Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദ്കുമാര്‍ വധം:...

വിനോദ്കുമാര്‍ വധം: തുണയായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും

text_fields
bookmark_border
വിനോദ്കുമാര്‍ വധം: തുണയായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും
cancel

മഞ്ചേരി: വീടെന്ന അതീവ സുരക്ഷാകേന്ദ്രത്തില്‍ ഏറ്റവും വിശ്വസിക്കപ്പെടേണ്ടവരില്‍ നിന്നുണ്ടായ നീചമായ കൃത്യം കോടതിയില്‍ വിനോദ്കുമാര്‍ വധക്കേസ് വ്യത്യസ്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശേഖരിച്ച തെളിവുകള്‍ കണ്ണിപൊട്ടാതെ കോടതിയില്‍ ബോധ്യപ്പെടുത്തുകയെന്ന സാഹസവും പ്രോസിക്യൂഷന്‍ നിര്‍വഹിച്ചു. വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്സില്‍ പുലര്‍ച്ചെ 1.10നാണ് വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റശേഷം എഴുന്നേറ്റ് പിന്നീടുള്ള അക്രമം ഇദ്ദേഹം കൈകള്‍കൊണ്ട് തടഞ്ഞിട്ടുണ്ട്. കുടുംബസുഹൃത്ത് മുഹമ്മദ് യൂസുഫിനെ നേരത്തേതന്നെ വിനോദ്കുമാറിന്‍െറ ഭാര്യ ജസീന്ത ജോര്‍ജ് എന്ന ജ്യോതി എറണാകുളത്തുനിന്ന് വരുത്തി വീട്ടില്‍ ഒളിപ്പിച്ചിരുന്നു.

വിനോദ്കുമാറിനെ വധിക്കുകയും ജ്യോതിക്ക് പരിക്കേല്‍പ്പിച്ച് പുറത്തുനിന്നത്തെിയ അക്രമിസംഘത്തിന്‍െറ കൃത്യമെന്ന് വരുത്താനുമായിരുന്നു പദ്ധതി. ഏതാനും വെട്ടേറ്റ വിനോദ്കുമാര്‍ വീണു. ഫോണെടുത്ത് സ്ഥാപനത്തിലെ ജീവനക്കാരന്‍ വിനോദിനെ വിളിച്ച് തന്നെ യൂസഫ് വെട്ടിയെന്ന് പറയാന്‍ വിനോദ്കുമാറിന് അവസരം ലഭിച്ചു. മരിച്ചിട്ടില്ളെന്ന് ഉറപ്പാക്കി വീണ്ടും യൂസുഫ് വിനോദ്കുമാറിനെ വെട്ടി. ഫോണ്‍ നിലത്തുവീണ് പൊട്ടി.

ശരീരത്തില്‍ 99 മുറിവുകളാണ്. ഇതില്‍ പലതും കൈകൊണ്ട് തടഞ്ഞപ്പോഴേറ്റതാണ്. കൃത്യം കഴിഞ്ഞ് ജ്യോതിയെയും വെട്ടിപ്പരിക്കേല്‍പ്പിക്കാനായിരുന്നു പദ്ധതി. തന്നെ വെട്ടാന്‍ ജ്യോതി പറഞ്ഞുകൊണ്ടിരുന്നെന്നും എന്നാല്‍, കൈവിറച്ച് യൂസുഫിന് അത് സാധ്യമായില്ളെന്നും പ്രോസിക്യൂഷന്‍ കേസ് രേഖകള്‍ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍െറ മൊഴിക്ക് മുമ്പേ തന്നെ ജ്യോതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ മൊഴി തെളിയിക്കാന്‍ ടെലഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

കൃത്യം കഴിഞ്ഞ് പുലര്‍ച്ചെ 1.50ന് മുഹമ്മദ് യൂസുഫ്, വിനോദ്കുമാറിന്‍െറ ഇന്നോവ കാറില്‍ എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലത്തെി. കാര്‍ പുറത്തുനിന്ന് പൂട്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാംകുളത്തേക്ക് പോയി. വാഹനത്തിലും വീട്ടില്‍നിന്ന് ലഭിച്ച മുടികളും വസ്ത്രത്തില്‍ നിന്നും മറ്റുമായി എടുത്ത ഡി.എന്‍.എയും ശാസ്ത്രീയതെളിവുകളായി കേസിനെ ബലപ്പെടുത്തി.

ഗൃഹനാഥന്‍ വെട്ടേറ്റ് മരിക്കുകയും ഭാര്യ മുറിവേറ്റ് രക്തം വാര്‍ന്ന് കിടക്കുകയും ചെയ്തത് കണ്ട് പ്രഥമ വിവരറിപ്പോര്‍ട്ടില്‍ ആദ്യം പൊലീസ് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും രണ്ട് വകുപ്പുകളിട്ടാണ് കേസ് അന്വേഷണം തുടങ്ങിയത്. പിന്നീട് ഗൂഢാലോചന പുറത്തായതോടെ സാക്ഷി പ്രതിയായി. കഴുത്തില്‍ മുറിവേറ്റ നിലയില്‍ പിറ്റേ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് ജ്യോതിയെ കാണുന്നത്. വളാഞ്ചേരി സി.ഐ കെ.ജി. സുരേഷിന്‍െറ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. നേരത്തേ ഹൈകോടതിയും സുപ്രീം കോടതിയും ജ്യോതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. അനസ് വരിക്കോടനായിരുന്നു കേസില്‍ ഗവ. പ്ളീഡര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinod kumar murder case
Next Story