Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോയയുടെ ദുരൂഹ മരണം...

ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ

text_fields
bookmark_border
A-P-Shah
cancel

ന്യുഡൽഹി: ബി.ജെ.പി ദേശീയാധ്യക്ഷൻ പ്രതിയായ സൊഹ്റാബുദ്ദീൻ കേസിെൻറ വിചാരണ നടത്തി വന്ന  മുംബൈ സി.ബി.െഎ കോടതി ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ലോയയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തിെൻറ വസ്ത്രങ്ങളിൽ രക്തം പുരണ്ടിരുന്നു. അതിനാൽ തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന നിഗമനം സംശയാസ്പദമാണെന്നും ഡൽഹി ഹൈകോടതിയിൽ നിന്ന് വിരമിച്ച മുതിർന്ന ജഡ്ജി എ.പി ഷാ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അമിത് ഷാക്കെതിരായ കേസ് വിചാചാരണ തുടങ്ങി അഞ്ചു മാസത്തിനുള്ളിലാണ് ലോയ മരണപ്പെടുന്നത്. ഇന്ത്യൻ ചീഫ് ജസ്റ്റിസോ മുംബൈ ൈഹകോടതി ചീഫ് ജസ്റ്റിസോ ഇത് പരിശോധിക്കണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു. 

ഇന്ത്യൻ നിയമ സംവിധാനം മുെമ്പങ്ങുമില്ലാത്ത വിധം അപചയം നേരിടുന്ന ഇൗ സമയത്ത്, ലോയക്ക് ൈകക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന വിരമിച്ച ജഡ്ജി മൊഹിത് ഷാ യാഥാർഥ്യം തുറന്ന് പറയണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ ഹരജിക്കാർക്ക് അനുകൂലമായി വിധി പറയാൻ ജഡ്ജിയായിരുന്ന മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. 

ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ പ്രതിയായ ഏറ്റുമുട്ടൽ കൊലയുടെ വിചാരണക്കിടയിലാണ് ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സൊഹ്റാബുദ്ദീൻ, തുളസി പ്രചാപതി വ്യാജ ഏറ്റുമുട്ടൽ കൊല നടന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉൾപടെയുള്ളവർ പ്രതികളായ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തിയ ജഡ്ജി ബ്രിജ്ഗോപാൽ ലോയ ഇത് വലിയ കേസാണെന്നും എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പിരിമുറുക്കം അനുഭവിക്കുന്നതായും പറഞ്ഞതായി അദ്ദേഹത്തിെൻറ സഹോദരി പുത്രി ‘കാരവൻ’ പ്രസിദ്ധീകരണത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടെ ജഡ്ജി മരണപ്പെടുകയായിരുന്നു. 2014 ഡിസംബർ ഒന്നിന് നാഗ്പൂരിൽ വെച്ചാണ് ബ്രിജ്ഗോപാൽ ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമായി അധികൃതരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് ജഡ്ജിമാരും അവകാശപെട്ടത്. 

ലോയക്ക് ശേഷം കേസിൽ വിചാരണ കേട്ട ജഡ്ജി ധൃതിപിടിച്ച് ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ ബോംബെ ഹൈകോടതിയെ സമീപിച്ച സൊഹ്റാബുദ്ദീെൻറ സഹോദരൻ റുബാബുദ്ദീനും സമ്മർദ്ദം മൂലം ഹരജി പിൻവലിക്കേണ്ടിവന്നു. സി.ബി.ഐക്കും പ്രത്യേക കോടതി നടപടിക്കുമെതിരെ ഹൈക്കോടതി സംശയങ്ങൾ ഉന്നയിച്ച ഘട്ടത്തിലായിരുന്നു സംഭവം. ജസ്റ്റിസ് രേവതി മൊഹിതെ ദെരെയാണ് പ്രതികളെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നത്. 

എന്തുകൊണ്ട് അപ്പീൽ നൽകിയില്ല, ശേഷിച്ച പ്രതികൾക്ക് എതിരെ കുറ്റംചുമത്തുന്നത് എന്ത് കൊണ്ട് തടയാൻ ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും സി.ബി.ഐയോട് അവർ ചോദിച്ചു. എന്നാൽ, മറുപടി നൽകും മുമ്പെ റുബാബുദ്ദീൻ പിന്മാറുകയായിരുന്നു. ഐ.പി.എസുകാരെ കേസിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ റുബാബുദ്ദീൻ ഈയിടെ വീണ്ടും ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഐ.പി.എസുകാരായ ഡി.ജി വസാര, രാജ്കുമാർ പാണ്ഡ്യ, എം.എൻ ദിനേഷ് എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake encouter casemalayalam newsSoharabuddin CaseJustice Loya
News Summary - Should Investigate Loya's Death Says Justice A P Shah- India News
Next Story