Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബജറ്റ് ...

കേരള ബജറ്റ് ഒറ്റനോട്ടത്തില്‍

text_fields
bookmark_border
കേരള ബജറ്റ്   ഒറ്റനോട്ടത്തില്‍
cancel
  • റവന്യൂ വരവ് 84092.61 കോടി രൂപ
  • റവന്യൂ ചെലവ് 93990.06 കോടി രൂപ
  • റവന്യൂ കമ്മി 9897.45 കോടി രൂപ
  • അധിക വിഭവ സമാഹരണം 112 കോടി രൂപ
  • നികുതി ഇളവുകള്‍ 330.45 കോടി രൂപ
  • ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ  കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ.
  • വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പ് വരുത്തുന്നതിന് കനിവ് എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി 100 കോടി രൂപ.
  • 75 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും.
  • എല്ലാ എ.പി.എൽ/ബി.പി.എൽ കുടുംബങ്ങള്‍ക്കും സൗജന്യമായി റേഷന്‍ കടകള്‍ വഴി അരി വിതരണം ചെയ്യും.
  • സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ. പ്രധാന്‍മന്ത്രി സുരക്ഷാബീമായോജന പദ്ധതിയുടേയും പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി പദ്ധതിയുടെയും ഇന്‍ഷ്വറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നതാണ്.
  • ബാങ്കുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് ബൃഹത്തായ പുതിയ  പദ്ധതി. 200 കോടി.
  • എ.പി.ജെ. അബ്ദുള്‍  കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയ്ക്ക് 30 കോടി രൂപ.
  • കാര്‍ഷിക മേഖലയുടെ വികസനത്തിനായി 764 കോടി രൂപ.
  • റബര്‍ വിലസ്ഥിരതാ ഫണ്ടിന്  500 കോടി രൂപ.
  • പച്ചക്കറി ഉത്പാദനത്തില്‍  സ്വയം പര്യാപ്തത കൈവരിക്കാന്‍ 74.3 കോടി രൂപ.
  • അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക കോളേജുകള്‍.
  • നീര ഉത്പാദനത്തിന് സബ്സിഡി നല്‍കാന്‍ 5 കോടി രൂപ.
  • ചെന്നിത്തലയില്‍ അഗ്രി  പോളിടെക്നിക്ക്.
  • ജലസുരക്ഷയ്ക്കായി സമ്പൂര്‍ണ കിണര്‍ റീചാര്‍ജ്ജ് പദ്ധതി.
  • ക്ഷീര കര്‍ഷകര്‍ക്ക് ക്ഷേമപെന്‍ഷന്‍ 750 രൂപ.
  • മത്സ്യതൊഴിലാളികളുടെ  അടിസ്ഥാന സൗകര്യ വികസനത്തിന് 184.6 കോടി രൂപ.
  • ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10 കോടി രൂപ.
  • മത്സ്യതൊഴിലാളികളുടെ കടാശ്വാസ പദ്ധതിയ്ക്ക് 25 കോടി രൂപ.
  • സമാശ്വാസ പദ്ധതിയില്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ സഹായം 1,800 രൂപയില്‍ നിന്നും  2,700 രൂപയായി ഉയര്‍ത്തി.
  • വനം വന്യജീവി സംരക്ഷണത്തിനായി 210 കോടി രൂപ.
  • ഗ്രാമവികസനവും അനുബന്ധമേഖലകള്‍ക്കുമായി 1323.74 കോടി രൂപ.
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമീണ ആസ്തികള്‍ നിര്‍മിക്കുന്നതിനുള്ള അധിക ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
  • കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി രൂപ.
  • എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിക്കായി 141 കോടി രൂപ.
  • ശുചിത്വ കേരളം പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 26 കോടി രൂപ.
  • സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ സംസ്ഥാന വിഹിതമായി 40 കോടി രൂപ.
  • സംസ്ഥാനത്ത് 100 പഞ്ചായത്തുകളില്‍  ശ്മശാനം സ്ഥാപിക്കുവാന്‍ 20 കോടി രൂപ .
  • മലയോരവികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി രൂപ.
  • കാസര്‍കോട് പാക്കേജിനായി 87.98 കോടി രൂപ.
  • ശബരിമല മാസ്റ്റര്‍ പ്ളാന് 40 കോടി രൂപ.
  • സഹകരണ മേഖലയ്ക്ക് 95 കോടി രൂപ.
  • ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 491.47 കോടി രൂപ.
