടങ്ങളിൽ സ്വീകരണം നൽകാനാണ് പാർട്ടി തയാറെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.