Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ ശമ്പള ദിനം

ഒറ്റ ശമ്പള ദിനം

text_fields
bookmark_border
ഒറ്റ ശമ്പള ദിനം
cancel


ന്യൂഡൽഹി: അരക്ഷിതാവസ്ഥ പടരുന്ന രാജ്യത്തെ തൊഴിലാളി സമൂഹത്തിനു മുമ്പിൽ പുതിയ സ്വപ്നപദ്ധതിയെറിഞ്ഞ് കേന്ദ്രസർക്കാർ. സംഘടിത മേഖലയിലെ ജീവനക്കാരുടെ താൽപര്യ ങ്ങൾ സംരക്ഷിക്കാൻ ‘ഒരു രാജ്യം, ഒറ്റ ശമ്പള ദിനം’ എന്ന പദ്ധതി കൊണ്ടുവരുന്ന കാര്യം സർക്കാ ർ ഗൗരവപൂർവം പരിഗണിക്കുകയാണെന്ന് തൊഴിൽ മന്ത്രി സന്തോഷ് ഗങ്വാർ വെളിപ്പെടുത് തി. തൊഴിൽ ഭദ്രതയിൽ മുന്നിട്ടുനിൽക്കുന്ന സർക്കാർ, പൊതുമേഖല, ധനകാര്യ സ്ഥാപനങ്ങ ൾക്കു പുറമെ സംഘടിത മേഖലയിലുള്ള സ്വകാര്യ, ഫാക്ടറി ജീവനക്കാർക്കും മറ്റും ശമ്പളം നൽ കുന്നതിന് ദേശീയതലത്തിൽ മാസത്തിലെ പൊതുദിനം നിശ്ചയിക്കുക എന്നതാണ് ആശയം.

പാ ർലമെൻറിെൻറ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ, ഈ ലക്ഷ്യത്തോടെ സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് തൊഴിൽ മന്ത്രി നൽകിയത്.
പൊതു ശമ്പളദിനം നിശ്ചയിക്കുന്ന നിയമനിർമാണം ഏറ്റവും നേരത്തെ പാർലമെൻറിൽ പാസാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിതൽപരനാണെന്ന് മന്ത്രി വിശദീകരിച്ചു. ജീവനക്കാർക്ക് ശമ്പളം യഥാസമയം കിട്ടുന്നുവെന്ന് ഉറപ്പുവരുത്താൻ ഇതു സഹായിക്കുമെന്നും സന്തോഷ് ഗങ്വാർ കൂട്ടിച്ചേർത്തു.

അസംഘടിത മേഖലയിലുള്ളവർക്ക് ദേശീയ തലത്തിൽ ഏകീകൃത മിനിമം വേതനം കൊണ്ടുവരാനും സർക്കാർ ശ്രമിക്കുകയാണ്. അസംഘടിത മേഖലയിൽ ജോലിചെയ്തവർക്ക് പ്രതിമാസം 3,000 രൂപ പെൻഷനും ചികിത്സപരിരക്ഷ കിട്ടുന്നുവെന്ന് ഉറപ്പുവരുത്താനും പ്രധാനമന്ത്രി ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. നാലു നിയമങ്ങൾ ഏകോപിപ്പിച്ച് വേതനച്ചട്ട ബിൽ പാർലമെൻറ് പാസാക്കിയിരുന്നു. അത് നടപ്പാക്കുന്നതിെൻറ കരടു ചട്ടം സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചട്ടത്തിലെ വിവിധ വ്യവസ്ഥകളോട് സംഘ്പരിവാർ സംഘടനയായ ബി.എം.എസ് അടക്കം വിയോജിച്ചു നിൽക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഇപ്പോൾ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം നിശ്ചയിക്കപ്പെടുന്ന മിനിമം വേതനം ഒട്ടും യാഥാർഥ്യബോധത്തോടെ ഉള്ളതല്ലെന്നാണ് തൊഴിലാളി സംഘടനകളുടെ പക്ഷം.

‘ഒറ്റ’യിൽ തൂങ്ങി ഒരുപാട് മുദ്രാവാക്യങ്ങൾ
ദേശീയതയുടെ പ്രകടനമെന്ന നിലയിൽ മോദി സർക്കാർ ഇതിനകം മുന്നോട്ടുവെച്ച ‘ഒറ്റ’യിൽ തൂങ്ങുന്ന മുദ്രാവാക്യങ്ങൾ പലതാണ്. എന്നാൽ, പിഴവുകളും വിമർശനങ്ങളും ബാക്കിയാക്കാത്ത ഒന്നുമില്ല.
l ഒരു രാജ്യം, ഒറ്റ നികുതി (ജി.എസ്.ടി)
l ഒരു രാജ്യം, ഒറ്റ കാർഡ് (വിനിമയം)
l ഒരു രാജ്യം, ഒരൊറ്റ നമ്പർ (ആധാർ)
l ഒരു രാജ്യം, ഒരൊറ്റ രജിസ്റ്റർ (പൗരത്വം)
l ഒരു രാജ്യം, ഒറ്റ ശമ്പള ദിനം
l ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്
l ഒരു രാജ്യം, ഒറ്റ സിവിൽ കോഡ്
ജമ്മു-കശ്മീർ വിഭജനത്തിൽ പോലുമുണ്ടായിരുന്നു ഒരൊറ്റ രാജ്യം, എവിടെയും ബാധകമായ നിയമങ്ങൾ എന്ന മുദ്രാവാക്യം. ഇപ്പോഴിതാ ഒരൊറ്റ രാജ്യം, ഒറ്റ ശമ്പള ദിനമെന്ന മുദ്രാവാക്യം. സാമ്പത്തിക മാന്ദ്യത്തിനിടയിൽ പല സ്ഥാപനങ്ങളും പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ ആശയത്തിൽ ഗംഭീരമായ ഈ ലക്ഷ്യം എത്രത്തോളം യാഥാർഥ്യമാവും? സംശയം ബാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salarymalayalam newsindia newsSingle salary day
News Summary - Single salary day-Kerala news
Next Story