കുളിർക്കാഴ്ചയേകി ‘തൂവാനത്തുള്ളികൾ’
text_fieldsമറയൂർ: മകരമഞ്ഞും കോടത്തണുപ്പും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് മറയൂരിലെ വെള്ളച്ചാട്ടങ്ങൾ. ഒരുമാസമായി തമിഴ്നാട്ടിൽ പെയ്ത കനത്തമഴയുടെ ഭാഗമായി അതിർത്തി പ്രദേശമായ മറയൂർ, കാന്തല്ലൂർ മേഖലകളിൽ പെയ്ത മഴ പാമ്പാറിനെയും ജലസമൃദ്ധമാക്കി.
വിനോദസഞ്ചാരികളുടെ കണ്ണിന് കുളിർമയേകാൻ ഒരുങ്ങിനിൽക്കുകയാണ് തൂവാനം, കരുമുട്ടി, അരുവിത്തൂവൽ, മേലാടി വെള്ളച്ചാട്ടങ്ങൾ. മറയൂരിെൻറ വിനോദസഞ്ചാര മേഖലയിൽ ഉണർവേകുന്നത് ഈ വെള്ളച്ചാട്ടങ്ങളാണ്. മറയൂർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ വഴിയോരത്തും വനാന്തരത്തിനകത്തുമുള്ള കരുമുട്ടി വെള്ളച്ചാട്ടം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ്.
സാധാരണ തമിഴ്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നത്. എന്നാൽ, തമിഴ്നാട്ടിലെ പ്രളയക്കെടുതി അവിടെനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.