‘രസഗുള’ യുദ്ധത്തിൽ ഒഡിഷയെ വെട്ടി ബംഗാളിന് ജയം
text_fieldsന്യൂഡൽഹി: മധുരപലഹാരമായ രസഗുളയുടെ ഉൽപത്തിയെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ നിലനിന്ന തർക്കത്തിന് പരിഹാരം. 1860ഒാടെ ബംഗാളിലാണ് രസഗുള ആദ്യം ഉണ്ടാക്കിയതെന്ന് ചെന്നൈ ആസ്ഥാനമായ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.െഎ) വ്യക്തമാക്കിയതോടെയാണ് പ്രശ്നം അവസാനിച്ചത്.
രസഗുളയുടെ ഉൽപത്തി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഒഡിഷയും ബംഗാളും രണ്ടരവർഷമായി വാക്പയറ്റിലായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്ര പരിസരത്താണ് രഗസുള ആദ്യം ഉപയോഗിച്ചിരുന്നതെന്നായിരുന്നു ഒഡിഷയുടെ വാദം. 12ാം നൂറ്റാണ്ടിൽ ആചാരങ്ങളുടെ ഭാഗമായിരുന്നു ഇൗ വിഭവമെന്നും അവർ വാദിച്ചു. എന്നാൽ, 1860ൽ േനാബിൻ ചന്ദ്ര ദാസാണ് രസഗുള ആദ്യമായി ഉണ്ടാക്കിയതെന്ന് ബംഗാൾ വാദിച്ചു. രസഗുള ബംഗാളിയാണെന്ന തീർപ്പിനെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇത് മധുരമുള്ള വാർത്തയാണെന്നും സന്തോഷമുണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.