Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്കര കോയക്കുട്ടി...

ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ക്ക് വിട ജനാസ നമസ്കാരം നടന്നത് 40 തവണ

text_fields
bookmark_border
ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ക്ക് വിട ജനാസ നമസ്കാരം നടന്നത് 40 തവണ
cancel

ആനക്കര: ആത്മീയ ലോകത്തിന് വഴികാട്ടിയ പണ്ഡിത പ്രതിഭ ഇനി ഒളിമങ്ങാത്ത ഓര്‍മ. ലാളിത്യം മുഖമുദ്രയാക്കിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ക്ക് പതിനായിരങ്ങളുടെ കണ്ണീര്‍വിട. ചൊവ്വാഴ്ച രാത്രി മരണവിവരം അറിഞ്ഞതുമുതല്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഖബറടക്ക സമയം വരെയും ആനക്കരയിലേക്ക് ഒഴുകിയത്തെിയത് വന്‍ ജനസഞ്ചയമായിരുന്നു.  

ബുധനാഴ്ച പ്രഭാതനമസ്കാരത്തിന് ശേഷമാണ് വീട്ടില്‍നിന്ന് എടപ്പാളിലെ ദാറുല്‍ ഹിദായ കോംപ്ളക്സിലേക്ക് മയ്യിത്ത് പൊതുദര്‍ശനത്തിനായി കൊണ്ടുപോയത്. കോയക്കുട്ടി മുസ്ലിയാര്‍ ഏറെക്കാലം സാരഥ്യം വഹിച്ച ദാറുല്‍ ഹിദായയുടെ പ്രധാന കെട്ടിടത്തിലാണ് ജനാസ പൊതുദര്‍ശനത്തിന് കിടത്തിയത്. പുലര്‍വെട്ടം വീണതുമുതല്‍ മയ്യിത്ത് കാണാന്‍ ജനമായിരങ്ങള്‍ ഹിദായയിലേക്ക് ഒഴുകി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും വളന്‍റിയര്‍മാരും ഏറെ പണിപ്പെട്ടു. ഉച്ചക്ക് ഒന്നിന് ഖബറടക്കത്തിനായി വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ആറ്  കിലോമീറ്റര്‍ ദൂരം റോഡിന്‍െറ ഇരുവശവും വെയിലിനെ വകവെക്കാതെ ജനം കാത്തുനിന്നു. വീട്ടിലത്തെിച്ച മൃതദേഹം വീടിനോട് ചേര്‍ന്ന മഖ്ബറയിലേക്കാണ് അന്ത്യവിശ്രമത്തിനെടുത്തത്.

40 തവണയാണ് ജനാസ നമസ്കാരം നടന്നത്. ആദ്യ നമസ്കാരത്തിന് മകന്‍ നൂര്‍ ഫൈസിയും അവസാന നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി.സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഷഹീര്‍ അന്‍വരി പുറങ്ങ്, റഷീദ് ഫൈസി, ബഷീര്‍ ഫൈസി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, മുജാഹിദ് നേതാവ് ഉമര്‍ സുല്ലമി, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ പി. ശ്രീരാമകൃഷ്ണന്‍, അഡ്വ. വി.ടി. ബല്‍റാം, അഡ്വ. എന്‍. ഷംസുദ്ദീന്‍, ഡോ. കെ.ടി. ജലീല്‍, സി. മമ്മൂട്ടി, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല, സ്ഥാനാര്‍ഥികളായ പി. ഇഫ്തികാറുദ്ദീന്‍, സൈനുല്‍ ആബിദ് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.ടി. അജയ്മോഹന്‍, മുന്‍ രാജ്യസഭാംഗം സി. ഹരിദാസ്, പി.കെ.കെ. ബാവ, എം.സി. മായിന്‍ഹാജി, ജബ്ബാര്‍ ഹാജി, സി.കെ. സുബൈര്‍, പി.കെ. ഫിറോസ്, അഡ്വ. വി.വി. പ്രകാശ്, മാധ്യമം ജനറല്‍ മാനേജര്‍ (അഡ്മിന്‍) കളത്തില്‍ ഫാറൂഖ്, പി.ആര്‍. മാനേജര്‍ കെ.ടി. ഷൗക്കത്തലി, അസി. പി.ആര്‍. മാനേജര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, മലപ്പുറം യൂനിറ്റ് റസിഡന്‍റ് മാനേജര്‍ കെ.വി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ദാറുല്‍ ഹിദായ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി, ഇബ്രാഹിം മുതൂര്‍, വി.കെ.എം. ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് പൊതുദര്‍ശനത്തിന് വെച്ച ദാറുല്‍ഹിദായയില്‍ ഒരുക്കിയിരുന്നത്.

എം.എസ്.എസ് അനുശോചിച്ചു
കോഴിക്കോട്: ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ എം.എസ്.എസ്  സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ലളിതമായ ജീവിതം നയിച്ചിരുന്ന മുസ്ലിയാര്‍ സമസ്തയെയും സഹപ്രസ്ഥാനങ്ങളെയും പക്വമായ നേതൃത്വത്തിലൂടെ നയിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു. ഇസ്ലാമിക ലോകത്തിനും കേരളത്തിനും അദ്ദേഹത്തിന്‍െറ വിയോഗം തീരാനഷ്ടമാണുണ്ടാക്കിയതെന്ന്  എം.എസ്.എസ് പ്രസ്താവനയില്‍ അറിയിച്ചു.

ജമാഅത്ത് അമീര്‍ അനുശോചിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര കോയക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അനുശോചിച്ചു. മുസ്ലിം സമുദായത്തിന് ദിശാബോധം നല്‍കുകയും ഐക്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വത്തെയാണ് കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അമീര്‍ കോയക്കുട്ടി മുസ്ലിയാരുടെ ജനാസ സന്ദര്‍ശിക്കുകയും മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.അനുശോചിച്ചുകോഴിക്കോട്: പ്രമുഖ പണ്ഡിതനും, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി  അഹമ്മദ്  ദേവര്‍കോവില്‍ അനുശോചിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anakkara koyakutty musliyar
Next Story