യോഗ്യതയില്ലാത്ത ഇംഗ്ലീഷ് അധ്യാപകരെ ക്ലറിക്കൽ തസ്തികയിലേക്ക് തിരിച്ചയക്കണം–അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ
text_fieldsതിരുവനന്തപുരം: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 15 വർഷത്തിലധികമായി ജോലി ചെയ്യുന്ന 23സീനിയർ ഇംഗ്ലീഷ് അധ്യാപകരെ സ്പെഷൽ റൂൾ പ്രകാരമുള്ള യോഗ്യതയില്ലെന്ന കാരണത്താൽ ക്ലറിക്കൽ തസ്തികയിലേക്ക് മടക്കി അയക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ തിരുവനന്തപുരം െബഞ്ച് ഉത്തരവ്.
നേര്യമംഗലം സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.എസ്.സി വഴി നിയമനം ലഭിച്ച ജൂനിയർ ഇംഗ്ലീഷ് അധ്യാപിക പി.എൽ. ബിത്ര ഫയൽചെയ്ത കേസിലാണ് ഉത്തരവ്. യോഗ്യതയില്ലാത്ത 23 സീനിയർ ഇംഗ്ലീഷ് അധ്യാപകരെ ക്ലർക്ക് തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പ്രസ്തുത വേക്കൻസികളിൽ യോഗ്യതയുള്ള ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പ്രമോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ൈട്രബ്യൂണലിനെ സമീപിച്ചത്. 2004ൽ സ്പെഷൽ റൂൾ നിലവിൽ വരുന്നതിനു മുമ്പ് കെ.എസ് ആൻഡ് എസ്.എസ്.ആർ ചട്ടം ഒമ്പത് (എ) (െഎ) പ്രകാരം മിനിസ്റ്റീരിയൽ വിഭാഗത്തിലെ ക്ലർക്കുമാരെ പ്രത്യേക മാനദണ്ഡങ്ങളൊന്നും പാലിക്കാതെ താൽക്കാലികമായി സീനിയർ അധ്യാപകരായി നിയമിച്ചിരുന്നു.
നിയമനം തികച്ചും താൽക്കാലികമാണെന്നും ഭാവിയിൽ പ്രസ്തുത തസ്തികയിൽ സ്ഥിരനിയമനത്തിനായി അർഹതയോ അവകാശമോ ഉണ്ടായിരിക്കുന്നതല്ലെന്നുമുള്ള വ്യവസ്ഥയിലാണ് നിയമനം നൽകിയത്. 12.3.2004ൽ നിലവിൽ വന്ന സ്പെഷൽ റൂൾ പ്രകാരം വൊക്കേഷനൽ ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകർക്ക് ബിരുദാനന്തര ബിരുദവും ബി.എഡും നിർബന്ധമാണ്. കൂടാതെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (സെറ്റ്) പി.എസ്.സി നടത്തുന്ന ടെസ്റ്റുകളും പാസാകണം.
ഇത്തരത്തിൽ യോഗ്യതകളില്ലാ അധ്യാപകരെ ക്ലർക്ക് തസ്തികയിലേക്ക് തിരിച്ചയക്കാൻ 2010ലും 2016ലും സർക്കാർ ഉത്തരവിെട്ടങ്കിലും അതു നടപ്പാക്കാൻ വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ തയാറായില്ല.
പി.എസ്.സി വഴി നിയമനം ലഭിച്ച ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പ്രമോഷൻ നൽകി സീനിയർ ഇംഗ്ലീഷ് അധ്യാപകരായി നിയമനം നൽകുന്നതിനുപകരം യോഗ്യത ഇല്ലാത്ത 23 ക്ലർക്കുമാരെ സീനിയർ ഇംഗ്ലീഷ് അധ്യാപകരായി തുടരാൻ അനുവദിക്കുന്നത് നീതി നിഷേധവും കെ.എസ് ആൻഡ് എസ്.എസ്.ആർ ചട്ടങ്ങൾക്ക് വിരുദ്ധവും സ്പെഷൽ റൂൾസിന് വിരുദ്ധവുമാണ്. ഇവരെ ക്ലറിക്കൽ തസ്തികയിലേക്ക് തിരിച്ചയക്കരുതെന്നും അധ്യാപക തസ്തികയിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫയൽ ചെയ്ത അഞ്ച് ഹരജികൾ ഇതോടൊപ്പം തള്ളി ഉത്തരവായിട്ടുണ്ട്.
ഹരജി നൽകിയ ബിത്ര 2009ൽ പ്രബേഷൻ പൂർത്തിയാക്കി പ്രമോഷന് അർഹത നേടിയിരുന്നു. 2011ൽ പ്രമോഷന് വേണ്ടിയുള്ള ഗ്രഡേഷൻ ലിസ്റ്റ് നിലവിൽ വന്നു. സീനിയർ ഇംഗ്ലീഷ് തസ് തികയിൽ 30 ഒഴിവുകൾ ഉണ്ടായിട്ടും ഗ്രഡേഷൻ ലിസ്റ്റിൽപ്പെട്ട ഒരാളെപ്പോലും ഇതുവരെയും പ്രമോട്ട് ചെയ്തിട്ടില്ല. ഹരജിക്കാരി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയെങ്കിലും അതിന്മേൽ നടപടിയൊന്നും ഉണ്ടായില്ല. ഹരജിക്കാരിക്കുേവണ്ടി അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ മുമ്പാകെ അഡ്വ. അയൂബ്ഖാൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.