Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2017 12:24 AM GMT Updated On
date_range 20 Oct 2017 11:49 AM GMTടി.യു 142 എമ്മിന് നാവിക സേനയുടെ ‘യാത്രയയപ്പ്’
text_fieldsbookmark_border
ആർക്കോണം: മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ നാവിക സേനയുടെ വിശ്വസ്തനായിരുന്ന ടി.യു 142 എം നിരീക്ഷണ വിമാനത്തിന് ഇനി വിശ്രമകാലം. റഷ്യൻ നിർമിത വിമാനമായ ടി.യു 142 എമ്മിന് ചെന്നൈ ആർക്കോണത്ത് നടന്ന ചടങ്ങിൽ നാവികസേന ‘യാത്രയയപ്പ്’ നൽകി. ബോയിങ്ങിെൻറ അത്യാധുനിക സൗകര്യങ്ങളുള്ള 12 പി 8 െഎയാണ് പകരക്കാരനായി നാവികസേനയിലെത്തുന്നത്.
1988ൽ ഗോവയിലെ ദാബോളിനിൽ നടന്ന ചടങ്ങിലാണ് ടി.യു 142 എം ഇന്ത്യൻ നാവികസേനയുെട ഭാഗമായത്. 1990ൽ ശ്രീലങ്കയിൽ നടന്ന െഎ.പി.കെ.എഫ് ഒാപറേഷനിലെ മുഖ്യ കണ്ണിയായിരുന്നു ഇൗ വിമാനം.
1992ൽ െഎ.എൻ.എസ് രാജാജിയിൽ നിലയുറപ്പിച്ച വിമാനം നാവിക സേനയുടെ പ്രധാനഭാഗമായി മാറി. നാവിക സേന ചീഫ് അഡ്മിറൽ സുനിൽ ലാമ്പ ഉൾപെടെയുള്ളവർ ‘യാത്രയയപ്പ്’ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story