സുപ്രീം കോടതിയിലെ തിരിച്ചടി വി.എസിെൻറ കണ്ണു തുറപ്പിക്കണം– ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരെ സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന കനത്ത തിരിച്ചടികൾ ഇനിയെങ്കിലും അദ്ദേഹത്തിെൻറ കണ്ണു തുറപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോടതിയെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന പൊതുപ്രവർത്തനം ഇനിയെങ്കിലും നിർത്തണം. രാഷ്ട്രീയ വൈരത്തിെൻറ പേരിൽ കോടതിയുടെ വിലെപ്പട്ട സമയം പാഴാക്കരുതെന്നാണ് െഎസ്ക്രീം പാർലർ കേസിൽ സുപ്രീംകോടതി വി.എസിനെ നിശിതമായി വിമർശിച്ചിരിക്കുന്നത്. നേരത്തെ പാമോയിൽ കേസിൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോടതിയെ ഉപയോഗിച്ചാൽ പിഴ ഇൗടാക്കും എന്നുവരെ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയതാണ്. അന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ ഇന്ന് കോടതിയിൽ നിന്ന് ഇത്രയും വലിയ പ്രഹരം ലഭിക്കില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇരുപത് വർഷം നീണ്ട െഎസ്ക്രീം പാർലർ കേസ് മാറിമാറി വന്ന സർക്കാരുകൾ അന്വേഷിച്ചതാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് തള്ളുകയും കേസ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇരുപത് വർഷം കുഞ്ഞാലിക്കുട്ടിയെ വേട്ടയാടിയിട്ടും പോരാഞ്ഞിട്ടാണ് വി.എസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയെ രാഷ്ട്രീയ വേട്ടക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വി.എസ് ഇനിയെങ്കിലും പിൻമാറണമെന്ന് ഉമ്മൻചാണ്ടി ആവശ്യെപ്പട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.