  • വെങ്കിടങ്ങ് കോലുമാട് ശുദ്ധജല തടാക പദ്ധതിക്ക് 10 കോടി രൂപ.
  • വള്ളിക്കുന്ന് ഇരുമ്പോത്തിങ്കല്‍ കടവില്‍  റഗുലേറ്റര്‍ കം ബ്രിഡ്ജിന് 15 കോടി രൂപ.
  • മുല്ലപ്പെരിയാര്‍  പുതിയ ഡാമിന് 100 കോടി രൂപ.
  • വേളുക്കര, മുരിയാട് പഞ്ചായത്തുകളില്‍  കുടിവെള്ള പദ്ധതികള്‍ക്കായി 10 കോടി രൂപ.
  • സംയോജിത ജലവിഭവ മാനേജ്മെന്‍്റിനായി കേരള നദീതട അതോറിറ്റി.
  • ഊര്‍ജ്ജ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന് 1,622.7 കോടി രൂപ.
  • ലാഭപ്രഭ സീസണ്‍-3 പദ്ധതിക്ക് 150 കോടി രൂപ..
  • കാര്‍ഷികവിളകള്‍ക്ക് കുറഞ്ഞ നിരക്കില്‍  വൈദ്യുതി ഉറപ്പാക്കാന്‍ 30 കോടി രൂപ.
  • അനെര്‍ട്ടിന്‍്റെ വിവിധ പദ്ധതികള്‍ക്ക്  43.88 കോടി രൂപ.
  • എനര്‍ജി മാനേജ്മെന്‍്റ് സെന്‍്ററിന് 7.4 കോടി രൂപ.
  •  

1,609.4 കോടി രൂപ ചെലവില്‍ ജില്ലാതല ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി (ഡി.എഫ്.ഐ.പി) യുടെ ഒന്നാം ഘട്ടമായി  താഴെ പറയുന്ന 10 പദ്ധതികള്‍ നടപ്പിലാക്കും.

  • പ്രാവച്ചമ്പലം-വഴിമുക്ക് (6.5 കി.മി.) റോഡ് നാലു വരിയാക്കല്‍.
  • ഹില്‍ ഹൈവേ(ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍)-വള്ളിത്തോട്-59.415 കി.മി)
  • ഹില്‍ ഹൈവേ (നന്താരപ്പടവ്-ചെറുപുഴ-33 കി.മി.)
  • നാടുകാണി - പരപ്പനങ്ങാടി റോഡ് (90 കി.മി.)
  • കായംകുളം കായലിന് കുറുകെ ആലപ്പുഴ കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മ്മാണം
  • കോടിമത-മണര്‍കാട് ബൈപ്പാസ് റോഡ് നിര്‍മ്മാണം ഒന്നാം ഘട്ടം.
  • വൈറ്റില ഫ്ളൈഓവര്‍
  • കുണ്ടന്നൂര്‍ ഫ്ളൈഓവര്‍
  • തൊണ്ടയാട് ഫ്ളൈഓവര്‍
  • രാമനാട്ടുകര ഫ്ളൈഓവര്‍
     

കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടമായി  1,060 കോടി രൂപ മതിപ്പു ചെലവില്‍  താഴെ പറയുന്ന 10 പദ്ധതികള്‍ നടപ്പിലാക്കും.

  • ചവറ -കുറ്റിവട്ടം -കാരാളിമുക്ക്- കുണ്ടറ -കൊട്ടിയം റോഡ് പുനരുദ്ധാരണം (32 കി.മി.)
  • കുരുതിക്കളം--തൊടുപുഴ- ചെറുതോണി റോഡ്
  • പാലക്കാട് ലിങ്ക് ബൈപ്പാസുകള്‍
  • കുറ്റിപ്പുറം എന്‍ജിനിയറിംഗ് കോളേജ്-ഷൊര്‍ണ്ണൂര്‍ റോഡ് (പട്ടാമ്പി പാലം ഉള്‍പ്പെടെ)
  • മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നാലു വരി വികസനം-(8.4 കി.മി.)
  • ഏനാത്ത്-ചന്ദനപ്പള്ളി--കോന്നി-ചിറ്റാര്‍-പ്ളാപ്പള്ളി (75 കി.മി.)
  • പുല്ളേപ്പടി-തമ്മനം-എന്‍.എച്ച്.ബൈപ്പാസ് (3.2 കി.മി)
  • പടിഞ്ഞാറേക്കോട്ട ഫ്ളൈഓവര്‍
  • ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട് (11.5 കി.മി.) നാലു വരി റോഡ് വികസനം.
