Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ലിംഗമാറ്റ...

ഡൽഹിയിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ വർധിക്കുന്നു

text_fields
bookmark_border
sex-change-operation-cases-increase
cancel

ന്യൂഡൽഹി: സമൂഹത്തെ ഭയന്ന് സ്വന്തം വ്യക്തിത്വം ഒളിച്ചുവെച്ച് ജീവിക്കേണ്ട ഗതികേടിൽ നിന്നും ട്രാൻജെൻറർ വിഭാഗം മുക്തി നേടുന്നുവെന്നതിെൻറ സൂചനകൾ നൽകി ലിംഗമാറ്റ ശസ്ത്രക്രിയകൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ട്രാൻസ്ജെൻറർ വിഭാഗത്തോടുള്ള സമൂഹത്തിെൻറ കടുത്ത എതിർപ്പുകളിൽ അയവു വരുന്നതിനാലാണ് കൂടുതൽ പേർ ശസ്ത്രക്രിയക്ക് തയാറാകുന്നത്. ഡൽഹി ആശുപത്രികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ കൂടി വരുന്നതായാണ് റിേപ്പാർട്ട്. 

പത്തു വർഷങ്ങൾക്ക് മുമ്പ് വർഷത്തിൽ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ് ഉണ്ടാകാറെങ്കിൽ ഇപ്പോൾ മാസത്തിൽ മുന്നും നാലും പേർ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ എത്താറുെണ്ടന്ന് സെൻറർ ഡൽഹി ലോക് നായിക് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിദഗ്ധൻ ഡോ. പി.എസ് ഭണ്ഡാരി പറയുന്നു. നിലവിൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ അഞ്ചുപേരാണ്. അതിൽ രണ്ട് എഞ്ചിനീയർ വിദ്യാർഥികളും ഒരു മെഡിക്കൽ വിദ്യാർഥിയും ഉൾപ്പെടുന്നു. ഇതിൽ അത്ഭുതപ്പെടാനില്ലെന്ന് ആശുപത്രിയിലെ കൻസൾട്ടൻറ് സൈക്യാട്രിസ്റ്റ് ഡോ. രാജീവ് മേത്ത പറഞ്ഞു. 

ട്രാൻസ്ജെേൻറഴ്സിനെ അംഗീകരിക്കാൻ സമൂഹം പഠിച്ചു വരുന്നുവെന്ന് കാണിക്കാൻ താൻ അടുത്ത് ചികിത്സിച്ച ഒരു യുവതിയുടെ കഥയാണ് രാജീവ് മേത്ത വിവരിച്ചത്. ഇള എന്ന് അവരെ വിളിക്കാം. നോയിഡ സ്വദേശിയായ ഇള പെൺകുട്ടിയായാണ് ജനിച്ചത്. എന്നാൽ, ഫ്രോക്കുകൾ ധരിക്കുന്നതും പാവക്കുട്ടികളുമായി കളിക്കുന്നതും അവൾ ഇഷ്ടപ്പെട്ടില്ല. ആൺ മനസാണ് തനിക്കെന്ന് മാതാപിതാക്കളെ അറിയിക്കാൻ ശ്രമിച്ചപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കാൻ അവർ തയാറായില്ല. മനഃപൂർവം കാട്ടിക്കൂട്ടുകയാണെന്ന് കുറ്റപ്പെടുത്തി. ഒടുവിൽ സമ്മർദ്ദം താങ്ങാനാകാതെ അവൾ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 

രക്ഷിതാക്കൾ കൃത്യസമയത്ത് ആശുപത്രിയിെലത്തിച്ചു. അവിടെയുള്ള ഡോക്ടറോട് താൻ പെൺ ശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയ ആൺകുട്ടിയാെണന്ന് ഇള പറഞ്ഞു. ഡോക്ടർമാർ പരിശോധിച്ച് അവൾക്ക് ലൈംഗികസത്വ പ്രശ്നമുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളോട് അവസ്ഥ വിവരിച്ചു. അതിനു ശേഷം രക്ഷിതാക്കളുെട പിന്തുണയോടു കൂടി തന്നെ അവൾ ശസ്ത്രക്രിയക്ക് വിധേയായി പുരുഷനായി മാറി.

ഇത്തരം ധാരാളം കേസുകൾ ആശുപത്രിയിൽ ദിവസും വരുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകൾ ചെയ്തു കഴിഞ്ഞാൽ പിന്നെ പൂർവസ്ഥിതിയിലെത്താൻ സാധിക്കില്ല. അതിനാൽ ഇത്തരം ആവശ്യക്കാരോട് ആദ്യം പുരുഷനോ സ്ത്രീയോ ആയി അഞ്ചാറുമാസം ജീവിക്കാൻ പറയും. അതിനു ശേഷം മാത്രമേ ശസ്ത്രക്രിയ നടത്തൂവെന്ന് ഡോക്ടർമാർ വിവരിക്കുന്നു.

സമൂഹത്തിൽ സ്വീകാര്യതയും പിന്തുണയും ലഭിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയകൾ വ്യാപകമാകുകയും ചെയ്തതോടെയാണ് ആളുകൾ ശസ്ത്രക്രിയക്കായി മുന്നോട്ടുവരാൻ തുടങ്ങിയത്. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്തു കിട്ടുന്നതിനായി ആളുകൾ വരി നിൽക്കുകയാണ്. വൻ തുക ചെലവ് വരുന്ന ശസ്ത്രക്രിയയായതിനാൽ സർക്കാർ ആശുപത്രികളെയാണ് ആളുകൾ കൂടുതൽ സമീപിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgendermalayalam newssex changeoperations
News Summary - sex change operation increase in delhi -india news
Next Story