Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിപ്പുവിനെതിരായ...

ടിപ്പുവിനെതിരായ പ്രസ്താവന:  ഹെഗ്ഡെ മാപ്പ് പറയണമെന്ന് ബന്ധു

text_fields
bookmark_border
Hegde
cancel

ബംഗളൂരു: ടിപ്പു സുൽത്താൻ കൂട്ട ബലാൽസംഗം ചെയ്തെന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ മാപ്പു പറയണമെന്ന് ടിപ്പുവിന്‍റെ ബന്ധു. 18ാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ ക്രൂരമായി ആളുകളെ കൊന്നൊടുക്കിയിരുന്നുവെന്നും കൂട്ട ബലാൽസംഗം ചെയ്തിരുന്നുവെന്നുമുള്ള മന്ത്രി അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞിരുന്നു. ഇതിനെതിരെ ടിപ്പു സുൽത്താന്‍റെ ഏഴാംതലമുറയിൽ പെട്ട ഷഹനബ്സദ മൻസൂർ അലിയാണ് പരാതിയുമായി രംഗത്തെത്തിയത്. കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ കാണുമെന്നും അതിനുശേഷം പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ പിതാമഹനെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ഹൈഗ്ഡെക്കെതിരെ നടപടിയെടുക്കണമെന്നാണ് മൻസൂർ അലിയുടെ ആവശ്യം. കേന്ദ്രമന്ത്രി സഥാനത്തിരിക്കുന്ന ഉത്തരവാദപ്പെട്ട വ്യക്തി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തരുത്. മൈസൂരുവിലെ ഭരണാധികാരിയായ ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഹീറോയാണ്. ഹെഗ്ഡെ നിരുപാധികം മാപ്പ് പറയണമെന്നും മൻസൂർ അലി ആവശ്യപ്പെട്ടു.

സമുദായ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്താവന. കുടംബത്തിന്‍റെ മാത്രമല്ല, രാജ്യതാൽപര്യം മുഴുവൻ ബലികഴിക്കുകയായിരുന്നു ഹെഗ്ഡെ. അതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈഗ്ഡെയെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും മൻസൂർ അലി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu jayanthimalayalam newsAnanth kumar HegdeTupu sulthan
News Summary - Tipu Sultan Descendant Demands Apology from Hegde for 'Mass Rapist' Remark-India news
Next Story