  • സുല്‍ത്താന്‍ബത്തേരി ബൈപാസ് (എന്‍.എച്ച്.212) 5 കി.മി.
     
  • ഗ്രാമീണ ചെറുകിട സംരംഭങ്ങള്‍ക്ക് 110.54 കോടി.
  • സംരംഭക സഹായ പദ്ധതിക്ക് 45 കോടി രൂപ.
  • സ്റ്റാര്‍ട്ടപ്പ് സബ്സിഡി 2 കോടി രൂപ.
  • ഇന്നൊവേറ്റീവ് ഇന്‍്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ ഹബ്ബ് എറണാകുളത്തും തൃശൂരും സ്ഥാപിക്കും.
  • കൈത്തറിവികസനത്തിന് 70.73 കോടി രൂപ.
  • കയര്‍ വ്യവസായത്തിന് 117 കോടി രൂപ
  • ഖാദി-വില്ളേജ് വ്യവസായത്തിന് 13.99 കോടി രൂപ.
  • കശുവണ്ടി വ്യവസായത്തിന് 45 കോടി രൂപ.
  • കരകൗശല വികസനത്തിന് 5.5 കോടി രൂപ .
  • യുവസംരംഭകര്‍ക്ക് സീഡ് ഫണ്ട്/ ഏഞ്ചല്‍ ഫണ്ട് നല്‍കുന്നതിന്  12 കോടി രൂപ.
  • കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം.
  • വിവരസാങ്കേതിക വിദ്യ മേഖലയ്ക്ക് 482.87 കോടി രൂപ.
  • ടെക്നോപാര്‍ക്കിന് 76 കോടി രൂപ, ഇന്‍ഫോപാര്‍ക്കിന് 61.61 കോടി രൂപ, സൈബര്‍പാര്‍ക്കിന് 25.68 കോടി രൂപ.
  • കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചറിന്  57.8 കോടി രൂപ.
  • ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - കേരളയ്ക്ക്  5 കോടി രൂപ.
  • പള്ളിപ്പുറത്തെ ടെക്നോസിറ്റിയില്‍ പി.പി.പി. മോഡലില്‍ നോളജ് സിറ്റി.
  • കളമശ്ശേരിയിലെ ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്ററിന് (ഠഠആക). 60 കോടി രൂപ.
  • തിരുവനന്തപുരത്ത് ആഗോള ആയുര്‍വേദ വില്ളേജിനായി 7.5 കോടി രൂപ.
  • രാമനാട്ടുകര ഫുട്ട് വെയര്‍ പാര്‍ക്കിന് 8 കോടി രൂപ.
  • 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 കോടി രൂപ.
  • ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക്.
  • ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറിന് 10 കോടി രൂപ.
  • പൂന്തുറ-വലിയതുറ തുറമുഖം പദ്ധതിക്കായി 10 കോടി രൂപ.
  • സംസ്ഥാനത്തെ വിവിധ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,206.21 കോടി രൂപ.
  • പട്ടത്തും, പേരൂര്‍ക്കടയിലും അണ്ടര്‍ പാസ് നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ .
  • പ്രധാന ജില്ലാ റോഡുകളുടെയും സംസ്ഥാന പാതകളുടെയും പുനര്‍നിര്‍മ്മാണം കെ.എസ്.റ്റി.പി വഴി നടപ്പിലാക്കുന്നതിന്   522.97 കോടി രൂപ.
  • കാഞ്ഞിരപ്പള്ളിയില്‍ ബൈപ്പാസിന് 20 കോടി രൂപ.
  • കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ മുട്ടേല്‍ പാലം നിര്‍മ്മിക്കുന്നതിനായി 10 കോടി രൂപ.
  • ആലുവയിലെ  റെയില്‍വേ  മേല്‍പ്പാലത്തിനായി 30 കോടി രൂപ.
  • കാസര്‍കോടു മുതല്‍ കോവളം വരെ ദേശീയ ജലപാതയോടു ചേര്‍ന്ന് എലവേറ്റഡ് എക്സ്പ്രസ്വേ സ്ഥാപിക്കാന്‍ സാധ്യതാ പഠനം നടത്തും.
  • പാലാ - ഏറ്റുമാനൂര്‍ ഹൈവെ നാലുവരി പാതയാക്കുന്നതിന് 20 കോടി രൂപ.
  • മുത്തോലി ഭരണങ്ങാനം റോഡിന്‍്റെ ഒന്നാംഘട്ട പുനരുദ്ധാരണത്തിന് 5 കോടി രൂപ.
  • കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 9 കോടി രൂപയും കമ്പ്യൂട്ടര്‍വത്കരണത്തിനായി 11 കോടി രൂപയും.
  • ബസുകള്‍ വാങ്ങുന്നതിനും, കൊച്ചി നഗരത്തില്‍ സി.എന്‍.ജി. ബസുകള്‍ ആരംഭിക്കുന്നതിനും 19.61 കോടി രൂപ.
  • മോട്ടോര്‍ വാഹന വകുപ്പിന് ഡ്രൈവര്‍ ട്രെയ്നിങ് ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും റഡാര്‍ നിരീക്ഷണസംവിധാനം  സ്ഥാപിക്കുന്നതിനും  15 കോടി രൂപ.
  • ജലഗതാഗത വകുപ്പിന് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന്  20 കോടി രൂപ.
  • റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ റെയില്‍വേയുമായി ധാരണാപത്രം.
  • കോടിമത മൊബിലിറ്റി ഹബ്ബിന്‍്റെ നിര്‍മ്മാണത്തിന് 5 കോടി രൂപ.
  • കോട്ടയം ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് മാസ്റ്റര്‍ പ്ളാനിന് 25 കോടി രൂപ.
  • കട്ടപ്പനയില്‍ ഗ്രീന്‍ ടൂറിസം പ്രോജക്ട്.
  • തൃപ്പൂണിത്തുറ വൈക്കം റോഡ് നാലു വരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതിന് 20 കോടി രൂപ.
  • പാലായില്‍ സ്ഥാപിക്കുന്ന ഇന്‍ഫോസിറ്റിക്ക് 25 കോടി രൂപ.
  • കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍്ററി സ്കൂളില്‍  പ്ളാനറ്റേറിയവും സയന്‍സ് പാര്‍ക്കും നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ.
  • ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റിന്‍്റെ ആസ്ഥാനമന്ദിര നിര്‍മാണത്തിന് രണ്ടു കോടി രൂപ.
  • 10 കോളേജുകളെ സെന്‍്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്താന്‍ 12 കോടി രൂപ.
  • നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ  കോളേജുകള്‍ക്ക്  2016-17 അധ്യയന വര്‍ഷം ഓരോ പുതിയ കോഴ്സ് അനുവദിക്കും.
  • കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്സ് ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആക്കി ഉയര്‍ത്തും.
  • ശ്രീനാരായണ മ്യൂസിയം ശിവഗിരിയില്‍  സ്ഥാപിക്കും.
  • മണ്ണാര്‍ക്കാടില്‍ ഒരു വനിതാ പോളിടെക്നിക്ക്. മഞ്ചേരി, നടുവില്‍  എന്നിവിടങ്ങളിലും പോളിടെക്നിക്കുകള്‍ ആരംഭിക്കും.
  • വര്‍ക്കല താലൂക്ക് ആശുപത്രിയിലും, തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റ്.
  • ആരോഗ്യ വകുപ്പില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി  521.74 കോടി രൂപ.
  • കൊല്ലം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറല്‍  ആശുപത്രിയിലും കാത്ത് ലാബ്.
  • കൊടുങ്ങൂര്‍  താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും.
  • കൊണ്ടോട്ടി, ചുങ്കത്തറ ഇഒഇ യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും.  
  • കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ.
  • ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്‍്റെ വികസനത്തിനായി 393.88 കോടി രൂപ.
  • പരിയാരം മെഡിക്കല്‍ കോളജ്  ഏറ്റെടുക്കാന്‍ 100 കോടി രൂപ.
  • എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും ഓരോ പ്രത്യേക വികസന പദ്ധതി. 121 കോടി രൂപ.
  • പുതിയ മെഡിക്കല്‍ കോളേജുകളുടെ നിലവിലുള്ളതും പുതിയതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 86.50 കോടി രൂപ.
  • മലബാര്‍ ക്യാന്‍സര്‍ സെന്‍്ററിന് ധനസഹായമായി 29 കോടി രൂപ.
  • ശുദ്ധജലവിതരണത്തിനും മാലിന്യനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി  996.92 കോടി രൂപ.
  • തൃത്താലയിലും ഇടുക്കിയിലും  മിനി സിവില്‍ സ്റ്റേഷനുകള്‍.
  • നഗരവികസന പദ്ധതികള്‍ക്കായി 694 കോടി രൂപ.
  • കണ്ണൂര്‍ സിറ്റി ഇംപ്രൂവ്മെന്‍്റ് പ്രോജക്ടിന് 10 കോടി രൂപ.
