അനുജനെ കഴുത്തറുത്തു കൊന്ന പെൺകുട്ടി അറസ്റ്റിൽ
text_fieldsറോഹ്തക്: 15 വയസ്സുകാരെന വീടിനകത്ത് കഴുത്തറുത്ത് െകാല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ 19കാരിയായ സഹോദരി അറസ്റ്റിൽ. പ്ലസ് ടു വിദ്യാർഥിനിയായ കാജൽ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അനുജൻ മോണ്ടി സിങ് നിരന്തരം അമ്മയോട് പറഞ്ഞു കൊടുക്കുന്നതിെൻറ പ്രതികാരമായാണ് ക്രൂരമായ കൊല. ഹരിയാനയിലെ റോഹ്തകിലെ സമർഗോപാൽപൂർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
കൊലപാതകത്തിന് ശേഷം ഫാക്ടറിയിൽ ജോലി ചെയ്യുന്ന അമ്മ സുശീലയെ ഫോണിൽ വിളിച്ച് പിതാവ്, മോണ്ടിയെ കൊലപ്പെടുത്തിയെന്നും തന്നെയും കൊല്ലാൻ ശ്രമിച്ചുവെന്നും പെൺകുട്ടി കളവ് പറയുകയായിരുന്നു. കൃഷിക്കാരനായ പിതാവ് തേജ്പാൽ ജോലിയുടെ ഭാഗമായി പുറത്തായിരുന്നു.
വീട്ടിലെത്തിയ അമ്മ കാണുന്നത് േമാണ്ടിയുടെ മൃതദേഹമാണ്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. മാസങ്ങളായി കുട്ടികളോട് തേജ്പാലിന് നല്ല ബന്ധമായിരുന്നില്ലെന്ന് അമ്മ മൊഴി നൽകിയതോടെ പൊലീസ്, കൊലപാതക കുറ്റത്തിന് പിതാവിനെ അറസ്റ്റ് ചെയ്തു.
കാജൽ നൽകിയ മൊഴിയിൽ സംശയം തോന്നി കൂടുതൽ അേന്വഷണത്തിലേക്ക് നീങ്ങിയ പൊലീസ് പിന്നീട് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിശദമായ ചോദ്യം ചെയ്യലിൽ കാജൽ കുറ്റം സമ്മതിച്ചു.
തന്ത്രപൂർവം കളിയെന്ന രീതിയിൽ മോണ്ടിയെ കസേരയിൽ ഇരുത്തിയ കാജൽ ൈകകാലുകൾ കെട്ടിയതിന് ശേഷം കണ്ണുകൾ മൂടി. തുടർന്ന് ചുറ്റിക കൊണ്ട് അനുജനെ നിരവധി തവണ തലക്കടിച്ച് മാരകമായി പരിക്കേൽപിച്ചു. കൂടാതെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ബെഡിനടിയിൽ ഒളിപ്പിക്കുകയും റൂമിലുണ്ടായിരുന്ന ചോര കഴുകി കളയുകയും ചെയ്തു.
തുടർന്ന് പാനിപത്തിലേക്ക് ബസ് കയറി പെൺകുട്ടി അവിടെ എത്തിയ ശേഷം അമ്മയെ ഫോണിൽ വിളിച്ച് അനുജനെ അച്ഛൻ കൊന്ന വിവരവും തന്നെ കൊല്ലാൻ ശ്രമിച്ചതും അറിയിച്ചു. അമ്മയുടെ പരാതിപ്രകാരം തേജ്പാലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അയാളെ ചോദ്യം ചെയ്തപ്പോൾ മകൻ മരിച്ച കാര്യത്തെ കുറിച്ച് പോലും അയാൾ ബോധവാനായിരുന്നില്ല. ഇതിൽ സംശയം തോന്നിയത് പൊലീസിന്‍റെ തുടരന്വേഷണത്തിന് വഴിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.