  • ഓപ്പറേഷന്‍ അനന്ത മാതൃകയില്‍ കേരളത്തിലുടനീളം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി 25 കോടി രൂപ.
  • സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി (ചിസ്, ചിസ് പ്ളസ്) 175 കോടി രൂപ.
  • നോര്‍ക്ക വകുപ്പിന്‍്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി രൂപ.
  • അഗ്നിശമന സേനാ വകുപ്പിന്‍്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി  39 കോടി രൂപ.
  • വളാഞ്ചേരിയില്‍  ഒരു ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്‍.
  • പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും, ഭവന നിര്‍മാണത്തിനുമായി 456.97 കോടി രൂപ.
  • കാന്‍സര്‍ രോഗബാധിതരായ പട്ടികജാതിക്കാര്‍ക്ക് തിരുവനന്തപുരം ആര്‍.സി.സി.യുമായി ചേര്‍ന്ന് പരിപൂര്‍ണ സൗജന്യ ചികിത്സാ പദ്ധതി.
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസ നടപടികള്‍ക്കായി 10 കോടി രൂപ.
  • ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുന്ദിമാന്ദ്യം എന്നീ വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്ക് ആവശ്യമായ  സഹായങ്ങളും  വിദ്യാഭ്യാസ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിനുള്ള പദ്ധതിക്കായി 34.82 കോടി രൂപ. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി മൊബിലിറ്റി മിഷന്‍ കേരള എന്ന പുതിയ പദ്ധതിക്ക് 5 കോടി രൂപ.
  • സംയോജിത ശിശു വികസന സേവന പദ്ധതിയ്ക്ക്  സംസ്ഥാന വിഹിതമായി 199.6 കോടി രൂപ.
  • പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് നല്‍കുന്ന പദ്ധതിക്ക് 2 കോടി രൂപ.
  • അംഗന്‍വാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1,000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 600 രൂപയായും ഉയര്‍ത്തും.
  • 5 കൊല്ലത്തിലേറെയായി  ഭര്‍ത്താവിനാല്‍  ഉപേക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്ക് കൂടി വിധവാ പെന്‍ഷന്‍്റെ ആനുകൂല്യം നല്‍കും.
  • പബ്ളിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖല ഓഫീസില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പുതുതായി  ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം.
  • ട്രഷറികളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനും എ.റ്റി.എം. സ്ഥാപിക്കുന്നതിനും 15 കോടി രൂപ.
  • വില്ളേജ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതിന് 6 കോടി രൂപ.
  • കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച സ്റ്റുഡന്‍റ് പൊലീസ് പദ്ധതിയ്ക്കാവശ്യമായ ഒരു ഡയറക്ടറേറ്റും വിപുലമായ പരിശീലന കേന്ദ്രവും സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ.
  • AAY/BPL കുടുംബാംഗങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്ക് 257.89 കോടി രൂപ.
  • RBI യുടെ പരിധിയില്‍ വരാത്ത ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കുന്നതിനായി  ഓംബുഡ്സ്മാനെ നിയമിക്കും.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 5,000 കോടി രൂപ.
  • 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ കമ്പനികളെയും കാര്‍ഷികാദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുദ്ദേശിക്കുന്നു.
  • പാരമ്പര്യ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളുടെ കളിമണ്ണുത്പന്നങ്ങളെ നികുതിയില്‍ നിന്ന്  ഒഴിവാക്കുന്നതാണ്.
  • തദ്ദേശ കൈത്തറി ഉത്പാദന സഹകണ സംഘങ്ങള്‍ക്ക് അവര്‍ അടയ്ക്കുന്ന  വാറ്റ് നികുതിക്ക് തുല്യമായ തുക സര്‍ക്കാര്‍ മടക്കി നല്‍കുന്നതാണ്.
  • കാരുണ്യ ഫാര്‍മസികള്‍, നീതി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ കൂടി വില്‍ക്കുന്ന  ജീവന്‍രക്ഷാ മരുന്നുകളെ വാറ്റ് നികുതിയില്‍ നിന്നും  ഒഴിവാക്കും.
  • നികുതി നടപടികള്‍ ലളിതവത്കരിക്കും.
  • എല്ലാത്തരം പ്ളാസ്റ്റിക് ബാഗുകളെയും 20% നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
  • 2010 ന് മുമ്പുള്ള അണ്ടര്‍ വാല്വേഷന്‍ കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ക്രമപ്പെടുത്തും.
  •  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandykerala badget 2016
Next Story